"സ്പന്ദിക്കുന്ന അസ്ഥിമാടം/സ്പന്ദിക്കുന്ന അസ്ഥിമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) പുതിയ ചിൽ ... |
||
വരി 3: | വരി 3: | ||
അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു- |
അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു- |
||
മസ്സുദിനമതെൻ മുന്നിലെത്തി |
|||
ഇച്ചുരുങ്ങിയ കാലത്തിനുള്ളി- |
ഇച്ചുരുങ്ങിയ കാലത്തിനുള്ളി- |
||
ലെത്ര |
ലെത്ര കണ്ണീർപുഴകളൊഴുകി! |
||
അത്തലാലലം |
അത്തലാലലം വീർപ്പിട്ടുവീർപ്പി- |
||
ട്ടെത്ര കാമുകഹൃത്തടം പൊട്ടി! |
ട്ടെത്ര കാമുകഹൃത്തടം പൊട്ടി! |
||
കാലവാതമടിച്ചെത്രകോടി |
കാലവാതമടിച്ചെത്രകോടി |
||
ശ്രീലപുഷ്പങ്ങൾ ഞെട്ടറ്റുപോയി!- |
|||
പൊട്ടിടാത്തതെന്തെന്നിട്ടു,മയ്യോ, |
പൊട്ടിടാത്തതെന്തെന്നിട്ടു,മയ്യോ, |
||
കഷ്ട,മുക്കാച്ചു |
കഷ്ട,മുക്കാച്ചു നീർപ്പോളമാത്രം! |
||
ദു:ഖചിന്തേ, മതി മതി, യേവം |
ദു:ഖചിന്തേ, മതി മതി, യേവം |
||
ഞെക്കിടായ്ക |
ഞെക്കിടായ്ക നീയെൻമൃദുചിത്തം! |
||
ഇസ്സുദിനത്തിലെങ്കിലുമൽപം |
|||
ഇസ്സുദിനത്തിലെങ്കിലുമല്‍പം |
|||
വിശ്രമിക്കാനെനിയ്ക്കുണ്ടു മോഹം. |
വിശ്രമിക്കാനെനിയ്ക്കുണ്ടു മോഹം. |
||
ആകയാലിന്നകമലിഞ്ഞെന്നി- |
ആകയാലിന്നകമലിഞ്ഞെന്നി- |
||
ലേകണേ നീയതിനനുവാദം! |
ലേകണേ നീയതിനനുവാദം! |
||
സല്ലപിച്ചു കഴിച്ചിടട്ടിന്നാ |
സല്ലപിച്ചു കഴിച്ചിടട്ടിന്നാ |
||
നല്ലകാലസ്മൃതികളുമായ് |
നല്ലകാലസ്മൃതികളുമായ് ഞാൻ! |
||
രണ്ട് |
രണ്ട് |
||
വരി 25: | വരി 25: | ||
സുപ്രഭാതമേ, നീയെനിയ്ക്കന്നൊ- |
സുപ്രഭാതമേ, നീയെനിയ്ക്കന്നൊ- |
||
രപ്സരസ്സിനെക്കാണിച്ചുതന്നു. |
രപ്സരസ്സിനെക്കാണിച്ചുതന്നു. |
||
ഗഹലക്ഷ്മിയായ് |
ഗഹലക്ഷ്മിയായ് മിന്നുമൊരോമൽ- |
||
സ്നേഹമൂർത്തിയെക്കാണിച്ചുതന്നു. |
|||
സ്നേഹമൂര്‍ത്തിയെക്കാണിച്ചുതന്നു. |
|||
പ്രാണനും |
പ്രാണനും കൂടിക്കോൾമയിർക്കോള്ളും |
||
പൂനിലാവിനെക്കാണിച്ചുതന്നു. |
പൂനിലാവിനെക്കാണിച്ചുതന്നു. |
