താൾ:Yayathi charitham 1914.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം ൪൧


                                 പൊള്ളുന്നിതെൻ മനമിതിന്റെ കഴുത്തറുത്തു
                                 കൊള്ളുന്നതിന്നുമകതാരിലധൈര്യമില്ല.                       ൧൩
                                 കടുതരം ഹൃദി കോപരസം പുറ-
                                 പ്പെടുവതൊക്കെയടക്കുകയാണു ഞാൻ
                                 പടുതയില്ലിനിയിങ്ങിനെ നിർത്തുവ
                                 നൊടുവിലിക്കഥയൊക്കെ വെളിപ്പെടും.                     ൧൪

ഇപ്പഴും അടക്കുകതന്നെ. (പ്രകാശം) ഞാനൊന്നും ഉണ്ടായിട്ടു പറഞ്ഞതല്ല. അതു വിചാരിച്ചു ലഹളകൂട്ടേണ്ട.

ദേവയാനി--എന്താണു ഉണ്ണികളോടും നീരസമായോ? അവരോടൊന്നും മിണ്ടുന്നില്ല.

വിദൂഷകൻ--വല്ല രാജ്യകാര്യാലോചനയും ഉണ്ടായിരിക്കും. എവിടെയെങ്കിലും സദ്യയുടെ കഥകേട്ടാൽ പിന്നെ അടുക്കെ വന്നുവിളിച്ചാൽകൂടി ഞാനറികയില്ല.

രാജാവ്-- നീരസമോ?

                                   ഇതു ചൊല്ലരുതെന്റെ വല്ലഭേ! ന-
                                   ല്ലതു നാമേറിയ കാലമാചരിച്ചു;
                                   അതുമൂലമുദിച്ച പുത്രരാലേ
                                   പുതുമെക്കുള്ളവകാശിഞാനുമല്ലേ?                          ൧൫

ദേവയാനി--ശർമ്മിഷ്ഠേ! നിന്റെ ചെക്കന്മാരെ ഇങ്ങിനെ എടുത്തു ലാളിപ്പാനാരെങ്കിലുമുണ്ടോ?

ശർമ്മിഷ്ഠ-- അവരുടെ അച്ശൻ വരുമ്പോഴൊക്കെ എടുക്കുകയും മറ്റും ചെയ്യാറുണ്ട്.

                                                                                                            7  *

.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/48&oldid=172384" എന്ന താളിൽനിന്ന് ശേഖരിച്ചത്