താൾ:Yayathi charitham 1914.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨ യയാതിചരിതം


            കാമാദിയായ രിപുഷൾക്കവറ്റിൽവെച്ചു
            സാമാന്യമഞ്ചിനെയുമാശു ജയിച്ചുകൊള്ളാം;
            നാമാദിയാമരിയൊടിന്നെതിരിട്ടമൂലം
            നാമാവശേഷനിലയായിവരാനടുത്തു.          ൮
         ഒരുത്തനൊരുനാരിയിൽ പ്രണയമുത്ഭവിച്ചീടിലും
         പെരുത്തു വിഷമം മനസ്സവളങ്കലെത്തിക്കുവാൻ
         കരുത്തിയലുമുൾപ്രിയം സമമുദിക്കുകിൽ ദുർഘടം
         വരുത്തിടുമൊരീശ്വരൻ പെരിയ നിർദ്ദയൻ നിശ്ചയം.

കഷ്ടം! എന്റെ മനസ്സിനെ വശീകരിച്ചിട്ടുള്ള ആ വൃഷ്പൎവ്വ പുത്രിയുടെ കഥ ഇപ്പോൾ എന്തായിരിക്കും. ആ ദുർഭഗയായ ഭാർഗ്ഗവസുധയെ കിണറ്റിൽനിന്നു കയറ്റിയതാണ് എന്റെ അവിവേകം. അല്ലെങ്കിൽ ഈ വക വിചാരങ്ങൾക്കൊന്നും സംഗതിയുണ്ടായിരുന്നില്ല. മകളുടെ ഏഷണി കേട്ടിട്ടു ശുക്രമഹർഷി എന്തായിരിക്കും പ്രവൎത്തിച്ചത്? എന്റെ പ്രാണപ്രിയയെ ശപിച്ചു ഭസ്മീകരിച്ചിരിക്കുമോ? വിവരങ്ങളറിവാൻ പ്രിയവയസ്യനായ ഗോമുഖനെ അയച്ചിരുന്നു. ആയാളും വന്നുകാണുന്നില്ലല്ലോ. ഈശ്വരാ! ഇനിയെന്താണു വേണ്ടത്?

(അനന്തരം ഗോമുഖനെന്ന വിദൂഷകൻ പ്രവേശിക്കുന്നു)

വിദൂഷകൻ--തോഴർക്കു മംഗളം ഭവിക്കട്ടെ.

രാജാവ്--അമംഗളം ഭവിച്ചിട്ടില്ലല്ലോ? പോയിട്ടുള്ള വൎത്തമാനങ്ങൾ എന്തൊക്കെയാണ്? ഇരിക്കു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/29&oldid=172363" എന്ന താളിൽനിന്ന് ശേഖരിച്ചത്