||
മന്നിൽ ഞാനതിൻ സർവ്വസ്വമാമെ |
|||
മന്നില്‍ ഞാനതിന്‍ സര്‍വ്വസ്വമാമെ |
|||
ന്നന്നു |
ന്നന്നു കണ്ടപ്പൊഴാരോർത്തിരുന്നു! |
||
കർമ്മബന്ധപ്രഭാവമേ, ഹാ, നിൻ- |
|||
കര്‍മ്മബന്ധപ്രഭാവമേ, ഹാ, നിന്‍- |
|||
നർമ്മലീലകളാരെന്തറിഞ്ഞു! |
|||
നര്‍മ്മലീലകളാരെന്തറിഞ്ഞു! |
|||
മായയിൽ ജീവകോടികൾ തമ്മി- |
|||
ലീയൊളിച്ചുകളികൾക്കിടയിൽ, |
|||
ലീയൊളിച്ചുകളികള്‍ക്കിടയില്‍, |
|||
ഭിന്നരൂപപ്രകൃതികൾ കൈക്കൊ- |
|||
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം. |
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം. |
||
കാലദേശങ്ങൾ, പോരെങ്കി, ലോരോ |
|||
വേലികെട്ടി പ്രതിബന്ധമേകാം. |
വേലികെട്ടി പ്രതിബന്ധമേകാം. |
||
ഉണ്ടൊരുകാന്തശക്തിയെന്നാലും |
ഉണ്ടൊരുകാന്തശക്തിയെന്നാലും |
||
കണ്ടുമുട്ടുവാൻ ദേഹികൾക്കെന്നാൽ! |
|||
കണ്ടുമുട്ടുവാന്‍ ദേഹികള്‍ക്കെന്നാല്‍! |
|||
എന്നുകൂടിയിട്ടെങ്കിലും, തമ്മി- |
എന്നുകൂടിയിട്ടെങ്കിലും, തമ്മി- |
||
ലൊന്നുചേർന്നവ നിർവൃതിക്കൊള്ളും! |
|||
ലൊന്നുചേര്‍ന്നവ നിര്‍വൃതിക്കൊള്ളും! |
|||
മർത്ത്യനീതി വിലക്കിയാൽപ്പോലും |
|||
മര്‍ത്ത്യനീതി വിലക്കിയാല്‍പ്പോലും |
|||
മത്തടിച്ചു |
മത്തടിച്ചു കൈകോർത്തു നിന്നാടും! |
||
അബ്ധിയപ്പോഴെറുമ്പുചാൽമാത്രം! |
|||
അബ്ധിയപ്പോഴെറുമ്പുചാല്‍മാത്രം! |
|||
അദ്രികൂടം |
അദ്രികൂടം ചിതൽപ്പുറ്റുമാത്രം! |
||
ഹാ, വിദൂരധ്രുവയുഗം, മുല്ല- |
ഹാ, വിദൂരധ്രുവയുഗം, മുല്ല- |
||
പ്പൂവിതളിന്റെ വാക്കുകള്മാത്രം! |
പ്പൂവിതളിന്റെ വാക്കുകള്മാത്രം! |
||
മൃത്തു |
മൃത്തു മൃത്തുമായൊത്തൊരുമിച്ചാൽ |
||
മർത്ത്യനീതിയ്ക്കു സംതൃപ്തിയായി. |
|||
ജീവനെന്താട്ടെ, മാംസം കളങ്കം |
ജീവനെന്താട്ടെ, മാംസം കളങ്കം |
||
താവിടാഞ്ഞാൽ സദാചാരമായി. |
|||
ഇല്ലിതിൽക്കവിഞ്ഞാവശ്യമായി- |
|||
ഇല്ലിതില്‍ക്കവിഞ്ഞാവശ്യമായി- |
|||
ട്ടില്ലതിനന്യതത്വവിചാരം! |
ട്ടില്ലതിനന്യതത്വവിചാരം! |
