താൾ:Yayathi charitham 1914.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാമങ്കം
൨൫



വാമാംഗീമണികളിൽ വന്നിണങ്ങിടേണ്ടും

സാമാന്യം ഗുണഗണമോൎക്കിലെത്രയുണ്ടാം;

നാമാദ്യം സുഭഗത മാത്രമോൎക്കുമെന്നാൽ

ധീരന്മാരതു ബലമായ് ഗണിക്കയില്ല.

൧൧


വിദൂഷകൻ-- ആ വിഷയത്തിൽ ഞാനൊരു ഗുണംകൂടി കണ്ടിട്ടുണ്ട്.

രാജാവ്--അതെന്താണ്?

വിദൂഷകൻ--തോഷർ മുഷിയുമോ?

രാജാവ്--അങ്ങിനെയുണ്ടോ?

വിദൂഷകൻ--

അടിയികലൊടുവിലൂറും രണ്ടുവറ്റിനുവേണ്ടി

ജ്ഝടിതിയൊരു കുടം നീരൊക്കെ മോന്തുംകണക്കേ

ഇടയിൽ നൃപകുമാരീദർശനം മാത്രമിച്ഛി-

ച്ചുടനൃഷിസുതയാമദുഷ്ടയെക്കെട്ടിയാലും.

൧൨


രാജാവ്-- തനിക്കെല്ലാറ്റിനും നേരംപോക്കേ ഉള്ളു.

കഞ്ചുകി--(പ്രവേശിച്ച്) മഹാരാജാവു ജയിച്ചാലും. ശുക്രമഹർഷിയുടെ ശിഷ്യന്മാരായ രണ്ടു ഋഷികൾ വന്നിട്ടുണ്ട്.

രാജാവ്--കൂട്ടിക്കൊണ്ടുവരിക.

കഞ്ചുകി--കല്പനപോലെ (പോയി)

വിദൂഷകൻ--കാൎയ്യം പറ്റിയോ?

രാജാവ്-- എന്തെല്ലാമാണാവോ ദൈവം വരുത്തുന്നത്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/32&oldid=172367" എന്ന താളിൽനിന്ന് ശേഖരിച്ചത്