രാമചരിതം/ഒന്നാം പടലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

ഒന്നാം പടലം[തിരുത്തുക]

കാനനങ്കളിലരൻ കളിറുമായ് കരിണിയായ്

കാർനെടുങ്കണ്ണുമ തമ്മിൽ വിളയാടിനടൻറ-

ൻറാനനം വടിവുള്ളാനവടിവായവതരി-

ത്താതിയേ, നല്ല വിനായകനെന്മൊരമലനേ,

ഞാനിതൊൻറു തുനിയിൻറതിനെൻ മാനതമെന്നും

നാളതാർതന്നിൽ നിരന്തരമിരുന്തരുൾ തെളി-

ന്തൂനമറ്ററിവെനിക്കുവന്നുതിക്കുംവണ്ണമേ

ഊഴിയേഴിലും നിറൈന്ത മറഞാനപൊരുളേ! ൧


ഞാനമെങ്കൽ വിളയിച്ചു തെളിയിച്ചിനിയ ചൊൽ-

നായികേ, പരവയിൽത്തിരകൾനേരുടനുടൻ

തേനുലാവിന പതങ്കൾ വന്തുതിങ്ങി നിയതം

ചേതയുൾത്തുടർന്നു തോൻറുംവണ്ണമിൻറു മുതലായ്

ഊനമറ്റെഴും ഇരാമചരിതത്തിലൊരുതെ-

ല്ലൂഴിയിൽച്ചെറിയവർക്കറിയുമാറുരചെയ്‌വാൻ

ഞാനുടക്കിനതിനേണനയനേ, നടമിടെൻ

നാവിലിച്ചയൊടു വച്ചടിയിണക്കമലതാർ. ൨


താരിണങ്കിന തഴൈക്കുഴൽ മലർത്തയ്യൽ മുലൈ-

ത്താവളത്തിലിളകൊള്ളുമരവിന്തനയനാ,

ആരണങ്കളിലെങ്ങും പരമയോകികളുഴ-

ൻറാലുമെൻറുമറിവാനരിയ ഞാനപൊരുളേ,

മാരി വന്തതൊരു മാമലയെടുത്തു തടയും

മായനേ, അരചനായ് നിചിചരാതിപതിയെ

പോരിൽ നീ മുന്നം മുടിത്തമയെടുത്തു പുകഴ്‌വാൻ

പോകിപോകചയനാ, കവിയെനക്കരുൾചെയ്യേ ൩


അരുവൈ പാതിയുരുവായ പരനേ, ചരണതാ-

രകകുരുന്തുകൊടു തന്തതം നിനൈന്തുകൊൾവവ-

ക്കരിയ വൻപിറവിയാം തുയരറുത്തു കളവോ-

രചുരനാചകരനേ, വിചയൻ വിൽത്തടിയിനാൽ

തിരുവുടമ്പുടയുമാററന്തവന്നപിമതം

തെളുതെളുപ്പിൽ വിളയിച്ചു തെളിയിച്ച ചിവനേ,

അരചനാകി മതുചൂതനനിരാവണനെ വെ-

ൻറമയെനക്കു പുകഴ്‌വാൻ വഴി വരം തന്നരുളേ ൪


വഴിയെനക്കു പിഴയാതവണ്ണമുറ്റരുൾ‌ചെയ്യെൻ

മനകുരുന്തിലിളകൊണ്ടു, പുനൽകൊണ്ടു വടിവാ-

ണ്ടെഴുന്ത കൊണ്ടൽപതറും നെറിത്തഴത്തകുഴലീ,

ഇളമതിക്കു തുയർ പൊങ്ങി വിളങ്ങിൻറ നുതലീ,

ചുഴല നിൻറകിലലോകം വണങ്കിൻറ കഴലീ,

തുകിൽ പുലിത്തൊലികൊള്ളിൻറരനുതൻ കണ്ണിണപെ-

ട്ടഴിവുപെട്ട മലർവില്ലിയെയനങ്കനെ-

യവ്വളവുതോറ്റിന പെരുപ്പമുള്ള വെപ്പിൻമകളേ ൫


മകരകേതനനുടെ ചെനകനായർമകനായ്

വളരുമെങ്കൾ മറിമായൻ മണിമാർവിലിളകൊ-

ണ്ടകിലലോകങ്ങളിലും നിറഞ്ഞുനിന്നരുളുവോ-

രമലകോമളപയോതിതനയേ, അരചനായ്

ചെകങ്കളേഴും ഉലയിക്കുമന്നിചാചരവരൻ