||
കേണുഴന്നോട്ടെ |
കേണുഴന്നോട്ടെ ജീവൻ വെയിലിൽ |
||
കാണണം മാംസപൊണ്ഡം |
കാണണം മാംസപൊണ്ഡം തണലിൽ!! ... |
||
മൂന്ന് |
മൂന്ന് |
||
പഞ്ചത ഞാനടഞ്ഞെന്നിൽനിന്നെൻ |
|||
പഞ്ചത ഞാനടഞ്ഞെന്നില്‍നിന്നെന്‍ |
|||
പഞ്ചഭൂതങ്ങൾ വേർപെടും നാളിൽ, |
|||
പഞ്ചഭൂതങ്ങള്‍ വേര്‍പെടും നാളില്‍, |
|||
പൂനിലാവലതല്ലുന്ന |
പൂനിലാവലതല്ലുന്ന രാവിൽ, |
||
പൂവണിക്കുളിർമാമരക്കാവിൽ, |
|||
പൂവണിക്കുളിര്‍മാമരക്കാവില്‍, |
|||
കൊക്കുരുമ്മി, ക്കിളി |
കൊക്കുരുമ്മി, ക്കിളി മരക്കൊമ്പിൽ, |
||
മുട്ടിമുട്ടിയിരിയ്ക്കുമ്പൊ,ഴേവം, |
മുട്ടിമുട്ടിയിരിയ്ക്കുമ്പൊ,ഴേവം, |
||
രാക്കിളിക, ളന്നെന്നസ്ഥിമാടം |
രാക്കിളിക, ളന്നെന്നസ്ഥിമാടം |
||
നോക്കി, |
നോക്കി, വീർപ്പിട്ടു വീർപ്പിട്ടു പാടും:- |
||
"താരകളേ, |
"താരകളേ, കാൺമിതോ നിങ്ങൾ |
||
താഴെയുള്ളോരീ പ്രേതകുടീരം? |
താഴെയുള്ളോരീ പ്രേതകുടീരം? |
||
ഹന്ത, |
ഹന്ത, യിന്നതിൻ ചിത്തരഹസ്യ- |
||
മെന്തറിഞ്ഞു, ഹാ, |
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥർ നിങ്ങൾ? |
||
പാലപൂത്ത പരിമളമെത്തി- |
പാലപൂത്ത പരിമളമെത്തി- |
||
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ; |
|||
പ്പാതിരയെപ്പുണര്‍ന്നൊഴുകുമ്പോള്‍; |
|||
മഞ്ഞണിഞ്ഞു, മദാലസയായി |
മഞ്ഞണിഞ്ഞു, മദാലസയായി |
||
മഞ്ജുചന്ദ്രിക |
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ, |
||
മന്ദമന്ദം |
മന്ദമന്ദം പൊടിപ്പതായ്ക്കേൽക്കാം |
||
സ്പന്ദങ്ങളിക്കല്ലറയ്ക്കുള്ളിൽ! |
|||
സ്പന്ദങ്ങളിക്കല്ലറയ്ക്കുള്ളില്‍! |
|||
പാട്ടുനിർത്തി, ച്ചിറകുമൊതുക്കി- |
|||
ക്കേട്ടിരിക്കുമതൊക്കെയും |
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങൾ, |
||
അത്തുടിപ്പുകളൊന്നിച്ചുചേർന്നി- |
|||
അത്തുടിപ്പുകളൊന്നിച്ചുചേര്‍ന്നി- |
|||
ട്ടിത്തരമൊരു പല്ലവിയാകും:- |
ട്ടിത്തരമൊരു പല്ലവിയാകും:- |
||
'മണ്ണടിഞ്ഞു ഞാ, നെങ്കിലുമിന്നും |
