9 -------
ന്നീട്ടു് വലിയ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. അയാൾ നമ്മളെ നിശ്ചയമായും ്വമാനിക്കും.
ചക്ര:_ധൈര്യമായിരിക്കുക. അങ്ങോട്ടുപോയി അയാളെ കാമ
ണമെന്നുതന്നെ ഞാൻ വിചാരിക്കുന്നു. നിങ്ങൾക്കു് അതിൽ വച്ചു് ഗുണമുണ്ടാകും.
കിഴവൻ:_എന്നാൽ അങ്ങനെതന്നെ. പക്ഷെ, നിങ്ങളുടെ കുതി
രയോടൊപ്പം നടക്കുന്നതിനു് എനിക്കു ശേഷി ഇല്ല. ഞാൻ കിഴവനല്ലേ?
ചക്ര:_ഉള്ളതന്നെ. എനിയ്ക്കു ചെറുപ്പമാണല്ലൊ. അതു
കൊണ്ടു് ഞാൻ നടക്കും. നിങ്ങൾ കുതിരപ്പുറത്തു കയറിക്കൊ ള്ളുക. വൃദ്ധൻ ആ ഔദാര്യം സ്വീകരിച്ചില്ല. ചക്രവർത്തി അയാ
ളെക്കുടി കുതിരപ്പുറത്തു തന്റെ പിറകിൽ ഇരുത്തി: ഇപ്രകാരം
അവർ കുറെ ദൂരം പോയി മുൻപറഞ്ഞ കൊട്ടാരത്തിൽ എത്തി വി
ചാരിപ്പുകാരനെ കണ്ടു. ചക്രവർത്തി തൽക്കാലം ഇട്ടിരുന്ന നായാട്ടു
ടുപ്പു ദേഹത്തിൽനിന്നു് എടുത്തു.അദ്ദേഹതേതിന്റെ മാവിൽ ധരി
ച്ചിരുന്ന രാജചിഹ്നം കണഅടപ്പൊഴേ മാറു രണ്ടുപേർക്കും ആൾ മനസ്സിലായൊള്ളു. വിചാരിപ്പുകാരൻ തന്റെ സ്വാമിയെ യഥാക്ര
മം വന്ദിച്ചു. വൃദ്ധൻ വിറച്ചുകൊണ്ടു് അദ്ദേഹത്തിന്റെ പാദങ്ങ
ളിൽ വീണു. അദ്ദേഹം അയാളെ തന്റഎ കൈകളാൽ എഴുനേല്പിച്ചു. വേട്ടയിൽ ഏർപ്പെട്ടിരുന്ന ഏതാനും പ്രഭുക്കന്മാരും , രാജഭൃ
ത്യന്മാരും ആ സന്ദർഭത്തിൽ അവിടെ എത്തി. മററുള്ളവർക്കുകൂടി
ഒരു പാഠമായിരിക്കത്തക്കവണ്ണം ചക്രവർത്തി വിചാരിപ്പുകാരന്റെ
തൊറുകളെ അപഹസിക്കുകയും അയാൾക്കു മരണശിക്ഷ വിധി
ക്കുകയും ചെയ്തു. എന്നിട്ടു് അടുത്തുതന്നെ സ്തംഭിച്ചുനിന്നിരുന്ന
വൃദ്ധനോടു് ഇങ്ങനെ പറഞ്ഞു:_"ഹേ, വന്ദ്യവയോധികാ!നിങ്ങ
ളുടെ കൈവിട്ടുപോയ മകനും പുരയിടവും ഇതാ ഞാൻ വീണ്ടുത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |