"സ്പന്ദിക്കുന്ന അസ്ഥിമാടം/ഹൃദയമുള്ള സർപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
'<poem> ഹൃദയമുള്ളസര്‍പ്പം തെറ്റിദ്ധരിച്ചിതന്ന...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
<poem>
<poem>
ഹൃദയമുള്ളസർപ്പം
ഹൃദയമുള്ളസര്‍പ്പം


തെറ്റിദ്ധരിച്ചിതന്നെന്നെ നീപോലു, മെന്‍-
തെറ്റിദ്ധരിച്ചിതന്നെന്നെ നീപോലു, മെൻ-
കഷ്ടകാലത്തിന്റെ ശക്തിമൂലം.
കഷ്ടകാലത്തിന്റെ ശക്തിമൂലം.
ആരെന്തു ചൊല്‍കിലും ചഞ്ചലമാവുകി-
ആരെന്തു ചൊൽകിലും ചഞ്ചലമാവുകി-
ല്ലാ മനസ്സെന്നു ഞാന്‍ വിശ്വസിച്ചു.
ല്ലാ മനസ്സെന്നു ഞാൻ വിശ്വസിച്ചു.
അല്ലലാണെല്ലാമെനിയ്ക്കു, നിന്‍ കണ്‍മുന-
അല്ലലാണെല്ലാമെനിയ്ക്കു, നിൻ കൺമുന-
ത്തെല്ലൊന്നിലേ ചെറ്റു ശാന്തിയുള്ളു.
ത്തെല്ലൊന്നിലേ ചെറ്റു ശാന്തിയുള്ളു.
ദുസ്സഹമാണെനി, യ്ക്കേവ, മതും, വെറും
ദുസ്സഹമാണെനി, യ്ക്കേവ, മതും, വെറും
ദുശ്ശങ്കമൂലം ജലാര്‍ദ്രമായാല്‍!
ദുശ്ശങ്കമൂലം ജലാർദ്രമായാൽ!
ശത്രുക്കളാണെനിയ്ക്കൊക്കെ, നീ മാത്രമേ
ശത്രുക്കളാണെനിയ്ക്കൊക്കെ, നീ മാത്രമേ
മിത്രമായിട്ടെനിക്കുള്ളു മുന്നില്‍.
മിത്രമായിട്ടെനിക്കുള്ളു മുന്നിൽ.
ലോകമെമ്മട്ടല്ലാമെന്നെപ്പഴിയ്ക്കിലും
ലോകമെമ്മട്ടല്ലാമെന്നെപ്പഴിയ്ക്കിലും
ശോകാർത്തനല്ലതിലൊന്നിലും ഞാൻ.
ശോകാര്‍ത്തനല്ലതിലൊന്നിലും ഞാന്‍.
നീമാത്രമൊന്നെന്നെ വിശ്വസിച്ചാല്‍ മതി
നീമാത്രമൊന്നെന്നെ വിശ്വസിച്ചാൽ മതി
നീറുകില്ലെങ്കിലെന്നന്തരംഗം!
നീറുകില്ലെങ്കിലെന്നന്തരംഗം!
വഞ്ചിയ്ക്കയില്ലയേ, നിന്നെമാത്രം പ്രിയേ,
വഞ്ചിയ്ക്കയില്ലയേ, നിന്നെമാത്രം പ്രിയേ,
നെഞ്ചിടിപ്പറ്റു ഞാന്‍ വീഴുവോളം!
നെഞ്ചിടിപ്പറ്റു ഞാൻ വീഴുവോളം!
ചെഞ്ചോരവാർത്തു പിടയ്ക്കുകിൽക്കൂടിയും
ചെഞ്ചോരവാര്‍ത്തു പിടയ്ക്കുകില്‍ക്കൂടിയും
ചഞ്ചലമാവുകില്ലെൻഹൃദയം.
ചഞ്ചലമാവുകില്ലെന്‍ഹൃദയം.
എന്നെ നീ വിസ്മരിച്ചാലും, മറക്കില്ല
എന്നെ നീ വിസ്മരിച്ചാലും, മറക്കില്ല
നിന്നെ ഞാനെങ്കണ്ണടയുവോളം!
നിന്നെ ഞാനെങ്കണ്ണടയുവോളം!
സര്‍പ്പമാകാം ഞാന്‍, വിഷം വമിയ്ക്കാ, മുഗ-
സർപ്പമാകാം ഞാൻ, വിഷം വമിയ്ക്കാ, മുഗ-
ദർപ്പവുമുണ്ടാമെനിയ്ക്കു, പക്ഷേ-
ദര്‍പ്പവുമുണ്ടാമെനിയ്ക്കു, പക്ഷേ-
അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ-
അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ-
കൊത്തുകയില്ല ഞാന്‍ നിന്നെ മാത്രം!
കൊത്തുകയില്ല ഞാൻ നിന്നെ മാത്രം!
ഓടക്കുഴല്‍ വിളിയായ നിന്‍മുന്നില്‍നി-
ഓടക്കുഴൽ വിളിയായ നിൻമുന്നിൽനി-
ന്നാടും ഫണം വിരിച്ചോമനേ, ഞാന്‍!
ന്നാടും ഫണം വിരിച്ചോമനേ, ഞാൻ!
കാണിയ്ക്കപോലുമില്ലെൻ വിഷപ്പല്ലുകൾ
കാണിയ്ക്കപോലുമില്ലെന്‍ വിഷപ്പല്ലുകള്‍
പ്രാണനും പ്രാണനായുള്ള നിന്നെ!
പ്രാണനും പ്രാണനായുള്ള നിന്നെ!
സർപ്പത്തിനുമുണ്ടൊരുജ്ജ്വലസൌന്ദര്യം
സര്‍പ്പത്തിനുമുണ്ടൊരുജ്ജ്വലസൌന്ദര്യം
സത്തമേ, നീയതു കണ്ടറിഞ്ഞു.
സത്തമേ, നീയതു കണ്ടറിഞ്ഞു.
എന്നല്ല, നീയതില്‍ക്കണ്‍കുളുര്‍ത്തങ്ങനെ
എന്നല്ല, നീയതിൽക്കൺകുളുർത്തങ്ങനെ
നിന്നതിന്‍ വിസ്തൃതമാം ഫണത്തില്‍,
നിന്നതിൻ വിസ്തൃതമാം ഫണത്തിൽ,
പൂവിതള്‍കൂടിയും തൊട്ടാല്‍, മുറിപ്പെട്ടു
പൂവിതൾകൂടിയും തൊട്ടാൽ, മുറിപ്പെട്ടു
നോവു, മിളംകൈവിരലുകളാല്‍
നോവു, മിളംകൈവിരലുകളാൽ
ദേഹം പുളകത്തില്‍ മൂടിമൂടി സ്വയം
ദേഹം പുളകത്തിൽ മൂടിമൂടി സ്വയം
സ്നേഹപുരസ്സരമോമനിച്ചു!
സ്നേഹപുരസ്സരമോമനിച്ചു!
ഓരോവിരലും മുറിഞ്ഞു മുറിഞ്ഞയേ്യാ
ഓരോവിരലും മുറിഞ്ഞു മുറിഞ്ഞയേ്യാ
ചോരയൊലിച്ചിട്ടുമോമനിച്ചു!
ചോരയൊലിച്ചിട്ടുമോമനിച്ചു!
ലോകം മുഴുവന്‍ വെറുക്കുമതിനു, നീ-
ലോകം മുഴുവൻ വെറുക്കുമതിനു, നീ-
യേകി, നിന്നാർദ്രമാമന്തരംഗം!-
യേകി, നിന്നാര്‍ദ്രമാമന്തരംഗം!-
മന്ദഹസിയ്ക്കുമാക്കുന്ദപുഷ്പത്തിലും
മന്ദഹസിയ്ക്കുമാക്കുന്ദപുഷ്പത്തിലും
സുന്ദരമായുള്ളൊരന്തരംഗം!-
സുന്ദരമായുള്ളൊരന്തരംഗം!-
അംഗുലീസ്പർശത്തിലാ വീണക്കമ്പിപോൽ-
അംഗുലീസ്പര്‍ശത്തിലാ വീണക്കമ്പിപോല്‍-
സംഗീതം സ്പന്ദിക്കുമന്തരംഗം!
സംഗീതം സ്പന്ദിക്കുമന്തരംഗം!
സന്ദേഹമില്ലുഗസർപ്പത്തിനുകൂടി
സന്ദേഹമില്ലുഗസര്‍പ്പത്തിനുകൂടി
നന്ദികേടില്ലാ മനുഷ്യനോളം!
നന്ദികേടില്ലാ മനുഷ്യനോളം!
നന്നായ് നിനക്കതറിയാം- കൃതജ്ഞനാ-
നന്നായ് നിനക്കതറിയാം- കൃതജ്ഞനാ-
ണെന്നുമിസ്സര്‍പ്പം, നീ വിശ്വസിക്കൂ!
ണെന്നുമിസ്സർപ്പം, നീ വിശ്വസിക്കൂ!
സന്നദ്ധനാണതിന്‍ പ്രാണനും കൂടി, നിന്‍-
സന്നദ്ധനാണതിൻ പ്രാണനും കൂടി, നിൻ-
മന്ദസ്മിതത്തിനായ് സന്ത്യജിക്കാന്‍!
മന്ദസ്മിതത്തിനായ് സന്ത്യജിക്കാൻ!
മേദുരസ്നേഹാർദ്രമായൊരാക്കണ്ണുക-
മേദുരസ്നേഹാര്‍ദ്രമായൊരാക്കണ്ണുക-
ളാദർശമൂർത്തിയായ്ക്കാൺമിതെന്നെ-
ളാദര്‍ശമൂര്‍ത്തിയായ്ക്കാണ്‍മിതെന്നെ-
നിന്ദ്യസര്‍പ്പത്തിനെ-ത്തീവ്രമാമീമന-
നിന്ദ്യസർപ്പത്തിനെ-ത്തീവ്രമാമീമന-
സ്പന്ദനമെമ്മട്ടൊന്നടക്കിടും ഞാന്‍?
സ്പന്ദനമെമ്മട്ടൊന്നടക്കിടും ഞാൻ?
ദേവി, നീ കാണുമീമട്ടില്‍, നിന്മുന്നില്‍ ഞാന്‍,
ദേവി, നീ കാണുമീമട്ടിൽ, നിന്മുന്നിൽ ഞാൻ,
ദേവനായ് നില്‍ക്കും മരിയ്ക്കുവോളം!
ദേവനായ് നിൽക്കും മരിയ്ക്കുവോളം!
തെറ്റിദ്ധരിയ്ക്കരുതെന്നെ നീ മേലില്‍!-ഞാന്‍
തെറ്റിദ്ധരിയ്ക്കരുതെന്നെ നീ മേലിൽ!-ഞാൻ
തെറ്റു ചെയ്യില്ല നിന്നോടു ചെറ്റും!! ...
തെറ്റു ചെയ്യില്ല നിന്നോടു ചെറ്റും!! ...
2-3-1120
2-3-1120
വരി 64: വരി 64:
5
5


