തിരഞ്ഞെടുത്ത ഹദീസുകൾ/ശുദ്ധി
Jump to navigation
Jump to search
- അബുമാലിക്കു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ശുദ്ധി, വിശ്വാസത്തിന്റെ നേർപകുതിയാകുന്നു. (മുസ്ലിം)
- ജാബിർ(റ) പറഞ്ഞു, ദൈവദൂതൻ(സ) പറഞ്ഞു: സ്വർഗ്ഗത്തിന്റെ താക്കോൽ നമസ്കാരവും നമസ്കാരത്തിന്റെ താക്കോൽ ശുദ്ധീകരണവും ആകുന്നു. (അഹ്മദ്)
- ആയിശ(റ) പറഞ്ഞു, അല്ലാഹുവിന്റെ പ്രവാചകൻ(സ) പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും വിസർജ്ജനത്തിന് പോകുമ്പോൾ, ശുദ്ധീകരണത്തിനായി അയാൾ മൂന്ന് കല്ല് കൊണ്ട് പോകട്ടെ. എന്തുകൊണ്ടെന്നാൽ ഇവ അവനു മതിയാകുന്നതാണ്. (അബൂദാവൂദ്)
- ജാബിർ(റ) പറഞ്ഞു, വിസർജ്ജനത്തിനു ആവശ്യമായപ്പോൾ പ്രവാചകൻ(സ) അദ്ദേഹത്തെ ആർക്കും കാണാതാവുന്നത് വരെ (ദൂരസ്ഥലത്തേക്ക്) പോയി. (അബൂദാവൂദ്)
- അബുമൂസാ(റ) നിവേദനം ചെയ്തു, പ്രവാചകൻ(സ) പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും മൂത്രവിസർജ്ജനത്തിനുള്ള സ്ഥലം ആരാഞ്ഞുകൊള്ളട്ടെ. (അബൂദാവൂദ്)
- ആയിശ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്റെ(സ) വലതു കൈ തന്റെ വുസുവിനും തന്റെ ആഹാരത്തിനും ആയിരുന്നു; ഇടതു കൈ, വിസർജ്ജനത്തിന് ശേഷം ശുദ്ധീകരിക്കുന്നതിനും വൃത്തിഹീനമായ സാധനങ്ങൾ നീക്കം ചെയ്യുന്നതിനും ആയിരുന്നു. (അബൂദാവൂദ്)
- മുആദു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ശപിക്കപ്പെട്ട മുന്നു കാര്യങ്ങളിൽനിന്നു പിൻമാറുക: ഉറവുകൾക്കു സമീപവും, വഴിയിലും, (മനുഷ്യൻ വിശ്രമിക്കുന്ന) തണലിലും വിസർജ്ജിക്കുന്നത്. (അബൂദാവൂദ്)
- അബൂഹുറയ്റാ(റ) പറഞ്ഞു: പ്രവാചകൻ(സ) കക്കൂസിലേക്ക് പോയപ്പോൾ, ഞാൻ അവിടുന്നിനു ഒരു ചെറുപാത്രത്തിലോ തോൽസഞ്ചിയിലോ വെള്ളം കൊണ്ടുവരികയും, അവിടുന്ന് വെള്ളം ശുദ്ധീകരണത്തിനായി ഉപയോഗിക്കുകയും, പിന്നീട് തന്റെ കയ്യ് മണ്ണിൽ തേക്കുകയും പിന്നീട് ഞാൻ അവിടുന്നിന് മറ്റൊരു പാത്രം വെള്ളം കൊണ്ടുവരികയും അവിടുന്നു വുസു ഉണ്ടാക്കുകയും ചെയ്തു (അബൂദാവൂദ്)
