"സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു പുലപ്പെണ്ണിന്റെ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> ഒരു പുലപ്പെണ്ണിന്റെ പാട്ട് ചിങ്ങം പിറന്...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 4: | വരി 4: | ||
ചിങ്ങം പിറന്നൂ-! പിറന്നു പച്ച- |
ചിങ്ങം പിറന്നൂ-! പിറന്നു പച്ച- |
||
ച്ചങ്ങാലി പാടത്തുവന്നു. |
ച്ചങ്ങാലി പാടത്തുവന്നു. |
||
ചെമ്പാവെൻ തമ്പ്രാക്കൾക്കുണ്ണാൻവേണ്ടി |
|||
ചെമ്പാവെന്‍ തമ്പ്രാക്കള്‍ക്കുണ്ണാന്‍വേണ്ടി |
|||
ചെമ്പഴം കൊണ്ടു കഴിഞ്ഞു. |
ചെമ്പഴം കൊണ്ടു കഴിഞ്ഞു. |
||
മിന്നിക്കൊച്ചോളങ്ങൾ ചിന്നിച്ചിന്നി- |
|||
പ്പൊന്നിളംവെയിലുപരന്നു. |
പ്പൊന്നിളംവെയിലുപരന്നു. |
||
തുമ്പക്കുടങ്ങളിൽത്തൂങ്ങിത്തത്തി- |
|||
തുമ്പക്കുടങ്ങളില്‍ത്തൂങ്ങിത്തത്തി- |
|||
ത്തുമ്പികൾ തുള്ളിക്കളിപ്പൂ. |
|||
ഉണ്ടായിട്ടോടിപ്പിടിച്ചും, വീണ്ടും |
ഉണ്ടായിട്ടോടിപ്പിടിച്ചും, വീണ്ടും |
||
മണ്ടിയും തത്തിപ്പിടിച്ചും, |
മണ്ടിയും തത്തിപ്പിടിച്ചും, |
||
അപ്പപ്പൊഴങ്ങിങ്ങിലത്തുമ്പെത്തൊ- |
അപ്പപ്പൊഴങ്ങിങ്ങിലത്തുമ്പെത്തൊ- |
||
രൽപനേരം വിശ്രമിച്ചും, |
|||
ചിത്രശലഭങ്ങൾ പാറിപ്പാറി- |
|||
ച്ചുറ്റിപ്പറന്നു കളിപ്പൂ. |
ച്ചുറ്റിപ്പറന്നു കളിപ്പൂ. |
||
പാടുന്നു തൈവള്ളിത്തുഞ്ചത്തിരു- |
പാടുന്നു തൈവള്ളിത്തുഞ്ചത്തിരു- |
||
ന്നാടിക്കൊണ്ടാറ്റക്കിളികൾ, |
|||
ന്നാടിക്കൊണ്ടാറ്റക്കിളികള്‍, |
|||
നാണംകുണുങ്ങുന്നൊരോണപ്പൂക്കൾ |
|||
നാണംകുണുങ്ങുന്നൊരോണപ്പൂക്കള്‍ |
|||
നാലുപാടും |
നാലുപാടും തിങ്ങിനിൽപ്പൂ |
||
കാണുന്നിതെങ്ങും തെളിച്ചം ഹാ, പൊ- |
കാണുന്നിതെങ്ങും തെളിച്ചം ഹാ, പൊ- |
||
ന്നോണം വരുന്ന വെളിച്ചം! |
ന്നോണം വരുന്ന വെളിച്ചം! |
||
വരി 25: | വരി 25: | ||
നീറുമീയെന്മനം മാത്രം! |
നീറുമീയെന്മനം മാത്രം! |
||
അത്തൈമരത്തളിർക്കൊമ്പത്തെത്തി- |
|||
അത്തൈമരത്തളിര്‍ക്കൊമ്പത്തെത്തി- |
|||
ത്തത്തിക്കളിക്കുന്ന തത്തേ! |
ത്തത്തിക്കളിക്കുന്ന തത്തേ! |
||
ഓരോരോ |
ഓരോരോ നാട്ടിൽ നീ പോയിട്ടിങ്ങു |
||
ദൂരെനിന്നെത്തിയതല്ലേ? |
ദൂരെനിന്നെത്തിയതല്ലേ? |
||
കാടും കടലും കടന്നുചെന്നു |
കാടും കടലും കടന്നുചെന്നു |
||
വരി 34: | വരി 34: | ||
ക്കുണ്ടാകും കാര്യവിവരം. |
ക്കുണ്ടാകും കാര്യവിവരം. |
||
