ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നലാമങ്കം ൪൯
എന്നും പറഞ്ഞു നടന്നു. രാജാവു വഴിയെകൂടി വളരെപ്പറഞ്ഞിട്ടും ഫലമുണ്ടായില്ല.
രണ്ടാമൻ--പെന്നെ ഗുരുനാഥനോടുവന്നു സങ്കടം പറഞ്ഞു വല്ലേ? എന്നാൽ മുൻകോപിയായ മൂപ്പരും വല്ല കഠിനവും ചെയ്തിട്ടുണ്ടായിരിക്കും.
ഒന്നാമൻ--ആ നില വിട്ടുതുടങ്ങി. മൂപ്പർക്കുതന്നെ ഈ അസൂയ ക്കുക്ഷിയുടെ ശീലം ബോധിക്കുന്നില്ല.
രണ്ടാമൻ-- അതെന്തേ?
ഒന്നാമൻ ശർമ്മിഷ്ഠയെ ശപിച്ചു ഭസ്മമാക്കണമെന്നും മറ്റും വളരെ അപേക്ഷിച്ചതെല്ലാം കേട്ടു ഗുരുനാഥൻ ഒടുവിൽ ഇങ്ങിനെ പറഞ്ഞു.
"ഇതിലെടോ വൃഷപർവജ ചെയ്ത വൻ- ചതികളില്ല നിനയ്ക്കുകിൽ നിന്നുടെ പതിയിലുള്ളൊരു യൗവനശക്തിയാ- ണതിനു വേണ്ടുകിൽ ഹാനി വരുത്തിടാം." ൮
അപ്പോൾ ദേവയാനി; "അതു മതി. എന്നാല്പിന്നെ ഭർത്താവിന്ന് അവളുടെ മേലുള്ള ഭ്രമത്തിനു ഭേദമുണ്ടാകുമല്ലൊ." എന്നു പറഞ്ഞു. അപ്പൊൾ ഗുരുനാഥൻ:--
"സുരാംഗനകൾ കൂപ്പുമെന്മകളെമാത്രമല്ലുത്തമൻ സുരാരിഗുരുവാകുമെന്നെയുമശേഷമോർക്കാതഹോ പരാംഗനയിലാഗ്രഹിച്ചൊരു യയാതിഭൂപന്നെനി- ജ്ജരാനര വരട്ടെയെന്നുടെ തപോബലത്താലുടൻ." ൯
.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |