താൾ:Vancheeshageethi.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

എന്നാലതിന്റെ പഠനമ-
വന്നാകുന്നില്ലതാകിലല്ലാതേ
പന്നഗപതി പോകില്ല, മ-
ഹേന്ദ്രകനിഷ്ഠന്നു പിന്നെയെന്താവൂ?       36

മിണ്ടാതെനിന്നു രസനകൾ
രണ്ടായിരമുള്ളൊരുഗപരിവൃഢനും
തിണ്ടാടുമെന്നുമിങ്ങനെ
കണ്ടാലമ്മട്ടു കാശ്യപീശഗുണം.       37

അതുമല്ല തനിക്കായി-
ക്ഷിതിപാലിക്കുന്ന ഭക്തനസുരാരി
പതിവായ്ദ്ദർശനമരുളി-
പ്‌പൃഥിവിയിൽ നന്ദിക്കു മേന്മകാട്ടുന്നു.       38

ഹര! ഹര! കഥിപ്പതെങ്ങനെ
മുരഹരചരണത്തിൽ മൂലനൃപഹൃദയേ
പെരുകുന്ന ഭക്തി; യതിനൊരു
കരകാണുന്നില്ല കടലിനെന്നവിധം.       39

നരനില്ല ഭക്തി ധാത്രീ-
ശ്വരനായേലേതുമില്ല കലികാലേ;
പറയേണ്ട പശ്ചിമപരി-
ഷ്കരണം ചേർന്നിടുകിലുള്ള പരിണാമം.       40

അമ്മാതിരിയുലകിലുമി-
ദ്ധർമ്മാവനി കാത്തിടുന്ന ധരണിപനിൽ
നിർമ്മായഭക്തി നിറയു-
ന്നമ്മാ! ഹരിതൻ വിലാസമാശ്ചര്യം.       41

മുത്താർന്നൊരീ രസാധിപ-
നെത്തുന്നു സമുദ്രഭാവമെന്നോർത്തോ
അദ്ധന്യനായ വിധുവും
ചിത്രം നന്നായ് വിളങ്ങിടുന്നുള്ളിൽ?       42

വിത്തം മദത്തിനും ഭുജ-
ശക്തി പരോപദ്രവത്തിനും വിലസും
മർത്ത്യരെയുണർത്തുവാനേ-
തിദ്ദിവ്യനൊടൊപ്പമുപനിഷത്തിളയിൽ?       43

ധാത്രി യശോദയതായ് പുരു-
ഷോത്തമനാം ചക്രസേവ്യനവനീശൻ
സദ്‌വൃന്ദാവനതാൽപ-
ര്യത്തൊടു ശംഖപ്രിയത്വമിയലുന്നു.       44

"https://ml.wikisource.org/w/index.php?title=താൾ:Vancheeshageethi.djvu/7&oldid=172157" എന്ന താളിൽനിന്ന് ശേഖരിച്ചത്