"സ്പന്ദിക്കുന്ന അസ്ഥിമാടം/വൈരുദ്ധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
'<poem> വൈരുദ്ധ്യം കൊതിപ്പതൊക്കെയും ലഭിക്കയില്...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 6: വരി 6:
ലഭിക്കയുമില്ല കൊതിപ്പതെപ്പൊഴും
ലഭിക്കയുമില്ല കൊതിപ്പതെപ്പൊഴും
ലഭിപ്പതെപ്പൊഴും കൊതിപ്പതുമല്ല!
ലഭിപ്പതെപ്പൊഴും കൊതിപ്പതുമല്ല!
വിരുദ്ധതയുടെ നനുത്തെഴും നാരില്‍-
വിരുദ്ധതയുടെ നനുത്തെഴും നാരിൽ-
ക്കൊരുത്തെടുത്തൊരീ പ്രപഞ്ചമാലയില്‍,
ക്കൊരുത്തെടുത്തൊരീ പ്രപഞ്ചമാലയിൽ,
പലതരത്തിലും, പലനിറത്തിലും
പലതരത്തിലും, പലനിറത്തിലും
പലപല പൂക്കളിണങ്ങിനിൽക്കവേ,
പലപല പൂക്കളിണങ്ങിനില്‍ക്കവേ,
സമുജ്ജ്വലമതിന്‍ പ്രകൃതി!-സര്‍വ്വവും!
സമുജ്ജ്വലമതിൻ പ്രകൃതി!-സർവ്വവും!
സമാനമെങ്കിലോ, വെറും വിരൂപവും!
സമാനമെങ്കിലോ, വെറും വിരൂപവും!
-വിവിധതപോലും വിരസമാണോര്‍ത്താല്‍
-വിവിധതപോലും വിരസമാണോർത്താൽ
വിരുദ്ധതയുടെ ചരടു പൊട്ടിയാല്‍!! ...
വിരുദ്ധതയുടെ ചരടു പൊട്ടിയാൽ!! ...


രണ്ട്
രണ്ട്


നമുക്കു നന്മകള്‍ നയിച്ച വാളുകള്‍
നമുക്കു നന്മകൾ നയിച്ച വാളുകൾ
നശിച്ചതൊര്‍ത്തു നാം വമിപ്പു വീര്‍പ്പുകള്‍.
നശിച്ചതൊർത്തു നാം വമിപ്പു വീർപ്പുകൾ.
അരികില്‍ നിന്നവ പുണര്‍ന്ന വേളയി-
അരികിൽ നിന്നവ പുണർന്ന വേളയി-
ലറിഞ്ഞതില്ല നാമവതന്‍ മാന്മകള്‍.
ലറിഞ്ഞതില്ല നാമവതൻ മാന്മകൾ.
പിരിഞ്ഞകന്നവാറുയര്‍ന്ന സങ്കടം
പിരിഞ്ഞകന്നവാറുയർന്ന സങ്കടം
പിളര്‍ത്തിടുന്നു, ഹാ, നമുക്കു ഹൃത്തടം,
പിളർത്തിടുന്നു, ഹാ, നമുക്കു ഹൃത്തടം,
ഇരുട്ടു നല്‍കിടുമറിവുകാരണം
ഇരുട്ടു നൽകിടുമറിവുകാരണം
ശരിയ്ക്കറിവു നാം വെളിച്ചത്തിന്‍ ഗുണം!
ശരിയ്ക്കറിവു നാം വെളിച്ചത്തിൻ ഗുണം!
പിടയ്ക്കുമാത്മാവിൽ പുളകങ്ങൾ പാകി-
പിടയ്ക്കുമാത്മാവില്‍ പുളകങ്ങള്‍ പാകി-
ത്തുടിപ്പിതിന്നുമാ പ്രണയവല്ലകി!
ത്തുടിപ്പിതിന്നുമാ പ്രണയവല്ലകി!
പൊഴിപ്പിതിപ്പൊഴും കുളുര്‍ത്ത പുഞ്ചിരി
പൊഴിപ്പിതിപ്പൊഴും കുളുർത്ത പുഞ്ചിരി
കൊഴിഞ്ഞു വീഴാതാ പ്രണയമഞ്ജരി!
കൊഴിഞ്ഞു വീഴാതാ പ്രണയമഞ്ജരി!
സ്മൃതികളില്‍ സുധാകരണങ്ങള്മാതിരി!
സ്മൃതികളിൽ സുധാകരണങ്ങള്മാതിരി!
പതിക്കആണിന്നാ പ്രണയമാധുരി!
പതിക്കആണിന്നാ പ്രണയമാധുരി!
-പരിതപിയ്ക്കാതാ സ്മൃതികളിലിനി-
-പരിതപിയ്ക്കാതാ സ്മൃതികളിലിനി-
വരി 36: വരി 36:
മൂന്ന്
മൂന്ന്


