താൾ:Yayathi charitham 1914.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യയാതിചരിതം

             താവകീനമൊഴിയാൽ സ്വപുത്രിയാം
             ദേവയാനിയുടെ രാഗബന്ധനാൽ
             കേവലം മതി മറന്നിരുന്നിടും
             ദേവവൈരിഗുരുവെ സ്മരിക്കുവൻ.                   ൭
           അതിനാലിനി വേണ്ടതിന്നായി നമുക്കും പോവുക
(രണ്ടാളും പോയി)
(പ്രസ്താവന കഴിഞ്ഞു)
*******************************
(അനന്തരം ശുക്രമഹൎഷിയും ദേവയാനിയും പ്രവേശിക്കുന്നു)


ശുക്രൻ---(വിചാരം)

                 നേരുള്ളാ, ശ്രുതിവാക്യമെത്ര ശരിയാ--
                         ണാ'ത്മാവുതാൻ പുത്രനായ്--
                 ത്തീരുന്നൂ' പതിവായെനിക്കനുഭവ--
                         പ്പെട്ടുള്ള മട്ടാണിതും
                 ചേരുന്നില്ലിഹ തെല്ലുമിശ്രുതി, മനു--
                         ഷ്യൎക്കോൎക്കിലണ്മക്കളിൽ
                 ചേരും നൽപ്രിയമില്ല തന്മകളിലെ--
                         ന്നീന്യായമന്യായമാം.                            ൮
   ഇതു ശുദ്ധമേ അസംബന്ധംതന്നെ.  സന്താനങ്ങളിൽ എന്തു വ്യത്യാസമാണു? അങ്ങിനെ ആലോചിക്കുന്നതായാൽ പെണ്മക്കളിലാണു അധികം സ്നേഹം വേണ്ടത്. അ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/11&oldid=172344" എന്ന താളിൽനിന്ന് ശേഖരിച്ചത്