വരുവിൻ നാം യഹോവയ്ക്കു പാടുക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വരുവിൻ നാം യഹോവയ്ക്കു പാടുക

രചന:യുസ്തൂസ് യോസഫ്

പല്ലവി

വരുവിൻ നാം യഹോവയ്ക്കു പാടുക-രക്ഷ-
തരുന്ന ജീവപാറയ്ക്കാർത്തിടുക!

അനുപല്ലവി

തിരുമുമ്പിൽ സ്തുതിയോടാദരവായ് ചെന്നു നാമെല്ലാ-
വരും സങ്കീർത്തനങ്ങളോടൊരുമിച്ചാർത്തു ഘോഷിക്ക-

ചരണങ്ങൾ

യഹോവയായവൻ മഹാ ദൈവം - അവൻ
സകല ദേവകൾക്കും മേൽ രാജൻ!
മഹിമയിൻ താണിടങ്ങളവന്റെ കയ്യിൽ
മഹിധരോന്നതങ്ങളും തന്റെ
മഹോദധി യുമവന്റെ വകയാകുന്നു, താനതു
പടച്ചിതു കരയെയും - മഹാൻ കൈകൾ മനഞ്ഞിതു-

വരുവിൻ നാം തൊഴുതു വന്ദിക്കുക - ദേവ
തിരുമുൻ ചെന്നു നാം മുട്ടുകുത്തുക!
പരൻ നമ്മെ പടച്ചവനാകയാൽ - തന്നെ
പരൻ നമ്മുടെ ദേവൻ ആകുന്നു!
കരുത്തൻ മേച്ചിലിൻ ജനം കരത്തിന്നാടുകല് നാം തൻ
സ്വരങ്ങളെ നിങ്ങളിങ്ങ്നു - സ്വരത്തോടിന്നു കേൾക്കുവിൻ-

പൊരുൾ വിവാദമാം മെറീബായിലും - അർത്ഥം
പരീക്ഷയാകുന്ന മസ്സാനാളിലെ
മരുഭൂവിങ്കലുമെന്ന പോലവെ - നിങ്ങൾ
കഠിനമാക്കരുതുള്ളമന്നെന്റെ
കരത്തിൻ വൻ പ്രവർത്തികൾ മരിച്ച നിങ്ങളിന്നഛർ
ദ്ര്ശിച്ചാറായുമെന്നെ - പരീക്ഷിച്ചങ്ങു ശോധിച്ചു-

എനിക്കു നാല്പതാണ്ടാം‌വംശത്തോടു - രസം
ജനിച്ചില്ലായവരുള്ളിൽ തെറ്റുന്ന
ജനവുമെൻ വഴിയറിയാത്തോരു - മെന്നു-
മൊഴിഞ്ഞെൻ സ്വസ്ഥതയിങ്കലായവർ
അണഞ്ഞുൾ പൂകയില്ലെന്നു- ചിനത്തോടാണയിട്ടു ഞാൻ
ദിനമെന്നും ത്രിയേകനെ - വണങ്ങിവാഴ്ത്തിടാമാമ്മേൻ -