സമര്‍ത്ഥനെന്നേറ്റം മദിയ്ക്കും മാനവന്‍,
സമർത്ഥനെന്നേറ്റം മദിയ്ക്കും മാനവൻ,
സമസ്തസിദ്ധിയും കരസ്ഥമായവന്‍,
സമസ്തസിദ്ധിയും കരസ്ഥമായവൻ,
നടുങ്ങുമാറട്ടഹസിയ്ക്കിലും വമ്പില്‍
നടുങ്ങുമാറട്ടഹസിയ്ക്കിലും വമ്പിൽ
നമിച്ചിടേണ്ടയോ വിധിയുടെ മുമ്പില്‍?
നമിച്ചിടേണ്ടയോ വിധിയുടെ മുമ്പിൽ?
വിടര്‍ന്ന കണ്ണുകളടഞ്ഞുപോ, മതൊ
വിടർന്ന കണ്ണുകളടഞ്ഞുപോ, മതൊ
ന്നടയാതാക്കുവാനശക്തനാണവൻ.
ന്നടയാതാക്കുവാനശക്തനാണവന്‍.
മനുഷ്യബുദ്ധിയെ, സ്സഗര്‍വ്വമെത്രനാള്‍
മനുഷ്യബുദ്ധിയെ, സ്സഗർവ്വമെത്രനാൾ
മഥിച്ചു ശാസ്ത്ര, മാസ്സുധാര്‍ജ്ജനത്തിനായ്!
മഥിച്ചു ശാസ്ത്ര, മാസ്സുധാർജ്ജനത്തിനായ്!
മടുത്തവസാനം, മനുഷ്യഹിംസയ്ക്കായ്!
മടുത്തവസാനം, മനുഷ്യഹിംസയ്ക്കായ്!
മടങ്ങിപ്പോന്നിതാക്കൊടും വിഷവുമായ്!
മടങ്ങിപ്പോന്നിതാക്കൊടും വിഷവുമായ്!
വിധിതൻ പൂക്കളിൽ വിലാസഹാസങ്ങൾ
വിധിതന്‍ പൂക്കളില്‍ വിലാസഹാസങ്ങള്‍
വിധിതന്‍ മുള്ളിലോ, വിലാപശാപങ്ങള്‍!
വിധിതൻ മുള്ളിലോ, വിലാപശാപങ്ങൾ!
വിരുദ്ധതയുടെ ചരടി, ലീവിധം
വിരുദ്ധതയുടെ ചരടി, ലീവിധം
കൊരുത്തുവെച്ചൊരീ പ്രപഞ്ചമാലയില്‍,
കൊരുത്തുവെച്ചൊരീ പ്രപഞ്ചമാലയിൽ,
ചിറകടിച്ചു നീ കരഞ്ഞു, പാടിയും,
ചിറകടിച്ചു നീ കരഞ്ഞു, പാടിയും,
പറന്നു ചുറ്റുമെന്‍ ഹൃദയ ഭൃംഗമേ!!
പറന്നു ചുറ്റുമെൻ ഹൃദയ ഭൃംഗമേ!!
3-3-1129
3-3-1129


