വെള്ളക്കാർ നൽകുന്നു ഹൃ-
ദുല്ലാസം ജിഹ്മഗാരിയിവനെന്നും;
ചൊല്ലാർന്ന തൽ പുരിക്കായ്
മെല്ലെന്നരുളുന്നു ഘനരസത്തേയും 54
ദുരയോടടുത്തിട്ടുമിവൻ
ദുരയിവനൊടടുപ്പതില്ലതാശ്ചര്യം.
അരിയൊരു മായയൊടൊത്തൊരു
ഹരിയും മായമയത്വമണയുന്നു. 55
ശ്രേയസ്സെഴുമിവനിൽജീ-
സീയെസ്സൈ ജീസിയൈയിയെന്നേവം
രണ്ടു ബിരുദം വിളങ്ങു-
ന്നുണ്ടു നഭസ്സീമ്‌നി പുഷ്പവാന്മോർപോൽ 57
ഇവരണ്ടുമാർന്ന രാജ-
പ്രവരന്മാരില്ലനേകമിളതന്നിൽ;
അവരെ ലസിപ്പിച്ചിയലുമൊ-
രിവ രാജിപ്പാനിവങ്കലണയുന്നു. 58
എമ്മാറേയെസ്സോടെ-
ഫെംയൂതൊട്ടുള്ള മുഖ്യപദവികളും
ഇമ്മന്നനിൽ വിലസുന്നിതു
നിർമ്മലപുഷ്പങ്ങൾപോലെ പൂങ്കാവിൽ 58
കൃതവീര്യാത്മജസമമി-
ക്ഷിതിപനു താൻ ഭദ്രദീപവുംമറ്റും
പതിവിനു ചെയ്കിലുമേതും
കൊതിയില്ലധികം കരം ലഭിച്ചിടുവാൻ 59
ദയ മനമതിലാർന്നിവനൊരു
നിയമസമജ്യാവിശേഷമുളവാക്കി;
വസുമതിയിതിനന്നുമുതൽ-
ക്കസമജ്യാഭാവമത്ഭുതം വന്നു 60
അതിധിഷണന്മാരതിലെ
പ്രതിനിധിപദമാർന്ന പുരുഷരതുമൂലം
അതിഹ സുധർമ്മാധർമ്മ-
പ്രതിഷേധം ചെയ്തീടുന്നു യുഗപദഹോ! 61
ഗോഷ്ഠിയശേഷം വിട്ടി-
ഗ്ഗോഷ്ഠിയനല്പം ലസിച്ചു നൂതനമായ്
കോടുകൾ നാട്ടിനു പോവാൻ
കോടുകൾ പലതും ക്രമാൽ ചമക്കുന്നു 62
താൾ:Vancheeshageethi.djvu/9
ദൃശ്യരൂപം
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