'മണ്ണടിഞ്ഞു ഞാ, നെങ്കിലുമിന്നും |
||
എന്നണുക്കളി, ലേവ, മോരോന്നും, |
എന്നണുക്കളി, ലേവ, മോരോന്നും, |
||
ത്വൽപ്രണയസ്മൃതികളുലാവി |
|||
ത്വല്‍പ്രണയസ്മൃതികളുലാവി |
|||
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി! ...' |
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി! ...' |
||
താദൃശോത്സവമുണ്ടോ, |
താദൃശോത്സവമുണ്ടോ, കഥിപ്പിൻ |
||
താരകളേ, |
താരകളേ, നിങ്ങൾതൻ നാട്ടിൽ? ... |
||
16-3-1120 |
16-3-1120 |
||
വരി 93: | വരി 93: | ||
ലോകം ശാസ്വതമല്ല, ജീവിതസുഖ- |
ലോകം ശാസ്വതമല്ല, ജീവിതസുഖ- |
||
സ്വപ്നങ്ങൾ മായും, വരും |
|||
ശോകം, |
ശോകം, മായികബുദ്ബുദങ്ങൾ മറയും, |
||
പായും സരിത്സഞ്ചയം, |
പായും സരിത്സഞ്ചയം, |
||
നാകം കാൽപനികോത്സവാങ്കിതലസൽ- |
|||
നാകം കാല്‍പനികോത്സവാങ്കിതലസല്‍- |
|||
ക്കാനൽജ്ജലം!- പിന്നെ, യെ- |
|||
ന്തേകം, സത്യ, മനശ്വരം? മൃതി!-യ തേ, |
ന്തേകം, സത്യ, മനശ്വരം? മൃതി!-യ തേ, |
||
മൃത്യോ, ജയിക്കുന്നു നീ! |
മൃത്യോ, ജയിക്കുന്നു നീ! |
||
വരി 104: | വരി 104: | ||
2 |
2 |
||
താമരപ്പൊയ്കയിൽ, ത്തങ്കത്തെളിവെയിൽ |
|||
താമരപ്പൊയ്കയില്‍, ത്തങ്കത്തെളിവെയില്‍ |
|||
താവിച്ചിരിച്ചോരുഷസ്സിൽ, |
|||
താവിച്ചിരിച്ചോരുഷസ്സില്‍, |
|||
ആളികളൊത്തു |
ആളികളൊത്തു ചേർന്നാടിക്കുഴഞ്ഞു നീ |
||
കേളിനീരാട്ടിനന്നെത്തി. |
കേളിനീരാട്ടിനന്നെത്തി. |
||
കൊഞ്ചുന്നതത്തകൾ ചൂഴു, മൊരുകൊച്ചു- |
|||
പഞ്ചവർണ്ണക്കിളിപോലെ! |
|||
പഞ്ചവര്‍ണ്ണക്കിളിപോലെ! |
|||
കണ്ടു |
കണ്ടു ഞാൻ നിന്നെ, ക്കുവലയമദ്ധ്യത്തിൽ- |
||
ച്ചെണ്ടിട്ട |
ച്ചെണ്ടിട്ട തണ്ടലർപോലെ!! |
||
22-5-1111 |
22-5-1111 |
||
വരി 118: | വരി 118: | ||
സുന്ദരകലാശാലാമന്ദിരപ്രാന്തത്തിലെ |
സുന്ദരകലാശാലാമന്ദിരപ്രാന്തത്തിലെ |
||
നന്ദനവനത്തി, ലാ ഗീഷ്മാന്തസായന്തനം, |
നന്ദനവനത്തി, ലാ ഗീഷ്മാന്തസായന്തനം, |
||
കങ്കേളിപ്പൂച്ചെണ്ടുകളൊട്ടേറെ, യോരോ |
