വനമാല/ഗുരുപാദദശകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

പ്രീതിക്കാളാകിലോരാതഖിലമഹിമയും
     ഭൂതിയും നല്കുമേതോ
ചൈതന്യം‌പൂണ്ടുമപ്രീതിയിലപജയമു-
     ണ്ടാക്കിയും നില്ക്കയാലോ
ഏതിന്നും മൂലമല്ലോഗുരുകൃപയതിനാൽ
     ഭുക്തിയും മുക്തിയും മേൽ
സാധിപ്പാനോർത്തു നാരായണഗുരുചരണം
     സന്തതം ഞാൻ തൊഴുന്നേൻ!

ലോകേശൻ സൃഷ്ടിചെയ്യുന്നിഹ മുഹുരപി മാം
     രക്ഷചെയ്യുന്നു വിഷ്ണു
ശ്രീകണ്ഠൻ സംഹരിക്കുന്നിവർ മമ ചിരസം-
     സാരഹേതുക്കളല്ലോ,
ശോകംചേർക്കുന്ന ജന്മാക്ഷയരുജകളശേഷം
     കെടുക്കും കടാക്ഷം
തൂകും തുല്യംവെടിഞ്ഞുള്ളൊരു ഗുരുചരണം
     സന്തതം ഞാൻ തൊഴുന്നേൻ!

മാതാവെപ്പോൽ മനസ്സിൽക്കരുണ, ജനകനെ-
     പ്പോലവേ ക്ഷേമചിന്താ,
ഭ്രാതാവെപ്പോലെയേന്തുന്നിതു ഹൃദിസഹജ-
     സ്നേഹവും മോഹമെന്യേ,
വേദത്തെപ്പോലെയോതുന്നറിവു, നൃപതിയെ-
     പ്പോലെ പാലിച്ചിടുന്നി-
ന്നേതല്ലോർത്താലെനിക്കെൻ ഗുരുപദമതിനെ-
     സ്സന്തതം ഞാൻ തൊഴുന്നേൻ.

തിണ്ണെന്നർത്ഥിക്കുമർത്ഥം ത്രിദശഗണമതി-
     ന്നേകുവാൻ തക്കവണ്ണം
വിണ്ണോർനാട്ടിൻ തരുക്കൾക്കൊരു വിരുതെഴുമെ-
     ന്നീവിധം കേൾവിയല്ലേ
മണ്ണിൽത്താൻ ഭുക്തിയും മുക്തിയുമരുളിടുമ-
     ബ്ഭൂരിമാഹാത്മ്യമേലും
കണ്ണിൻ കോണാർന്നു കാണും ഗുരുപദകമലം
     സന്തതം ഞാൻ തൊഴുന്നേൻ.

ധീമാന്നാചാരലോപം സുഭഗദൃഢശരീ-
     രന്നു കാമാപവാദം
ശ്രീമാനിൽ ശ്രീമദം ശിക്ഷിതനിലതനുദുർ-
     വാരവൈദുഷ്യഗർവ്വം
ഈമട്ടോതുന്ന ദോഷം ചെറുതിഹ നിരാ-
     ലംബമാക്കുന്നു പാർക്കിൽ
ഭൂമാനെൻ ദേശീകേന്ദ്രൻ പുനരിവയെ നിന-
     ച്ചൻപിൽ ഞാൻ കുമ്പിടുന്നേൻ.

ആചാരംകാട്ടിയന്തർഗ്ഗതമപരമതാം
     ധൂർത്തരുണ്ടാമസംഖ്യം
വാചാ ജ്ഞാനങ്ങൾ ഘോഷിച്ചിടുവൊരു വികടാ-
     ത്മാക്കളും വേണ്ടതുണ്ടാം
വൈചക്ഷണ്യം വിശുദ്ധാചരനവിശദധീ-
     വൃത്തിയിത്യാദിയേലു-
ന്നാചാര്യൻ ദുർല്ലഭം മദ്ഗുരുസമനിദമോർ-
     ത്തൻപൊടും കുമ്പിടുന്നേൻ.

വേറല്ലോ വക്ത്രശോഭാ മമ ഗുരുവിനു വേ-
     റിന്നു മന്ദസ്മിതാഭാ-
വേറാകാരങ്ങൾ വേറാസ്ഥിതിഗതിധൃതിഗാം-
     ഭീര്യാമൗദാര്യമെല്ലാം
വേറത്രേ ശിഷ്യവാത്സല്യവൂമിവയെ വിശേ-
ഷിച്ചു ചിന്തിച്ചു മോദാൽ
കൂറാർന്നുള്ളത്തിലേന്തിഗ്ഗുരൂപദയുഗളം
     സന്തതം ഞാൻ തൊഴുന്നേൻ.

വിദാൻ വിദ്വജ്ജനങ്ങൾക്കലസനലസരാ-
     യോർക്കുംജ്ഞർക്കുമജ്ഞൻ
വൃദ്ധന്മാർക്കൊക്കെ വൃദ്ധൻ മഹുവിലസിതമായ്
     ഹന്ത ബാലർക്കു ബാലൻ
സദ്യോഗീന്ദ്രർക്കു യോഗീശ്വരനഥ സകല-
     ജ്ഞാനിനാം ജ്ഞാനിവര്യൻ
സിദ്ധിച്ചല്ലോയെനിക്കിങ്ങനെ ഗുരുവരനെ-
     ന്നൻപിൽ ഞാൻ കുമ്പിടുന്നേൻ.

ചെന്താർ മങ്ങും മുഖം ചേതന നയനയുഗം
     ചാരുനെറ്റിത്തടം നൽ-
പ്പൊന്താരിൻ‌കാന്തി പൊങ്ങും പ്രഭയൊടു പുരുരോ-
     മാളിയാളുന്ന പൂമെയ്
ചന്തത്തിൽ ജാനുവോളം വരുമരിയ കരാ-
     ബീജങ്ങളും തുംഗഭക്ത്യാ
ചിന്തിച്ചുള്ളത്തിലേന്തിഗ്ഗുരുചരനയുഗം
     സന്തതം ഞാൻ തൊഴുന്നേൻ

വിക്ഷേപം വൃത്തിയെല്ലാം വിഷയവഴിയിള-
     യ്ക്കുമ്പോൾ വല്ലാതെ വാടും
മോക്ഷാർത്ഥിക്കാശ്വസിപ്പാൻ ഹൃദി ശുകഭഗവത്-
     പാദരിത്യാദി തോന്നും
പക്ഷേ, സന്ദേഹവും തോന്നിടുമപരിചയം-
     കൊണ്ടു പര്യാപ്തമായ് മേ
സാക്ഷാലുണ്ടിന്നു നാരായണഗുരുപദമെ-
     ന്നൻപിൽ ഞാൻ കുമ്പിടുന്നേൻ.

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ

"https://ml.wikisource.org/w/index.php?title=വനമാല/ഗുരുപാദദശകം&oldid=54548" എന്ന താളിൽനിന്ന് ശേഖരിച്ചത്