- ആയിശ(റ) പറഞ്ഞു: പ്രവാചകൻ(സ) കക്കൂസിൽ നിന്ന് പുറത്ത് വരുമ്പോൾ ഇങ്ങിനെ പറയുക പതിവായിരുന്നു: നിന്റെ (രക്ഷിതാവിന്റെ) പാപമോചനത്തെ ഞാൻ തേടുന്നു. (തിർമിദി)
- അനസ്(റ) പറഞ്ഞു: പ്രവാചകൻ(സ) കക്കൂസിൽ നിന്ന് പുറത്ത് വന്നപ്പോൾ അവിടുന്നു പറയുക പതിവായിരുന്നു. എന്നിൽ നിന്ന് മാലിന്യത്തെ നീക്കം ചെയ്കയും എനിക്ക് ആരോഗ്യത്തെ പ്രദാനം ചെയ്കയും ചെയ്ത അല്ലാഹുവിനാകുന്നു സർവ്വസ്തോത്രങ്ങളും. (ഇബ്നുമാജാ)
- ആയിശ(റ) പറഞ്ഞു: രാത്രിയിലോ പകലോ പ്രവാചകൻ(സ) ഉണർന്നെഴുന്നേറ്റാൽ മിസ്വാക്ക് (ദന്തധാവിനി) ഉപയോഗിക്കുന്നതിനു മുമ്പായി വുസു ചെയ്യാറില്ല. (അബൂദാവൂദ്)
- ശുറൈഹിബ്നുഹാനി(റ) പറഞ്ഞു: ഞാൻ ആയിശയോടു ചോദിച്ചു: അല്ലാഹുവിന്റെ ദൂതൻ(സ) സ്വഗൃഹത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഒന്നാമതായി ചെയ്തതെന്തായിരുന്നു? അവർ പറഞ്ഞു: പല്ലുതേയ്ക്കൽ (മുസ്ലിം)
- ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ)ക്ക് ബ്രഷും ശുചീകരിക്കാനുള്ള വെള്ളവും ഞങ്ങൾ ഒരുക്കി വെക്കുമായിരുന്നു. രാത്രി ഉണർത്താനുദ്ദേശിക്കുന്ന സമയത്ത് അല്ലാഹു അദ്ദേഹത്തെ ഉണർത്തും. അനന്തരം അവിടുന്ന് ബ്രഷ് ചെയ്യുകയും വുളു എടുക്കുകയും നമസ്കരിക്കുകയും ചെയ്തിരുന്നു. (മുസ്ലിം)
- ശുറൈഹി(റ)ൽ നിന്ന് നിവേദനം: ഞാൻ ആയിശ(റ) യോടു ചോദിച്ചു. നബി(സ) വീട്ടിൽ കയറിയാൽ ആദ്യമായി തുടങ്ങുന്നതെന്തായിരുന്നു? ബ്രഷ് ചെയ്യലാണെന്ന് അവർ മറുപടി പറഞ്ഞു, (മുസ്ലിം)
- ആയിശ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ബ്രഷ് ചെയ്യലും വായയുടെ ശുദ്ധീകരണവും അല്ലാഹുവിന് ഇഷ്ടപ്പെട്ടതാകുന്നു. (നസാഈ)
- ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പ്രഖ്യാപിച്ചു. പത്തുകാര്യം നബിമാരുടെ ചര്യകളിൽ പെട്ടതാകുന്നു. മീശ വെട്ടുക. 2 താടി വളർത്തുക, ബ്രഷ് ചെയ്യുക. 4. (വുളുവിൽ) മൂക്കിൽ വെള്ളം കയറ്റുക, 5 നഖം വെട്ടുക, ബറാജിം (വിരൽമടക്കുകൾ) കഴുകുക, 7 കക്ഷം പറിക്കുക. 8 ആനത്ത് (ഗുഹ്യഭാഗത്തെ രോമങ്ങൾ ) കളയുക, ശൗച്യം ചെയ്യുക. റിപ്പോർട്ടർ പറയുന്നു: പത്താമത്തേത് ഞാൻ മറന്നുപോയി. അത് വായ കഴുകലായേക്കാം. (മുസ്ലിം)