25
25


'-കാടിനും പാടത്തിനും മദ്ധ്യേകൂടി ഒരു ചെറിയ നീര്‍ച്ചാലു കളകളാരവത്തോടെ പുളഞ്ഞൊഴുകുന്നുണ്ട്. അതിന്റെ വക്കില്‍, ചാഞ്ഞു നിലമ്പറ്റിക്കിടക്കുന്ന ഒരു മാങ്കൊമ്പിലിരുന്നു, നീലി മതിമറന്ന് പാടുകയാണ്'-
'-കാടിനും പാടത്തിനും മദ്ധ്യേകൂടി ഒരു ചെറിയ നീർച്ചാലു കളകളാരവത്തോടെ പുളഞ്ഞൊഴുകുന്നുണ്ട്. അതിന്റെ വക്കിൽ, ചാഞ്ഞു നിലമ്പറ്റിക്കിടക്കുന്ന ഒരു മാങ്കൊമ്പിലിരുന്നു, നീലി മതിമറന്ന് പാടുകയാണ്'-


ഓണപ്പൂക്കള്‍ പറിച്ചില്ലേ നീ-
ഓണപ്പൂക്കൾ പറിച്ചില്ലേ നീ-
യോണക്കോടിയുടുത്തില്ലേ?
യോണക്കോടിയുടുത്തില്ലേ?
പൊന്നുഞ്ചിങ്ങം വന്നിട്ടും, നീ
പൊന്നുഞ്ചിങ്ങം വന്നിട്ടും, നീ
വരി 64: വരി 64:
മണിമിറ്റത്താ മാവേലിയ്ക്കൊരു
മണിമിറ്റത്താ മാവേലിയ്ക്കൊരു
മരതകപീഠം വെച്ചില്ലേ?
മരതകപീഠം വെച്ചില്ലേ?
കാലം മുഴുവന്‍ പോയല്ലോ!
കാലം മുഴുവൻ പോയല്ലോ!
കാണാങ്കിട്ടാതായല്ലാ!
കാണാങ്കിട്ടാതായല്ലാ!
നാമല്ലാതിവിടല്ലല്ലാ!
നാമല്ലാതിവിടല്ലല്ലാ!
വരി 71: വരി 71:
26
26


" - പെട്ടെന്ന് ആ വനപ്പടര്‍പ്പിന്റെ ഹൃദയത്തില്‍ നിന്ന് അവ്യക്തമായ ഒരു ഗാനശകലം അവളുടെ സമീപത്തേയ്ക്ക് ഒഴുകിച്ചെന്നു തുടങ്ങി" -
" - പെട്ടെന്ന് ആ വനപ്പടർപ്പിന്റെ ഹൃദയത്തിൽ നിന്ന് അവ്യക്തമായ ഒരു ഗാനശകലം അവളുടെ സമീപത്തേയ്ക്ക് ഒഴുകിച്ചെന്നു തുടങ്ങി" -


നീലക്കുയിലേ, നീലക്കുയിലേ,
നീലക്കുയിലേ, നീലക്കുയിലേ,
നീയെന്തെന്നോടു മുണ്ടാത്തേ?
നീയെന്തെന്നോടു മുണ്ടാത്തേ?
തേമാവൊക്കെപ്പൂത്തട്റ്റെന്തേ
തേമാവൊക്കെപ്പൂത്തട്റ്റെന്തേ
തേന്തളിര്‍ തിന്നു മദിയ്ക്കാത്തേ?
തേന്തളിർ തിന്നു മദിയ്ക്കാത്തേ?
കാറും മഴയും പോയല്ലാ!
കാറും മഴയും പോയല്ലാ!
കാടുകളൊക്കെപ്പൂത്തല്ലാ!
കാടുകളൊക്കെപ്പൂത്തല്ലാ!
വരി 89: വരി 89:
ചിന്ത:
ചിന്ത:


ഞാനൊരു കൊച്ചുകവിയുടെ രാഗാര്‍ദ്ര-
ഞാനൊരു കൊച്ചുകവിയുടെ രാഗാർദ്ര-
മാനസവീണയിൽപ്പാട്ടുപാടി
മാനസവീണയില്‍പ്പാട്ടുപാടി
ഓരോനിമേഷവുമെന്നെയെടുത്തവ-
ഓരോനിമേഷവുമെന്നെയെടുത്തവ-
നോമനിച്ചോമനിച്ചുമ്മവെയ്ക്കെ;
നോമനിച്ചോമനിച്ചുമ്മവെയ്ക്കെ;
പുഞ്ചിരികൊണ്ടു പുതപ്പിട്ട രണ്ടിളം
പുഞ്ചിരികൊണ്ടു പുതപ്പിട്ട രണ്ടിളം
പൊൻചിറകെന്നിൽപ്പൊടിച്ചുവന്നു.
പൊന്‍ചിറകെന്നില്‍പ്പൊടിച്ചുവന്നു.
മാമകപാര്‍ശ്വത്തില്‍ മിന്നിയതൊക്കെയും
മാമകപാർശ്വത്തിൽ മിന്നിയതൊക്കെയും
മാദകസ്വപ്നങ്ങളായിരുന്നു.
മാദകസ്വപ്നങ്ങളായിരുന്നു.


മന്ദ, മൊരേകാന്തഹേമന്തരാത്രിയി-
മന്ദ, മൊരേകാന്തഹേമന്തരാത്രിയി-
ലന്നവൻ വന്നെന്നെത്തൊട്ടുണർത്തി.
ലന്നവന്‍ വന്നെന്നെത്തൊട്ടുണര്‍ത്തി.
നേരിയ സംഗീതപ്പട്ടുടുപ്പൊന്നെടു-
നേരിയ സംഗീതപ്പട്ടുടുപ്പൊന്നെടു-
ത്താ രാവിലന്നവൻ ചാർത്തിയെന്നെ.
ത്താ രാവിലന്നവന്‍ ചാര്‍ത്തിയെന്നെ.
ഓതിനാന്‍ പിന്നവന്‍:- "പോയ്ക്കൊള്‍ക ഭാവനാ-
ഓതിനാൻ പിന്നവൻ:- "പോയ്ക്കൊൾക ഭാവനാ-
വേദികയിങ്കലേ, യ്ക്കോമനേ, നീ!!"
വേദികയിങ്കലേ, യ്ക്കോമനേ, നീ!!"
തൽക്ഷണമെന്റെ ചിറകു വിടുർത്തിയാ-
തല്‍ക്ഷണമെന്റെ ചിറകു വിടുര്‍ത്തിയാ-
ച്ചക്രവാളം നോക്കി ഞാന്‍ പറന്നു.
ച്ചക്രവാളം നോക്കി ഞാൻ പറന്നു.
ഇന്നെന്നെക്കണ്ടിതാ ലോകം പറയുന്നു;
ഇന്നെന്നെക്കണ്ടിതാ ലോകം പറയുന്നു;
"മന്നിലനശ്വരമാണയേ, നീ!
"മന്നിലനശ്വരമാണയേ, നീ!
നിന്‍കവി മണ്ണായിപ്പോയാലു, മിങ്ങൊരു
നിൻകവി മണ്ണായിപ്പോയാലു, മിങ്ങൊരു
തങ്കക്കിനാവായ് നീ തങ്ങിനില്‍ക്കും!! ..."
തങ്കക്കിനാവായ് നീ തങ്ങിനിൽക്കും!! ..."
6-8-1112
6-8-1112