ചിരങ്ങൾ പത്തുമങ്ങറുത്ത മനുവീരചരിതം

പുകഴുമെന്നെയിന്നു നോക്കിയരുൾവാക്കുടയ വേൽ-

പൊരുതു ചേലിടഞ്ഞിഴുൻറിന കടക്കൺമുനയാൽ. ൬


ഇടഞ്ഞ താനവരൈ വേരറ മുടിക്കുമടലിൽ വൻ-

പിലകുമിന്തിരനുമങ്കി നമനും നിരുതിയും

കുടിലവാരിപതി വായുവളകേചനരനും

കുളിർനിലാമതിവെയ്യോനുമുരകാതിപതിയും

വടിവുചേരവനിമാതു മയനും വിണ്ണവരും

മയിടനാചിനിയും മുക്കണ്ണർ‌കനൽക്കണ്ണിലെഴും

കൊടിയ പൈരവിയും ആനനങ്ങളാരുള്ളവനും

കുതുമവാണനുമെനക്കു തുണയാകയിതിനേ ൭


തുണയെനക്കിതിനു മിക്കവരു,മുൾക്കനമേറ-

ച്ചുരുങ്കിനോരകുതിയെൻററിഞ്ഞു നല്ലവരെല്ലാം

പണിയിതർക്കിവനെനക്കരുതി നൊയ്യവർകളും,

പകയരാവതിനറപ്പരെന്നൊടൊപ്പമുറയോർ,

പിണങ്ങുവോരില്ലയെന്നും പൊഴുതു പോയിടയിട-

പ്പിഴമുഴുക്കിലും, എനത്തെളിഞ്ഞരക്കരെ മുന്നം

മണിവർണ്ണൻ മനുചനായ്‌പ്പോരുത പോർക്കൊടുമതൻ

വഴിയുരൈപ്പതിനു കോലിനതെൻ മേതകൊടു ഞാൻ. ൮


മേത നൽകുക കവീന്തിരരിൽ മുമ്പുടയ വാ-

ല്മീകിയും പിന്നെ വിയാതനുമെനക്കതികമായ്

വേതവിത്തു നല്ലകത്തിയനോരോ വകവകൈ

വേരിതിഴ്ക്കിന തമിഴ്‌ക്കവി പടൈത്ത മുനിയും

ഓതയിൽ തുയിലുമണ്ണൽ വിണ്ണുളാർ പുകഴ വ-

ന്തൂഴിയിൽ തചരതൻ തനയനായവതിരി-

ത്താതികാലമുള്ളരുന്തൊഴിൽകൾ ചെയ്തവ കഴി-

ഞ്ഞാഴിമാനിനിയെ മീണ്ട വഴി കുറുവതിനായ് ൯


ആഴിമാതിനെ നിചാചരവനൻ കവർന്നുകൊ-

ണ്ടാടിമാതങ്കൾ വരും‌മുന്നം മറന്ത വഴിയേ

ഊഴിമീതു നടന്നൻറു കവി‌മന്നനുറവാ-

യോടി നാടുകെനവേയരികൾ നാലു തിചൈയും

കീഴുമേലും വിനവിൻറളവിൽ വായുതനയൻ

കേടില്ലാത മതിയൊടു തിരയൊളി കടന്ന-

മ്മാഴനീൾമിഴിയെ മൈതിലിയെ നേടിയൊരിരാ

മാൽ പുനന്തമയുരൈപ്പതിനരിപ്പമെങ്ങളാൽ ൧൦


മാൽ പുനന്തവനറിന്തണഞ്ഞങ്ങങ്കുലീയവും

മാലവാർകുഴലിലെഴും മണികൈക്കൊള്ളുംമുന്നേ

വേൽപൊരുന്ന മിഴിയാൾക്കു നൽകിയപ്പൊഴുതിലേ

മേതിൽ വീഴ്ന്തടി പണിന്തു വിടയും തൊഴുതുപോയ്

ചേൽ പൊരുന്തു മരിവീരൻ അലയാഴി കടന്ന-

ത്തീരമെയ്തിയിരുന്നൊൺ കവികൾ ചൂഴ്ന്തിനിയ പൈ-

മ്പാൽ പൊരുന്തും മൊഴിയാൽ മൊഴിന്തനൻ തൊഴുതെല്ലാം

പാർമന്നൻതന്നൊടു മൈതിലിയുടേ ചരിതമേ ൧൧
"https://ml.wikisource.org/w/index.php?title=രാമചരിതം/ഒന്നാം_പടലം&oldid=176030" എന്ന താളിൽനിന്ന് ശേഖരിച്ചത്