താൾ:Yayathi charitham 1914.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം ൩൯


ദേവയാനി--(തുർവശുവിനോട്) ഉണ്ണി അച്ഛനെക്കണ്ടാൽ നമസ്കരിക്കണം.

തുർവശു-- ഞാൻ ഇന്ന് അമ്പലത്തിൽചെന്നു നമസ്കരിച്ചു. ഈശ്വരനെയല്ലാതെ ആരേയും നമസ്കരിക്കില്ല

ദേവയാനി--അച്ശനും ഈശ്വരനെപ്പോലെയാണു. തുർവശു--എന്നാൽ അച്ശനെന്താണു മിണ്ടുന്നത്? ഈശ്വരൻ മിണ്ടില്ലല്ലോ..

ദേവയാനി--നിങ്ങൾ ഇങ്ങിനെ തർക്കിച്ചാൽ വിനയമില്ലാത്തവരാണെന്ന് ഈ ബ്രാഹ്മണൻ നാട്ടിലൊക്കെപ്പരത്തും.

വിദൂഷകൻ--(വിചാരം) ബ്രാഹ്മണൻ പരത്തുന്നതിലാണ് ദോഷം. ജന്മനാൽത്തനെ മൂന്നക്ഷരവും മുറുക്കവും പൂജ്യമാണ്.

                     (ദേവയാനി പണിപ്പെട്ടു രണ്ടാളേയും നമസ്കരിപ്പിക്കുന്നു)

രാജാവ്--ദീർഘായുസ്സുകളാകട്ടെ (അനുഗ്രഹിക്കന്നു)(വിചാരം) ഇവരെൻറെ മക്കൾതന്നെയാണെങ്കിലും മറ്റെ ഉണ്ണികളെപ്പോലെ തോന്നുന്നില്ല.

ദേവയാനി--

                                     എത്രയും പ്രണയമേറിടുന്നൊരി-
                                     പ്പുത്രരെത്തിയരികത്തു നിൽക്കവേ
                                     ചിത്രമങ്ങു മടിയിൽക്കരേറ്റിടാ-
                                     തത്ര വാഴുവതിനെന്തു കാരണം?                                 ൧൧

രാജാവ് -- (വിചാരം) പ്രണയാധിക്യമുള്ളവരുടെ കഥ ഓ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/46&oldid=172382" എന്ന താളിൽനിന്ന് ശേഖരിച്ചത്