ഇന്നതുകാരണം, തത്തേ, നിന്നോ- |
ഇന്നതുകാരണം, തത്തേ, നിന്നോ- |
||
ടൊന്നു |
ടൊന്നു ഞാൻ ചോദിച്ചിടട്ടേ; |
||
സത്യമോ |
സത്യമോ കേൾപ്പ, തടുത്തെങ്ങാനും |
||
യുദ്ധം കഴിയുമോ, തത്തേ? |
യുദ്ധം കഴിയുമോ, തത്തേ? |
||
ഇറ്റലിയെന്നൊരു |
ഇറ്റലിയെന്നൊരു നാട്ടിൽപ്പറ- |
||
ന്നെത്തിയിട്ടുണ്ടോ നീ, തത്തേ? |
ന്നെത്തിയിട്ടുണ്ടോ നീ, തത്തേ? |
||
കത്തും പണവും വരുന്നു, ണ്ടെന്നാ- |
കത്തും പണവും വരുന്നു, ണ്ടെന്നാ- |
||
വരി 46: | വരി 46: | ||
ളഞ്ചാമത്തോണവും വന്നു. |
ളഞ്ചാമത്തോണവും വന്നു. |
||
പട്ടാളം!-ശമ്പളം കിട്ടും, പക്ഷേ, |
പട്ടാളം!-ശമ്പളം കിട്ടും, പക്ഷേ, |
||
പട്ടിണിയാണതിൽ ഭേദം! |
|||
എന്നിനിയെത്തുമെൻനാഥൻ?-കനി- |
|||
എന്നിനിയെത്തുമെന്‍നാഥന്‍?-കനി- |
|||
ഞ്ഞെന്നോടൊന്നോതുകെൻ തത്തേ! |
|||
കണ്ടോ നീയെങ്ങാനു, മെങ്ങാനും നീ |
കണ്ടോ നീയെങ്ങാനു, മെങ്ങാനും നീ |
||
കണ്ടാലുമെമ്മട്ടറിയാൻ? |
|||
കണ്ടാലുമെമ്മട്ടറിയാന്‍? |
|||
ഞാനടയാളം പറയാം, |
ഞാനടയാളം പറയാം, കേൾക്കൂ!- |
||
നീ |
നീ നല്ലപോലോർത്തു നോക്കൂ!- |
||
പൊക്കമൊത്തുള്ളോരു മെയ്യും, മാംസം |
പൊക്കമൊത്തുള്ളോരു മെയ്യും, മാംസം |
||
തിക്കുന്ന |
തിക്കുന്ന കാൽകളും, കയ്യും; |
||
കണ്ണിനു കൌതുകം തോന്നും നല്ലൊ- |
കണ്ണിനു കൌതുകം തോന്നും നല്ലൊ- |
||
രെണ്ണക്കറുപ്പു നിറവും; |
രെണ്ണക്കറുപ്പു നിറവും; |
||
വർക്കത്തെഴുന്ന മുഖവും; തെല്ലു |
|||
വിക്കുതോന്നിയ്ക്കും സ്വരവും; |
വിക്കുതോന്നിയ്ക്കും സ്വരവും; |
||
മിന്നിത്തിളങ്ങുന്ന കണ്ണും, നല്ല |
മിന്നിത്തിളങ്ങുന്ന കണ്ണും, നല്ല |
||
ചിന്നിച്ചുരുണ്ട മുടിയും; |
ചിന്നിച്ചുരുണ്ട മുടിയും; |
||
അൽപം വളഞ്ഞു, നിന്നോമൽക്കൊക്കി- |
|||
നൊപ്പമഴകുള്ള മൂക്കും; |
നൊപ്പമഴകുള്ള മൂക്കും; |
||
ഒത്തിരുപത്തഞ്ചുപോലും വയ- |
ഒത്തിരുപത്തഞ്ചുപോലും വയ- |
||
സ്സെത്താത്തതാണെന്റെ |
സ്സെത്താത്തതാണെന്റെ നാഥൻ!- |
||
ഇമ്മട്ടിരിയ്ക്കുമൊരാളെ, ച്ചൊല്ലു- |
ഇമ്മട്ടിരിയ്ക്കുമൊരാളെ, ച്ചൊല്ലു- |
||
കെങ്ങാനും കണ്ടോ നീ, തത്തേ? .... |
കെങ്ങാനും കണ്ടോ നീ, തത്തേ? .... |
04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു പുലപ്പെണ്ണിന്റെ പാട്ട്
ചിങ്ങം പിറന്നൂ-! പിറന്നു പച്ച-
ച്ചങ്ങാലി പാടത്തുവന്നു.
ചെമ്പാവെൻ തമ്പ്രാക്കൾക്കുണ്ണാൻവേണ്ടി
ചെമ്പഴം കൊണ്ടു കഴിഞ്ഞു.