വരി 116: വരി 116:
ആ നല്ലകാലം കഴിഞ്ഞു:-മനോഹര-
ആ നല്ലകാലം കഴിഞ്ഞു:-മനോഹര-
ഗാനം നിലച്ചു;-പതിച്ചൂ യവനിക
ഗാനം നിലച്ചു;-പതിച്ചൂ യവനിക
വേദനിപ്പിയ്ക്കും വിവിധസ്മൃതികളില്‍
വേദനിപ്പിയ്ക്കും വിവിധസ്മൃതികളിൽ
വേദാന്തചിന്തയ്ക്കൊരുങ്ങട്ടെ മേലില്‍ ഞാന്‍.
വേദാന്തചിന്തയ്ക്കൊരുങ്ങട്ടെ മേലിൽ ഞാൻ.
അത്രമേൽപ്പൂർണ്ണമെന്നോർത്തതിൽപ്പോലു, മൊ-
അത്രമേല്‍പ്പൂര്‍ണ്ണമെന്നോര്‍ത്തതില്‍പ്പോലു, മൊ-
രല്‍പ, മപൂര്‍ണ്ണതേ, കാണ്മൂ നിന്‍ രേഖകള്‍!
രൽപ, മപൂർണ്ണതേ, കാണ്മൂ നിൻ രേഖകൾ!
24-4-1120
24-4-1120


29
29


തണലിട്ടുതന്നു നീ, ഞാന്‍ വന്ന വേളയില്‍
തണലിട്ടുതന്നു നീ, ഞാൻ വന്ന വേളയിൽ
പ്രണയമേ, നിന്‍കളിത്തോപ്പില്‍.
പ്രണയമേ, നിൻകളിത്തോപ്പിൽ.
അതിലാത്തമോദം മുരളിയുമൂതി ഞാ-
അതിലാത്തമോദം മുരളിയുമൂതി ഞാ-
നജപാലബാലനിരുന്നു.
നജപാലബാലനിരുന്നു.
പരിചിലെന്‍ ചുറ്റുമായ് സ്വപ്നങ്ങള്‍ കൈകോര്‍ത്തു
പരിചിലെൻ ചുറ്റുമായ് സ്വപ്നങ്ങൾ കൈകോർത്തു
പരിവേഷമിട്ടിട്ടു നിന്നു.
പരിവേഷമിട്ടിട്ടു നിന്നു.
എരിപൊരിക്കൊള്ളിപ്പതെന്തിനാണെന്നെ നീ-
എരിപൊരിക്കൊള്ളിപ്പതെന്തിനാണെന്നെ നീ-

04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

 വൈരുദ്ധ്യം

കൊതിപ്പതൊക്കെയും ലഭിക്കയില്ലല്ലോ
കൊതിപ്പതല്ലല്ലോ ലഭിപ്പതൊക്കെയും!
ലഭിക്കയുമില്ല കൊതിപ്പതെപ്പൊഴും
ലഭിപ്പതെപ്പൊഴും കൊതിപ്പതുമല്ല!
വിരുദ്ധതയുടെ നനുത്തെഴും നാരിൽ-
ക്കൊരുത്തെടുത്തൊരീ പ്രപഞ്ചമാലയിൽ,
പലതരത്തിലും, പലനിറത്തിലും
പലപല പൂക്കളിണങ്ങിനിൽക്കവേ,
സമുജ്ജ്വലമതിൻ പ്രകൃതി!-സർവ്വവും!
സമാനമെങ്കിലോ, വെറും വിരൂപവും!
-വിവിധതപോലും വിരസമാണോർത്താൽ
വിരുദ്ധതയുടെ ചരടു പൊട്ടിയാൽ!! ...

