താൾ:Yayathi charitham 1914.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬ യയാതിചരിതം


(ആലോചന നടിച്ചു) കഷ്ടം! ദുരകൊണ്ടാണോ?

        മുട്ടിടാതെ ദിവസേന വലഞ്ഞീ-
        മട്ടിലിപ്പണിയെടുപ്പതുമൂലം
        പട്ടിണിക്കടിമയായി വരാതെൻ
        വീട്ടിലുള്ളവർ കഴിഞ്ഞുവരുന്നു.                 ൨

ഞാനിപ്പോൾ പ്രവൃത്തിക്കു മതിയായിട്ടല്ല, എങ്കിലും തീപ്പെട്ട തമ്പുരാനിലുള്ള ഭക്തിനിമിത്തം അവിടുത്തെ ആശ്രിത നായിരുന്ന എന്നെ ഈ തമ്പുരാൻ നീക്കിക്കളയുന്നില്ലെന്നേ ഉള്ളു. ഏതായാലും ഈ നിലയിലെത്തിപ്പാൻ തന്നെ ഇനി അസാദ്ധ്യമാണ്. മകൻ ശങ്കരദാസനു പതിനെട്ടു തികയുവാൻ രണ്ടുമാസമേ ഉള്ളു. അതുവരെ എങ്ങിനെയെങ്കിലും ഒപ്പിക്കുകതന്നെ. (തപ്പിത്തടഞ്ഞുകൊണ്ടു രണ്ടുമൂന്നടി നടക്കുന്നു)

(ഒരു സ്ത്രീ പ്രവേശിക്കുന്നു)

സ്ത്രീ--അമ്മാമനു നമസ്കാരം.

കഞ്ചുകി--(സൂക്ഷിച്ചുനോക്കീട്ട്) കുട്ടിത്തമ്പുരാട്ടിയുടെ ദാസി സുമതിയല്ലേ അത്?

സ്ത്രീ--അതേ.

കഞ്ചുകി-- എനിക്കു കണ്ണിനു അശേഷം കാഴ്ചയില്ലാതായി. ആരേയും കണ്ടാലറിയില്ല. നീയിപ്പോൾ എങ്ങട്ടാണു പോകുന്നത്. ചൊവ്വല്ലായ്മയും മറ്റുമില്ലല്ലോ?

സുമതി--അമ്മാമൻ കോവിലകത്തെ തിരക്കൊന്നും അറിഞ്ഞില്ലെന്നുണ്ടോ?





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/23&oldid=172357" എന്ന താളിൽനിന്ന് ശേഖരിച്ചത്