ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪ യയാതിചരിതം
ദേവയാനി--ഇതിന്റെ പ്രഭ കണ്ണിൽ തറയ്ക്കുന്നതുകൊണ്ടു ഞാൻ കുഴങ്ങുന്നു.
ശുക്രൻ--ഇതാ ഗോപുരദ്വാരം സമീപിച്ചു. തേരു നിറുത്തുക തന്നെ.
നിപുണകൻ-- കല്പനപോലെ(തേരുനിറുത്തുന്നു) (അണിയറയിൽ കോലാഹലം)
ശുക്രൻ-- ദേവയാനി! ഭയപ്പെടേണ്ട.
(പിന്നെയും അണിയറയിൽ)
ഒന്നിച്ചാരും വേണ്ട, ഋഷീശ്വരനെ എതിരേൽക്കുവാനെഴു ന്നെള്ളുകയാണ്.
ശുക്രൻ--(കേട്ടിട്ട്)
നാടോനാളായ് നലമോടു രക്ഷി-
ച്ചീടേറിടും നമ്മുടെ നാഥനിപ്പോൾ
കൂടേ ഹരിക്കാരരൊടൊത്തു ഭക്തി-
യോടേ വരുന്നുണ്ടു ഭയപ്പെടേണ്ട. ൨൩
(നോക്കീട്ട്) അല്ലാ! പ്രിയപുത്രിയായ ശൎമ്മിഷ്ഠയും ഒന്നിച്ചു തന്നെയുണ്ടോ? ഇതു നിന്റെ വരവുനിമിത്തമാണ്.
(രാജാവും ഹരിക്കാരനും ശൎമ്മിഷ്ഠയും പ്രവേശിക്കുന്നു)
രാജാവ്--
മതിയിൽ മാച്ചുവരുത്തി മുഴുത്തഹ--
മ്മതി തുടങ്ങിയ ദോഷമശേഷവും
പതിവിലോതിയകറ്റിടുവാൻ കൃപാ-
മതിയെഴും ഗുരുനാഥനു വന്ദനം. ൨൪
.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