രണ്ട്

നമുക്കു നന്മകൾ നയിച്ച വാളുകൾ
നശിച്ചതൊർത്തു നാം വമിപ്പു വീർപ്പുകൾ.
അരികിൽ നിന്നവ പുണർന്ന വേളയി-
ലറിഞ്ഞതില്ല നാമവതൻ മാന്മകൾ.
പിരിഞ്ഞകന്നവാറുയർന്ന സങ്കടം
പിളർത്തിടുന്നു, ഹാ, നമുക്കു ഹൃത്തടം,
ഇരുട്ടു നൽകിടുമറിവുകാരണം
ശരിയ്ക്കറിവു നാം വെളിച്ചത്തിൻ ഗുണം!
പിടയ്ക്കുമാത്മാവിൽ പുളകങ്ങൾ പാകി-
ത്തുടിപ്പിതിന്നുമാ പ്രണയവല്ലകി!
പൊഴിപ്പിതിപ്പൊഴും കുളുർത്ത പുഞ്ചിരി
കൊഴിഞ്ഞു വീഴാതാ പ്രണയമഞ്ജരി!
സ്മൃതികളിൽ സുധാകരണങ്ങള്മാതിരി!
പതിക്കആണിന്നാ പ്രണയമാധുരി!
-പരിതപിയ്ക്കാതാ സ്മൃതികളിലിനി-
പ്പതിയിരിയ്ക്ക നാം, ഹൃദയമോഹിനി!! ....

മൂന്ന്

സമർത്ഥനെന്നേറ്റം മദിയ്ക്കും മാനവൻ,
സമസ്തസിദ്ധിയും കരസ്ഥമായവൻ,
നടുങ്ങുമാറട്ടഹസിയ്ക്കിലും വമ്പിൽ
നമിച്ചിടേണ്ടയോ വിധിയുടെ മുമ്പിൽ?
വിടർന്ന കണ്ണുകളടഞ്ഞുപോ, മതൊ
ന്നടയാതാക്കുവാനശക്തനാണവൻ.
മനുഷ്യബുദ്ധിയെ, സ്സഗർവ്വമെത്രനാൾ
മഥിച്ചു ശാസ്ത്ര, മാസ്സുധാർജ്ജനത്തിനായ്!
മടുത്തവസാനം, മനുഷ്യഹിംസയ്ക്കായ്!
മടങ്ങിപ്പോന്നിതാക്കൊടും വിഷവുമായ്!
വിധിതൻ പൂക്കളിൽ വിലാസഹാസങ്ങൾ
വിധിതൻ മുള്ളിലോ, വിലാപശാപങ്ങൾ!
വിരുദ്ധതയുടെ ചരടി, ലീവിധം
കൊരുത്തുവെച്ചൊരീ പ്രപഞ്ചമാലയിൽ,
ചിറകടിച്ചു നീ കരഞ്ഞു, പാടിയും,
പറന്നു ചുറ്റുമെൻ ഹൃദയ ഭൃംഗമേ!!
                               3-3-1129

25

'-കാടിനും പാടത്തിനും മദ്ധ്യേകൂടി ഒരു ചെറിയ നീർച്ചാലു കളകളാരവത്തോടെ പുളഞ്ഞൊഴുകുന്നുണ്ട്. അതിന്റെ വക്കിൽ, ചാഞ്ഞു നിലമ്പറ്റിക്കിടക്കുന്ന ഒരു മാങ്കൊമ്പിലിരുന്നു, നീലി മതിമറന്ന് പാടുകയാണ്'-

ഓണപ്പൂക്കൾ പറിച്ചില്ലേ നീ-
യോണക്കോടിയുടുത്തില്ലേ?
പൊന്നുഞ്ചിങ്ങം വന്നിട്ടും, നീ
മിന്നും മാലേം കെട്ടില്ലേ?
മണിമിറ്റത്താ മാവേലിയ്ക്കൊരു
മരതകപീഠം വെച്ചില്ലേ?
കാലം മുഴുവൻ പോയല്ലോ!
കാണാങ്കിട്ടാതായല്ലാ!
നാമല്ലാതിവിടല്ലല്ലാ!
നാണിച്ചിങ്ങനെ നിന്നാലാ ...!

