താൾ:YuyOmayam-nithyAksharangngaL.djvu/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൮ ദിവ്യാശീർവ്വാദത്തിന്റെ വിവരണം


വരും, സ്വർഗ്ഗീയഭാഗ്യത്തെ നൽകുന്ന ജീവവെള്ളത്തെ ഗർഭീകരിച്ചവരും, അനേകജീവസന്താനമാകുന്ന വിലയേറിയ മുത്തുകൾ ഇരിക്കുന്ന സമുദ്രവും ഭൂമിയും എന്നുവണ്ണം പുതിയ അബ്രാഹാമും സാറയും ആയിഭവിക്കട്ടെ. എന്നു ത്രിയേകദൈവത്തിന്റെ സപ്താത്മാക്കൾ അനുഗ്രഹിപ്പൂതാക. ആമേൻ.

ദമ്പതിമാർ, ശ്രീപമൈക്യപുരുഷന്റെ തൃക്കയ്യാലെഴുതപ്പെട്ട നിത്യജീവനിയമത്തിൻപുസ്തകമാകുന്ന ശരീരമുള്ള വരും, വിശുദ്ധഹൃദയമാകുന്ന ജീവവൃക്ഷത്തിൻ പുഷ്പം വിടർന്നു അതിന്റെ മധുവിൽ നിന്നു പുറപ്പെടുന്ന മുഖവാസനയുള്ളവരും സർവ്വദയകൊണ്ടുനിറഞ്ഞിരിക്കുന്നമനോഹരക്കണ്ണുള്ളവരും പ്രധാനപുരോഹിതന്റെ അധികാരദണ്ഡിൽ നിന്നും ഉത്ഭവിച്ചു വിടർന്നപുഷ്പത്തിന്നൊത്ത ചെവിയുള്ളവരും ആയിഭവിക്കട്ടെ എന്നു ത്രിയേകദൈവത്തിന്റെ സപ്താത്മാക്കൾ അനുഗ്രഹിപ്പൂഠാക. ആമേൻ.

ദമ്പതിമാർ, ദൈവവാഗ്ദത്തങ്ങളെ പ്രാപിപ്പാൻതക്ക അധികാരജീവമുദ്രയാൽ അടയാളപ്പെട്ടും പുതിയ രത്നങ്ങൾ അമിഴ്ത്തപ്പെട്ടുമുള്ള സ്വർഗ്ഗീയസ്വർൺനമാതിരത്താൽ ഏറ്റവും ശോഭിക്കുന്ന കയ്യുള്ളവരും, കഹുത്തിൽ അവലംബിച്ചിരക്കുന്ന വാടാത്ത ജീവനാകുന്ന വനമാലയാൽ തുലോംവിളങ്ങുന്ന മാർവ്വിടമുള്ളവരും, തങ്ങൾ ധരിച്ച യേശുക്രിസ്തന്റെ പരമനീതിയാകുന്ന വെള്ളവസ്ത്രത്തിന്റെ സകല പ്രഭയാലും പാപാന്ധകാരമനീങ്ങിയവരും, നിത്യകല്യാണത്തെ നൽകുന്ന ആത്മാവിൻ സർവ്വാഭരണങ്ങളെക്കൊണ്ടു അണിഞ്ഞും വിളങ്ങിയുമുള്ളാ സർവ്വാംഗമുള്ളവരും ആയിഭവിക്കട്ടെ എന്നു ത്രിയേകദൈവത്തിന്റെ സപ്താത്മാക്കൾ അനുഗ്രഹിപ്പൂതാക. ആമേൻ

ദമ്പതിമാർ. പതിനായിരം പതിനായിരം തുകയുള്ള ദേവസേനകളാൽ ചുറ്റും ശോഭിക്കപ്പെടും, ഇരുപത്തിനാലുമൂപ്പന്മാരായകൂട്ടിരിക്കുന്ന സുന്ദരീമണ്ഡലത്താൽ ചുഴലപ്പെട്ടും, നാലുജീവികളുടെ മദ്ധ്യത്തിൽ സ്ഥാപിക്കപ്പെട്ടും, ത്രിയേകദൈവസന്നിധിയിൽ ഉജ്ജ്വലിക്കപ്പെട്ടും ഉള്ള മഹിമാസനത്തൊടുകൂടിയ രണ്ടുസാക്ഷികളുടെയും മനോഹരപ്പെട്ടിയെവഹിക്കുന്നതേരുകളും അനേകരാജമുടികളാൽ ശോഭിക്കപ്പെട്ടശിരസ്സുള്ളവനും

"https://ml.wikisource.org/w/index.php?title=താൾ:YuyOmayam-nithyAksharangngaL.djvu/352&oldid=172502" എന്ന താളിൽനിന്ന് ശേഖരിച്ചത്