കങ്കേളിപ്പൂച്ചെണ്ടുകളൊട്ടേറെ, യോരോ നേർത്ത |
||
തങ്കനൂലിന്മേൽക്കോർത്ത തോരണം കെട്ടിത്തൂക്കി. |
|||
കണ്ണാടിച്ചെപ്പിൽ പിടിച്ചിട്ട മിന്നലുപോലെ |
|||
കണ്ണഞ്ചും |
കണ്ണഞ്ചും പൂമൊട്ടുകൾ വിടർന്നകമ്പിക്കാലിൽ |
||
കാറ്റാടിച്ചെടികളാ 'റേഡിയോ' പെയ്യും ഗാന- |
കാറ്റാടിച്ചെടികളാ 'റേഡിയോ' പെയ്യും ഗാന- |
||
മേറ്റുപാടിക്കൊണ്ടാരാലുലഞ്ഞു |
മേറ്റുപാടിക്കൊണ്ടാരാലുലഞ്ഞു കുളിർകാറ്റിൽ! |
||
കൊച്ചിയി, ലഴിമുഖ, |
കൊച്ചിയി, ലഴിമുഖ, ത്തലമാലകൾക്കക- |
||
ത്തുജ്ജ്വലമാമാദിത്യബിംബം, ഹാ, മറഞ്ഞുപോയ്! |
ത്തുജ്ജ്വലമാമാദിത്യബിംബം, ഹാ, മറഞ്ഞുപോയ്! |
||
മാമകപിതാവിന്റെ ജന്മദേശത്താക്കാഴ്ച |
മാമകപിതാവിന്റെ ജന്മദേശത്താക്കാഴ്ച |
||
മാനസത്തിങ്കൽ, കഷ്ടം, സങ്കടം കൊളുത്തുന്നു. |
|||
അമ്മട്ടു മറഞ്ഞുപോയച്ഛനുമൊരിയ്ക്കലാ- |
അമ്മട്ടു മറഞ്ഞുപോയച്ഛനുമൊരിയ്ക്കലാ- |
||
ക്കണ്ണടഞ്ഞപ്പോൾ കൊച്ചുകുട്ടനെക്കണ്ടില്ലല്ലോ! |
|||
സ്പന്ദനം നിലയ്ക്കുംവരേയ്ക്കവനെക്കുറിച്ചെത്ര |
സ്പന്ദനം നിലയ്ക്കുംവരേയ്ക്കവനെക്കുറിച്ചെത്ര |
||
ചിന്തകളെരിഞ്ഞിട്ടി; ല്ലാ |
ചിന്തകളെരിഞ്ഞിട്ടി; ല്ലാ മൃദുഹൃദയത്തിൽ!! ... |
||
10-8-1113 |
10-8-1113 |
||
</poem> |
</poem> |
04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നു്
അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-
മസ്സുദിനമതെൻ മുന്നിലെത്തി
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീർപുഴകളൊഴുകി!
അത്തലാലലം വീർപ്പിട്ടുവീർപ്പി-
ട്ടെത്ര കാമുകഹൃത്തടം പൊട്ടി!
കാലവാതമടിച്ചെത്രകോടി
ശ്രീലപുഷ്പങ്ങൾ ഞെട്ടറ്റുപോയി!-
പൊട്ടിടാത്തതെന്തെന്നിട്ടു,മയ്യോ,
കഷ്ട,മുക്കാച്ചു നീർപ്പോളമാത്രം!
ദു:ഖചിന്തേ, മതി മതി, യേവം
ഞെക്കിടായ്ക നീയെൻമൃദുചിത്തം!
ഇസ്സുദിനത്തിലെങ്കിലുമൽപം
വിശ്രമിക്കാനെനിയ്ക്കുണ്ടു മോഹം.
ആകയാലിന്നകമലിഞ്ഞെന്നി-
ലേകണേ നീയതിനനുവാദം!
സല്ലപിച്ചു കഴിച്ചിടട്ടിന്നാ
നല്ലകാലസ്മൃതികളുമായ് ഞാൻ!