സുപ്രസിദ്ധ കവിയായ ശ്രീമാന്‍ തൈക്കാട്ടു ചന്ദ്രശേഖരന്‍ നായരുടെ വിവാഹാവസരത്തില്‍ സമര്‍പ്പിക്കപ്പെട്ട മംഗളോപഹാരത്തിലേയ്ക്ക് എഴുതിക്കൊടുത്ത ആശംസ.
സുപ്രസിദ്ധ കവിയായ ശ്രീമാൻ തൈക്കാട്ടു ചന്ദ്രശേഖരൻ നായരുടെ വിവാഹാവസരത്തിൽ സമർപ്പിക്കപ്പെട്ട മംഗളോപഹാരത്തിലേയ്ക്ക് എഴുതിക്കൊടുത്ത ആശംസ.


കവനമോഹിനി നടനമാടുന്ന
കവനമോഹിനി നടനമാടുന്ന
കളിമലർക്കാവിലനുദിനം,
കളിമലര്‍ക്കാവിലനുദിനം,
കളകളങ്ങളാൽത്തരുലതകളെ
കളകളങ്ങളാല്‍ത്തരുലതകളെ
പ്പുളകംകൊള്ളിച്ചു വിലസി നീ.
പ്പുളകംകൊള്ളിച്ചു വിലസി നീ.
യുവചൈതന്യത്തിനുണർവരുളുന്ന
യുവചൈതന്യത്തിനുണര്‍വരുളുന്ന
തവയശസ്സിന്റെ പരിമളം!
തവയശസ്സിന്റെ പരിമളം!
തുനിയുകയാണിന്നനഘദാമ്പത്യ-
തുനിയുകയാണിന്നനഘദാമ്പത്യ-
വനികയിൽ ഭവാൻ കയറുവാൻ
വനികയില്‍ ഭവാന്‍ കയറുവാന്‍
ഇടറിയോടിയ മധുരസ്വപ്നങ്ങ-
ഇടറിയോടിയ മധുരസ്വപ്നങ്ങ-
ളുടലാർന്നെത്തുമിക്കവിതയെ-
ളുടലാര്‍ന്നെത്തുമിക്കവിതയെ-
തണലും ശാന്തിയും തരുമീ നിസ്തുല-
തണലും ശാന്തിയും തരുമീ നിസ്തുല-
പ്രണയകൽപകലതികയെ-
പ്രണയകല്‍പകലതികയെ-
സതികുലോജ്ജ്വലമകുടഹീരക-
സതികുലോജ്ജ്വലമകുടഹീരക-
സുദതിയാകുമി 'സ്സുമതി' യെ-
സുദതിയാകുമി 'സ്സുമതി' യെ-
വരണമാല്യത്താൽ ക്കരളോടുചേർത്തു
വരണമാല്യത്താല്‍ ക്കരളോടുചേര്‍ത്തു
പരിചില്‍ ബന്ധിക്കും സുദിനത്തില്‍,
പരിചിൽ ബന്ധിക്കും സുദിനത്തിൽ,
പ്രിയസുഹൃത്തേ, ഞാനരുളുന്നൂ ഭവാ-
പ്രിയസുഹൃത്തേ, ഞാനരുളുന്നൂ ഭവാ-
നയുതമാശംസാവചനങ്ങൾ!
നയുതമാശംസാവചനങ്ങള്‍!
ഭരിതരാഗാർദ്രഹൃദയരായ്ക്കൈകോർ-
ഭരിതരാഗാര്‍ദ്രഹൃദയരായ്ക്കൈകോര്‍-
ത്തിരുവർ നിങ്ങൾ പോം സരണിയിൽ,
ത്തിരുവര്‍ നിങ്ങള്‍ പോം സരണിയില്‍,
പരിധിയില്ലാത്ത പരമഭാഗ്യങ്ങള്‍
പരിധിയില്ലാത്ത പരമഭാഗ്യങ്ങൾ
പനിനീര്‍പ്പൂ വാരി വിതറട്ടേ;
പനിനീർപ്പൂ വാരി വിതറട്ടേ;
അലമലമോരോ സുഖസമൃദ്ധിക-
അലമലമോരോ സുഖസമൃദ്ധിക-
ളലയടിച്ചടിച്ചൊഴുകട്ടെ!
ളലയടിച്ചടിച്ചൊഴുകട്ടെ!
ചിരകാലമൊന്നിച്ചിനി നിങ്ങളൊരു
ചിരകാലമൊന്നിച്ചിനി നിങ്ങളൊരു
മുരളീഗാനത്തില്‍ മുഴുകട്ടെ!!
മുരളീഗാനത്തിൽ മുഴുകട്ടെ!!
10-3-1114
10-3-1114


