ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൮ യയാതിചരിതം
ല്പിച്ചിട്ടുണ്ടായിരിക്കും.
ഒന്നാമൻ--അതുകൊണ്ടൊന്നും കാര്യം പറ്റിയില്ല. അവൾ പിന്നെയും ചോദിച്ചു.
"ഇടയില്ല നിങ്ങളുടെ തള്ള നല്ലൊരാൾ- ക്കുടമപ്പടിക്കൊരു കളത്രമാകുവാൻ, ഇടയിൽ പരം വ്യഭിചരിച്ചൊരാ മഹാ- വിടനേതൊരുത്തനതു ചൊല്ലിയാൽ മതി" ൫
അവർക്കു ദേഷ്യം വന്നു കാര്യം ഇങ്ങിനെ വെളിച്ചത്താക്കി.
"ന്യായമെന്തിതിനു തന്റെ കാന്തന- ന്യായമായ ചിലതാചരിക്കിലും ആയതാക്ഷികളിവണ്ണമുള്ളവാ- ക്കായവന്നു വെളിവായ് കഥിക്കുമോ? ൬
അതു കേട്ടു കോപിച്ചു ദേവയാനി രാജാവിനോട് "ഇവർ പറഞ്ഞ തിന്റെ അർത്ഥം എന്താണെ"ന്ന് ചോദിച്ചപ്പോൾ "പ്രിയതമെ! ക്ഷമിക്കണം. എന്നിങ്ങിനെ ഒരബദ്ധം പറ്റിപ്പോയിട്ടുണ്ട്" എന്നും മറ്റും പറഞ്ഞ് രാജാവു കാക്കൽ വീണു. അപ്പോൾ അവളാട്ടെ,
"ന്യായക്കേടൊന്നു കണ്ടാലുലക മുഴുവനും നിർദ്ദയം ഭസ്മമാക്കാ- നയത്യന്തം തപശ്ശക്തിയൊടെഴുമസുരാ- ചാര്യവീര്യം മറന്നും മായത്തോടീ മഹാപാതകിയിൽ മുഴുകിയും വാഴുമങ്ങെക്കു വേണ്ടും പ്രായശ്ചിത്തത്തിനുള്ളോരവസരമിതുതാ- നോക്കിൽ മേ തർക്കമില്ല". ൭
.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |