"താൾ:Girija Kalyanam 1925.pdf/20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
താളിന്റെ തൽസ്ഥിതി | താളിന്റെ തൽസ്ഥിതി | ||
- | + | തെറ്റുതിരുത്തൽ വായന കഴിഞ്ഞവ |
13:40, 5 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
കനകനിറം പൂണ്ട ഘനകാരുണ്യമൂൎത്തെ!
മനകാമ്പിങ്കൽ വാാണീടനഘ!കരിമുഖ!
ഗണനാസരണിയിണയാഗുണഗണ!
ഗണനായക! പോറ്റി! തുണയായിരിക്ക നീ.
ഭണീതിമാതാവേ! നീ പിണിതീൎത്തരുളുവാൻ
മണിദീപികപോലെന്മനസി വിളങ്ങുക.
പരിഭൂതികളെന്നും വരുമൊ നമുക്കില്ലേ
ഗുരുഭൂതന്മാർ തുണ മരുഭൂമിയിങ്കലും?
ഗുരുഭാരതീഗുണപരിപാകങ്ങളോൎത്താൽ
സുരപാദപം തൃണം; സുരഭി കരഭിയാാം
സുരമാമുനിനവഗ്രഹകാരുണ്യമിപ്പോ
ളൊരുമകവൎന്നിങ്ങു പെരുമാറണമെങ്കൽ.
ശരണം പ്രാപിക്കുന്നേൻ ധരണീസുരന്മാരെ-
ക്കരുണാനിധികളാം കവികൾ പലരെയും.
ആധിമാറ്റൂവാനെന്തു മേദിനീതലേ മരു-
ന്നാദിമകവിവചസ്വാദിമാവെന്നേയുള്ളൂ.
ആ രസമറിഞ്ഞല്ലോ ഭാരതം വ്യാസൻ ചൊല്ലി;
ദൂരെതൊഗിരാമതിൻ ചാരുത വിചാരിച്ചാൽ
ആളുകളിവരെന്നു മൂളുവിനനുവാദം
കാളിദാസാദികളേ! കേളികേൾപ്പാനും പാരിൽ.
സൽപ്പുരാണാദി കേട്ടു മുപ്പുരാരാതികഥ
തപ്പുകൂടാതെ നിത്യമുൾപ്പൂവിലുറപ്പിച്ചാൽ
ഉൾപ്പരിതാപം നീങ്ങു;മഭ്യുദയങ്ങൾ വരും;
സൽപുരുഷാൎത്ഥലാഭമപ്പുറം ദൂരമല്ല.
ഹര ശങ്കരേത്യാദി തിരൂനാമങ്ങൾ കേട്ടാ-
ലുരിയാടാതെ തൂഷ്ണീമിരിയെന്നാരും ചൊല്ലാ
G.P.T. 4472. 1000. 26-2-1100. B