വരി 97: വരി 97:


സ്വാതന്ത്യ്രദേവതേ, നീയെഴുന്നള്ളുമാ-
സ്വാതന്ത്യ്രദേവതേ, നീയെഴുന്നള്ളുമാ-
പ്പാതയിൽപ്പെട്ടു വിടുർത്തി വരിയ്ക്കുവാൻ,
പ്പാതയില്‍പ്പെട്ടു വിടുര്‍ത്തി വരിയ്ക്കുവാന്‍,
സന്നദ്ധതയോടണിഞ്ഞൊരുങ്ങി സ്വയം
സന്നദ്ധതയോടണിഞ്ഞൊരുങ്ങി സ്വയം
മുന്നിട്ടുവന്നിതാ നില്‍പ്പു മജ്ജീവിതം.
മുന്നിട്ടുവന്നിതാ നിൽപ്പു മജ്ജീവിതം.
12-5-1118
12-5-1118


വരി 106: വരി 106:
അന്നൊരിക്കലൊരക്ഷരമോതാ-
അന്നൊരിക്കലൊരക്ഷരമോതാ-
തെന്നെ വിട്ടു നീ പോയിട്ടും,
തെന്നെ വിട്ടു നീ പോയിട്ടും,
വന്നണഞ്ഞിതോ പുല്‍കുവാനെന്നെ-
വന്നണഞ്ഞിതോ പുൽകുവാനെന്നെ-
പ്പിന്നെയും നീ, വിഷാദമേ?
പ്പിന്നെയും നീ, വിഷാദമേ?
19-3-1114
19-3-1114
വരി 115: വരി 115:
ലോകത്തിനാക്ഷേപമാ-
ലോകത്തിനാക്ഷേപമാ-
ണാളില്ലാതലയുന്നു പോറ്റിടുവതി-
ണാളില്ലാതലയുന്നു പോറ്റിടുവതി-
ന്നാദർശസംശുദ്ധികൾ!
ന്നാദര്‍ശസംശുദ്ധികള്‍!
ആളിക്കത്തി വിഷപ്പുകച്ചുരുള്‍വമി-
ആളിക്കത്തി വിഷപ്പുകച്ചുരുൾവമി-
ച്ചുഗസ്ഫുലിംഗാൽക്കരം
ച്ചുഗസ്ഫുലിംഗാല്‍ക്കരം
നീളെപ്പാകിയെരിഞ്ഞിടുന്നുലകിലാ-
നീളെപ്പാകിയെരിഞ്ഞിടുന്നുലകിലാ-
വിദ്വേഷദാവാഗ്നിയും!
വിദ്വേഷദാവാഗ്നിയും!

