താൾ:Yayathi charitham 1914.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാമങ്കം
൫൯



അക്കഥ കാണും ജനകനു ഹൃൽക്കദനംവിട്ടു സൌഖ്യമായ് വരുമോ?"

മന്ത്രി--ആയാൾക്ക് അമ്മപ്പാരമ്പൎയ്യമാണെന്നു വെച്ചാൽ മതി. രണ്ടാംമകന്റേതോ?

വിദൂഷകൻ--ആയാളുടേത് എളുപ്പത്തിൽ കഴിഞ്ഞു.

"ജ്യേഷ്ഠനാണു യുവരാജഭാവവും

ശ്രേഷ്ഠമാം ജനപദാധികാരവും

ഇഷ്ടമില്ലവിടെയിന്നതെങ്കിലും

ശിഷ്ടമുള്ളവരതാഗ്രഹിച്ചിടാ."


മന്ത്രി--പ്രായത്തിന്റെ അവസ്ഥക്കല്ല ദുർന്യായം പടിച്ചിട്ടുള്ളത്. ഇനിയെന്താണ് ആലോചന?

വിദൂഷകൻ--ശൎമ്മിഷ്ഠാപുത്രന്മാരെ വരുത്താൻവേണ്ടി രാജ്ഞി തന്നെ ആളെ അയച്ചിട്ടുണ്ട്.

മന്ത്രി--അവർ കാൎയ്യവും പറ്റിക്കും.


വിദൂഷകൻ--അതിലും ഒന്നും രണ്ടും നമ്പ്രകൾ തള്ളിയാലും മൂന്നാമൻ ഇതിനാളാകും

മന്ത്രി--അങ്ങ് എങ്ങോട്ടാണ് പുറപ്പെട്ടത്?


വിദൂഷകൻ--മഹാരാജാവിന്റെ വിവരം താങ്കളെ ധരിപ്പിക്കാൻ തന്നെ. ഇനി പോവുകയല്ലേ?

മന്ത്രി--അതെ.

(രണ്ടാളും പോയി)


ഇങ്ങനെ പൂൎവ്വാംഗം

(അനന്തരം പൂൎവ്വോക്തവേഷനായ രാജാവും, അരികെ പ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/66&oldid=172404" എന്ന താളിൽനിന്ന് ശേഖരിച്ചത്