26

" - പെട്ടെന്ന് ആ വനപ്പടർപ്പിന്റെ ഹൃദയത്തിൽ നിന്ന് അവ്യക്തമായ ഒരു ഗാനശകലം അവളുടെ സമീപത്തേയ്ക്ക് ഒഴുകിച്ചെന്നു തുടങ്ങി" -

നീലക്കുയിലേ, നീലക്കുയിലേ,
നീയെന്തെന്നോടു മുണ്ടാത്തേ?
തേമാവൊക്കെപ്പൂത്തട്റ്റെന്തേ
തേന്തളിർ തിന്നു മദിയ്ക്കാത്തേ?
കാറും മഴയും പോയല്ലാ!
കാടുകളൊക്കെപ്പൂത്തല്ലാ!
മാടത്തക്കിളി പാടിനടക്കും
മാനം മിന്നിവെളുത്തല്ലാ!
- എന്നിട്ടും, നീയെന്താണിങ്ങനെ-
യെന്നോടൊന്നും മുണ്ടാത്തേ?
                               20-8-1116

27

ചിന്ത:

ഞാനൊരു കൊച്ചുകവിയുടെ രാഗാർദ്ര-
മാനസവീണയിൽപ്പാട്ടുപാടി
ഓരോനിമേഷവുമെന്നെയെടുത്തവ-
നോമനിച്ചോമനിച്ചുമ്മവെയ്ക്കെ;
പുഞ്ചിരികൊണ്ടു പുതപ്പിട്ട രണ്ടിളം
പൊൻചിറകെന്നിൽപ്പൊടിച്ചുവന്നു.
മാമകപാർശ്വത്തിൽ മിന്നിയതൊക്കെയും
മാദകസ്വപ്നങ്ങളായിരുന്നു.

മന്ദ, മൊരേകാന്തഹേമന്തരാത്രിയി-
ലന്നവൻ വന്നെന്നെത്തൊട്ടുണർത്തി.
നേരിയ സംഗീതപ്പട്ടുടുപ്പൊന്നെടു-
ത്താ രാവിലന്നവൻ ചാർത്തിയെന്നെ.
ഓതിനാൻ പിന്നവൻ:- "പോയ്ക്കൊൾക ഭാവനാ-
വേദികയിങ്കലേ, യ്ക്കോമനേ, നീ!!"
തൽക്ഷണമെന്റെ ചിറകു വിടുർത്തിയാ-
ച്ചക്രവാളം നോക്കി ഞാൻ പറന്നു.
ഇന്നെന്നെക്കണ്ടിതാ ലോകം പറയുന്നു;
"മന്നിലനശ്വരമാണയേ, നീ!
നിൻകവി മണ്ണായിപ്പോയാലു, മിങ്ങൊരു
തങ്കക്കിനാവായ് നീ തങ്ങിനിൽക്കും!! ..."
                               6-8-1112

28

ആ നല്ലകാലം കഴിഞ്ഞു:-മനോഹര-
ഗാനം നിലച്ചു;-പതിച്ചൂ യവനിക
വേദനിപ്പിയ്ക്കും വിവിധസ്മൃതികളിൽ
വേദാന്തചിന്തയ്ക്കൊരുങ്ങട്ടെ മേലിൽ ഞാൻ.
അത്രമേൽപ്പൂർണ്ണമെന്നോർത്തതിൽപ്പോലു, മൊ-
രൽപ, മപൂർണ്ണതേ, കാണ്മൂ നിൻ രേഖകൾ!
                               24-4-1120

29

തണലിട്ടുതന്നു നീ, ഞാൻ വന്ന വേളയിൽ
പ്രണയമേ, നിൻകളിത്തോപ്പിൽ.
അതിലാത്തമോദം മുരളിയുമൂതി ഞാ-
നജപാലബാലനിരുന്നു.
പരിചിലെൻ ചുറ്റുമായ് സ്വപ്നങ്ങൾ കൈകോർത്തു
പരിവേഷമിട്ടിട്ടു നിന്നു.
എരിപൊരിക്കൊള്ളിപ്പതെന്തിനാണെന്നെ നീ-
യെരിവെയിലിങ്കലിന്നേവം?-
                               25-4-1120