04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹൃദയമുള്ളസർപ്പം

തെറ്റിദ്ധരിച്ചിതന്നെന്നെ നീപോലു, മെൻ-
കഷ്ടകാലത്തിന്റെ ശക്തിമൂലം.
ആരെന്തു ചൊൽകിലും ചഞ്ചലമാവുകി-
ല്ലാ മനസ്സെന്നു ഞാൻ വിശ്വസിച്ചു.
അല്ലലാണെല്ലാമെനിയ്ക്കു, നിൻ കൺമുന-
ത്തെല്ലൊന്നിലേ ചെറ്റു ശാന്തിയുള്ളു.
ദുസ്സഹമാണെനി, യ്ക്കേവ, മതും, വെറും
ദുശ്ശങ്കമൂലം ജലാർദ്രമായാൽ!
ശത്രുക്കളാണെനിയ്ക്കൊക്കെ, നീ മാത്രമേ
മിത്രമായിട്ടെനിക്കുള്ളു മുന്നിൽ.
ലോകമെമ്മട്ടല്ലാമെന്നെപ്പഴിയ്ക്കിലും
ശോകാർത്തനല്ലതിലൊന്നിലും ഞാൻ.
നീമാത്രമൊന്നെന്നെ വിശ്വസിച്ചാൽ മതി
നീറുകില്ലെങ്കിലെന്നന്തരംഗം!
വഞ്ചിയ്ക്കയില്ലയേ, നിന്നെമാത്രം പ്രിയേ,
നെഞ്ചിടിപ്പറ്റു ഞാൻ വീഴുവോളം!
ചെഞ്ചോരവാർത്തു പിടയ്ക്കുകിൽക്കൂടിയും
ചഞ്ചലമാവുകില്ലെൻഹൃദയം.
എന്നെ നീ വിസ്മരിച്ചാലും, മറക്കില്ല
നിന്നെ ഞാനെങ്കണ്ണടയുവോളം!
സർപ്പമാകാം ഞാൻ, വിഷം വമിയ്ക്കാ, മുഗ-
ദർപ്പവുമുണ്ടാമെനിയ്ക്കു, പക്ഷേ-
അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ-
കൊത്തുകയില്ല ഞാൻ നിന്നെ മാത്രം!
ഓടക്കുഴൽ വിളിയായ നിൻമുന്നിൽനി-
ന്നാടും ഫണം വിരിച്ചോമനേ, ഞാൻ!
കാണിയ്ക്കപോലുമില്ലെൻ വിഷപ്പല്ലുകൾ
പ്രാണനും പ്രാണനായുള്ള നിന്നെ!
സർപ്പത്തിനുമുണ്ടൊരുജ്ജ്വലസൌന്ദര്യം
സത്തമേ, നീയതു കണ്ടറിഞ്ഞു.
എന്നല്ല, നീയതിൽക്കൺകുളുർത്തങ്ങനെ
നിന്നതിൻ വിസ്തൃതമാം ഫണത്തിൽ,
പൂവിതൾകൂടിയും തൊട്ടാൽ, മുറിപ്പെട്ടു
നോവു, മിളംകൈവിരലുകളാൽ
ദേഹം പുളകത്തിൽ മൂടിമൂടി സ്വയം
സ്നേഹപുരസ്സരമോമനിച്ചു!
ഓരോവിരലും മുറിഞ്ഞു മുറിഞ്ഞയേ്യാ
ചോരയൊലിച്ചിട്ടുമോമനിച്ചു!
ലോകം മുഴുവൻ വെറുക്കുമതിനു, നീ-
യേകി, നിന്നാർദ്രമാമന്തരംഗം!-
മന്ദഹസിയ്ക്കുമാക്കുന്ദപുഷ്പത്തിലും
സുന്ദരമായുള്ളൊരന്തരംഗം!-
അംഗുലീസ്പർശത്തിലാ വീണക്കമ്പിപോൽ-
സംഗീതം സ്പന്ദിക്കുമന്തരംഗം!
സന്ദേഹമില്ലുഗസർപ്പത്തിനുകൂടി
നന്ദികേടില്ലാ മനുഷ്യനോളം!
നന്നായ് നിനക്കതറിയാം- കൃതജ്ഞനാ-
ണെന്നുമിസ്സർപ്പം, നീ വിശ്വസിക്കൂ!
സന്നദ്ധനാണതിൻ പ്രാണനും കൂടി, നിൻ-
മന്ദസ്മിതത്തിനായ് സന്ത്യജിക്കാൻ!
മേദുരസ്നേഹാർദ്രമായൊരാക്കണ്ണുക-
ളാദർശമൂർത്തിയായ്ക്കാൺമിതെന്നെ-
നിന്ദ്യസർപ്പത്തിനെ-ത്തീവ്രമാമീമന-
സ്പന്ദനമെമ്മട്ടൊന്നടക്കിടും ഞാൻ?
ദേവി, നീ കാണുമീമട്ടിൽ, നിന്മുന്നിൽ ഞാൻ,
ദേവനായ് നിൽക്കും മരിയ്ക്കുവോളം!
തെറ്റിദ്ധരിയ്ക്കരുതെന്നെ നീ മേലിൽ!-ഞാൻ
തെറ്റു ചെയ്യില്ല നിന്നോടു ചെറ്റും!! ...
                               2-3-1120