രണ്ട്
സുപ്രഭാതമേ, നീയെനിയ്ക്കന്നൊ-
രപ്സരസ്സിനെക്കാണിച്ചുതന്നു.
ഗഹലക്ഷ്മിയായ് മിന്നുമൊരോമൽ-
സ്നേഹമൂർത്തിയെക്കാണിച്ചുതന്നു.
പ്രാണനും കൂടിക്കോൾമയിർക്കോള്ളും
പൂനിലാവിനെക്കാണിച്ചുതന്നു.
മന്നിൽ ഞാനതിൻ സർവ്വസ്വമാമെ
ന്നന്നു കണ്ടപ്പൊഴാരോർത്തിരുന്നു!
കർമ്മബന്ധപ്രഭാവമേ, ഹാ, നിൻ-
നർമ്മലീലകളാരെന്തറിഞ്ഞു!
മായയിൽ ജീവകോടികൾ തമ്മി-
ലീയൊളിച്ചുകളികൾക്കിടയിൽ,
ഭിന്നരൂപപ്രകൃതികൾ കൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം.
കാലദേശങ്ങൾ, പോരെങ്കി, ലോരോ
വേലികെട്ടി പ്രതിബന്ധമേകാം.
ഉണ്ടൊരുകാന്തശക്തിയെന്നാലും
കണ്ടുമുട്ടുവാൻ ദേഹികൾക്കെന്നാൽ!
എന്നുകൂടിയിട്ടെങ്കിലും, തമ്മി-
ലൊന്നുചേർന്നവ നിർവൃതിക്കൊള്ളും!
മർത്ത്യനീതി വിലക്കിയാൽപ്പോലും
മത്തടിച്ചു കൈകോർത്തു നിന്നാടും!
അബ്ധിയപ്പോഴെറുമ്പുചാൽമാത്രം!
അദ്രികൂടം ചിതൽപ്പുറ്റുമാത്രം!
ഹാ, വിദൂരധ്രുവയുഗം, മുല്ല-
പ്പൂവിതളിന്റെ വാക്കുകള്മാത്രം!
മൃത്തു മൃത്തുമായൊത്തൊരുമിച്ചാൽ
മർത്ത്യനീതിയ്ക്കു സംതൃപ്തിയായി.
ജീവനെന്താട്ടെ, മാംസം കളങ്കം
താവിടാഞ്ഞാൽ സദാചാരമായി.
ഇല്ലിതിൽക്കവിഞ്ഞാവശ്യമായി-
ട്ടില്ലതിനന്യതത്വവിചാരം!
കേണുഴന്നോട്ടെ ജീവൻ വെയിലിൽ
കാണണം മാംസപൊണ്ഡം തണലിൽ!! ...
മൂന്ന്
പഞ്ചത ഞാനടഞ്ഞെന്നിൽനിന്നെൻ
പഞ്ചഭൂതങ്ങൾ വേർപെടും നാളിൽ,
പൂനിലാവലതല്ലുന്ന രാവിൽ,
പൂവണിക്കുളിർമാമരക്കാവിൽ,
കൊക്കുരുമ്മി, ക്കിളി മരക്കൊമ്പിൽ,
മുട്ടിമുട്ടിയിരിയ്ക്കുമ്പൊ,ഴേവം,
രാക്കിളിക, ളന്നെന്നസ്ഥിമാടം
നോക്കി, വീർപ്പിട്ടു വീർപ്പിട്ടു പാടും:-
"താരകളേ, കാൺമിതോ നിങ്ങൾ
താഴെയുള്ളോരീ പ്രേതകുടീരം?
ഹന്ത, യിന്നതിൻ ചിത്തരഹസ്യ-
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥർ നിങ്ങൾ?
പാലപൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ;
മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ,
മന്ദമന്ദം പൊടിപ്പതായ്ക്കേൽക്കാം
സ്പന്ദങ്ങളിക്കല്ലറയ്ക്കുള്ളിൽ!
