"താൾ:ഭഗവദ്ദൂത്.pdf/131" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വ്യത്യാസം ഇല്ല)
|
09:53, 1 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪൦ ഭഗവദ്ദൂതു്
നെ പ്രത്യേകകാരുണ്യത്തോടുകൂടി ഉപകാരം ചെയ്യുന്നതിന്നു പകരം അങ്ങോട്ടിനി ഞങ്ങളെന്താണിഷ്ടം ചെയ്യേണ്ടതു്?
ഭഗ- ദുഷ്ടരെസ്സകലവും മുടിച്ചുടൻ
ശിഷ്ടലോകപരിരക്ഷയാണു മേ
ഇഷ്ടമായതിനു മാർഗ്ഗമാകയാൽ
തുഷ്ടനായ്സ്സഫലമായി സർവ്വവും. 32
എന്നാലും ഇതിരിക്കട്ടെ.
(ഭരതവാക്യം)
ശ്രീപോവല്ലത്രദുഷ്ടൻ കലിയവനെയകലെപ്പോ-
ട്ടെ നന്നായ് നയത്തിൽ-
ബ്ഭൂപന്മാർ കാത്തിടട്ടെ ഭുവനമിഹ ഭയം
നാട്ടുകാർക്കേറ്റിടട്ടേ
പാപം വർജ്ജിച്ചിടട്ടേ ക്ഷമ സകലജന-
ങ്ങൾക്കുമുണ്ടായിടട്ടേ
പ്രാപിക്കട്ടേ മഹത്വം പെരുകുമവർ പര-
ബ്രഹ്മസാമ്രാജ്യസൗഖ്യം 33
(എന്നെല്ലാവരും പോയി)
ഏഴാമങ്കം കഴിഞ്ഞു. സമാപ്തം