മിന്നിക്കൊച്ചോളങ്ങൾ ചിന്നിച്ചിന്നി-
പ്പൊന്നിളംവെയിലുപരന്നു.
തുമ്പക്കുടങ്ങളിൽത്തൂങ്ങിത്തത്തി-
ത്തുമ്പികൾ തുള്ളിക്കളിപ്പൂ.
ഉണ്ടായിട്ടോടിപ്പിടിച്ചും, വീണ്ടും
മണ്ടിയും തത്തിപ്പിടിച്ചും,
അപ്പപ്പൊഴങ്ങിങ്ങിലത്തുമ്പെത്തൊ-
രൽപനേരം വിശ്രമിച്ചും,
ചിത്രശലഭങ്ങൾ പാറിപ്പാറി-
ച്ചുറ്റിപ്പറന്നു കളിപ്പൂ.
പാടുന്നു തൈവള്ളിത്തുഞ്ചത്തിരു-
ന്നാടിക്കൊണ്ടാറ്റക്കിളികൾ,
നാണംകുണുങ്ങുന്നൊരോണപ്പൂക്കൾ
നാലുപാടും തിങ്ങിനിൽപ്പൂ
കാണുന്നിതെങ്ങും തെളിച്ചം ഹാ, പൊ-
ന്നോണം വരുന്ന വെളിച്ചം!
കാറൊഴിഞ്ഞീടാത്തതിന്നും, കഷ്ടം,
നീറുമീയെന്മനം മാത്രം!
അത്തൈമരത്തളിർക്കൊമ്പത്തെത്തി-
ത്തത്തിക്കളിക്കുന്ന തത്തേ!
ഓരോരോ നാട്ടിൽ നീ പോയിട്ടിങ്ങു
ദൂരെനിന്നെത്തിയതല്ലേ?
കാടും കടലും കടന്നുചെന്നു
നാടുതോറും നീ പറന്നു
കണ്ടതാണല്ലോ പലതും, നിന-
ക്കുണ്ടാകും കാര്യവിവരം.
ഇന്നതുകാരണം, തത്തേ, നിന്നോ-
ടൊന്നു ഞാൻ ചോദിച്ചിടട്ടേ;
സത്യമോ കേൾപ്പ, തടുത്തെങ്ങാനും
യുദ്ധം കഴിയുമോ, തത്തേ?
ഇറ്റലിയെന്നൊരു നാട്ടിൽപ്പറ-
ന്നെത്തിയിട്ടുണ്ടോ നീ, തത്തേ?
കത്തും പണവും വരുന്നു, ണ്ടെന്നാ-
ലെത്തുന്നതില്ലാളുമാത്രം!
നാടുവിട്ടിട്ടിതിനുള്ളി, ലയേ്യാ,
നാലോണക്കാലം കഴിഞ്ഞൂ.
നെഞ്ചിടിയ്ക്കുന്നിതെനിയ്ക്കി, ന്നിപ്പോ-
ളഞ്ചാമത്തോണവും വന്നു.
പട്ടാളം!-ശമ്പളം കിട്ടും, പക്ഷേ,
പട്ടിണിയാണതിൽ ഭേദം!
എന്നിനിയെത്തുമെൻനാഥൻ?-കനി-
ഞ്ഞെന്നോടൊന്നോതുകെൻ തത്തേ!
കണ്ടോ നീയെങ്ങാനു, മെങ്ങാനും നീ
കണ്ടാലുമെമ്മട്ടറിയാൻ?
ഞാനടയാളം പറയാം, കേൾക്കൂ!-
നീ നല്ലപോലോർത്തു നോക്കൂ!-
പൊക്കമൊത്തുള്ളോരു മെയ്യും, മാംസം
തിക്കുന്ന കാൽകളും, കയ്യും;
കണ്ണിനു കൌതുകം തോന്നും നല്ലൊ-
രെണ്ണക്കറുപ്പു നിറവും;
വർക്കത്തെഴുന്ന മുഖവും; തെല്ലു
വിക്കുതോന്നിയ്ക്കും സ്വരവും;
മിന്നിത്തിളങ്ങുന്ന കണ്ണും, നല്ല
ചിന്നിച്ചുരുണ്ട മുടിയും;
അൽപം വളഞ്ഞു, നിന്നോമൽക്കൊക്കി-
നൊപ്പമഴകുള്ള മൂക്കും;
ഒത്തിരുപത്തഞ്ചുപോലും വയ-
സ്സെത്താത്തതാണെന്റെ നാഥൻ!-
ഇമ്മട്ടിരിയ്ക്കുമൊരാളെ, ച്ചൊല്ലു-
കെങ്ങാനും കണ്ടോ നീ, തത്തേ? ....
10-3-1120