പാട്ടുനിർത്തി, ച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങൾ,
അത്തുടിപ്പുകളൊന്നിച്ചുചേർന്നി-
ട്ടിത്തരമൊരു പല്ലവിയാകും:-
'മണ്ണടിഞ്ഞു ഞാ, നെങ്കിലുമിന്നും
എന്നണുക്കളി, ലേവ, മോരോന്നും,
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി! ...'
താദൃശോത്സവമുണ്ടോ, കഥിപ്പിൻ
താരകളേ, നിങ്ങൾതൻ നാട്ടിൽ? ...
16-3-1120
1
ലോകം ശാസ്വതമല്ല, ജീവിതസുഖ-
സ്വപ്നങ്ങൾ മായും, വരും
ശോകം, മായികബുദ്ബുദങ്ങൾ മറയും,
പായും സരിത്സഞ്ചയം,
നാകം കാൽപനികോത്സവാങ്കിതലസൽ-
ക്കാനൽജ്ജലം!- പിന്നെ, യെ-
ന്തേകം, സത്യ, മനശ്വരം? മൃതി!-യ തേ,
മൃത്യോ, ജയിക്കുന്നു നീ!
19-9-1119
2
താമരപ്പൊയ്കയിൽ, ത്തങ്കത്തെളിവെയിൽ
താവിച്ചിരിച്ചോരുഷസ്സിൽ,
ആളികളൊത്തു ചേർന്നാടിക്കുഴഞ്ഞു നീ
കേളിനീരാട്ടിനന്നെത്തി.
കൊഞ്ചുന്നതത്തകൾ ചൂഴു, മൊരുകൊച്ചു-
പഞ്ചവർണ്ണക്കിളിപോലെ!
കണ്ടു ഞാൻ നിന്നെ, ക്കുവലയമദ്ധ്യത്തിൽ-
ച്ചെണ്ടിട്ട തണ്ടലർപോലെ!!
22-5-1111
3
സുന്ദരകലാശാലാമന്ദിരപ്രാന്തത്തിലെ
നന്ദനവനത്തി, ലാ ഗീഷ്മാന്തസായന്തനം,
കങ്കേളിപ്പൂച്ചെണ്ടുകളൊട്ടേറെ, യോരോ നേർത്ത
തങ്കനൂലിന്മേൽക്കോർത്ത തോരണം കെട്ടിത്തൂക്കി.
കണ്ണാടിച്ചെപ്പിൽ പിടിച്ചിട്ട മിന്നലുപോലെ
കണ്ണഞ്ചും പൂമൊട്ടുകൾ വിടർന്നകമ്പിക്കാലിൽ
കാറ്റാടിച്ചെടികളാ 'റേഡിയോ' പെയ്യും ഗാന-
മേറ്റുപാടിക്കൊണ്ടാരാലുലഞ്ഞു കുളിർകാറ്റിൽ!
കൊച്ചിയി, ലഴിമുഖ, ത്തലമാലകൾക്കക-
ത്തുജ്ജ്വലമാമാദിത്യബിംബം, ഹാ, മറഞ്ഞുപോയ്!
മാമകപിതാവിന്റെ ജന്മദേശത്താക്കാഴ്ച
മാനസത്തിങ്കൽ, കഷ്ടം, സങ്കടം കൊളുത്തുന്നു.
അമ്മട്ടു മറഞ്ഞുപോയച്ഛനുമൊരിയ്ക്കലാ-
ക്കണ്ണടഞ്ഞപ്പോൾ കൊച്ചുകുട്ടനെക്കണ്ടില്ലല്ലോ!
സ്പന്ദനം നിലയ്ക്കുംവരേയ്ക്കവനെക്കുറിച്ചെത്ര
ചിന്തകളെരിഞ്ഞിട്ടി; ല്ലാ മൃദുഹൃദയത്തിൽ!! ...
10-8-1113