5

സുപ്രസിദ്ധ കവിയായ ശ്രീമാൻ തൈക്കാട്ടു ചന്ദ്രശേഖരൻ നായരുടെ വിവാഹാവസരത്തിൽ സമർപ്പിക്കപ്പെട്ട മംഗളോപഹാരത്തിലേയ്ക്ക് എഴുതിക്കൊടുത്ത ആശംസ.

കവനമോഹിനി നടനമാടുന്ന
കളിമലർക്കാവിലനുദിനം,
കളകളങ്ങളാൽത്തരുലതകളെ
പ്പുളകംകൊള്ളിച്ചു വിലസി നീ.
യുവചൈതന്യത്തിനുണർവരുളുന്ന
തവയശസ്സിന്റെ പരിമളം!
തുനിയുകയാണിന്നനഘദാമ്പത്യ-
വനികയിൽ ഭവാൻ കയറുവാൻ
ഇടറിയോടിയ മധുരസ്വപ്നങ്ങ-
ളുടലാർന്നെത്തുമിക്കവിതയെ-
തണലും ശാന്തിയും തരുമീ നിസ്തുല-
പ്രണയകൽപകലതികയെ-
സതികുലോജ്ജ്വലമകുടഹീരക-
സുദതിയാകുമി 'സ്സുമതി' യെ-
വരണമാല്യത്താൽ ക്കരളോടുചേർത്തു
പരിചിൽ ബന്ധിക്കും സുദിനത്തിൽ,
പ്രിയസുഹൃത്തേ, ഞാനരുളുന്നൂ ഭവാ-
നയുതമാശംസാവചനങ്ങൾ!
ഭരിതരാഗാർദ്രഹൃദയരായ്ക്കൈകോർ-
ത്തിരുവർ നിങ്ങൾ പോം സരണിയിൽ,
പരിധിയില്ലാത്ത പരമഭാഗ്യങ്ങൾ
പനിനീർപ്പൂ വാരി വിതറട്ടേ;
അലമലമോരോ സുഖസമൃദ്ധിക-
ളലയടിച്ചടിച്ചൊഴുകട്ടെ!
ചിരകാലമൊന്നിച്ചിനി നിങ്ങളൊരു
മുരളീഗാനത്തിൽ മുഴുകട്ടെ!!
                               10-3-1114

6

സ്വാതന്ത്യ്രദേവതേ, നീയെഴുന്നള്ളുമാ-
പ്പാതയിൽപ്പെട്ടു വിടുർത്തി വരിയ്ക്കുവാൻ,
സന്നദ്ധതയോടണിഞ്ഞൊരുങ്ങി സ്വയം
മുന്നിട്ടുവന്നിതാ നിൽപ്പു മജ്ജീവിതം.
                               12-5-1118

7

അന്നൊരിക്കലൊരക്ഷരമോതാ-
തെന്നെ വിട്ടു നീ പോയിട്ടും,
വന്നണഞ്ഞിതോ പുൽകുവാനെന്നെ-
പ്പിന്നെയും നീ, വിഷാദമേ?
                               19-3-1114

8

ലാളിത്യം കലരും വികാരമഖിലം
ലോകത്തിനാക്ഷേപമാ-
ണാളില്ലാതലയുന്നു പോറ്റിടുവതി-
ന്നാദർശസംശുദ്ധികൾ!
ആളിക്കത്തി വിഷപ്പുകച്ചുരുൾവമി-
ച്ചുഗസ്ഫുലിംഗാൽക്കരം
നീളെപ്പാകിയെരിഞ്ഞിടുന്നുലകിലാ-
വിദ്വേഷദാവാഗ്നിയും!
                               19-9-1119