ഉത്തരരാമചരിതം.
സ്വർണ്ണരത്നാലങ്കാരമണിഞ്ഞു ധാത്രീജനം തന്നുടെ കരത്തിലും സീതതൻനേത്രാംബുജേ കണ്ണീരേന്തുമാറിലഞ്ഞിക്കുരുവണിഞ്ഞൃഷി- കന്യമാർകരത്തിലും പെരുമാറിനാരവർ.
ധാത്രിമാരായുള്ളവർ പാടീടും ഗാനങ്ങളു- മാശ്രമദേശത്തെഴും പക്ഷിഗാനങ്ങളും ഉൾത്തടം കുളിർക്കുമാറെത്രയും കൊഞ്ചി- യൊട്ടൊട്ടാങ്ങനുകരിച്ചുണ്ണികൾ പാടീടിനാർ.
ചിത്രമാം സൗധാങ്കുണേ സചിവാത്മജരൊത്തു- മാശ്രമാന്തികേ മൃഗപോതങ്ങളോരുമിച്ചും സ്നിഗ്ദ്ധധൂസരങ്ങളാം മുടികളിടയ്ക്കിടെ- സ്സത്വരം മാടി ക്രീഡീച്ചാരവർ യഥോചിതം.
ഇത്തരം ശിശുപ്രായം കഴിഞ്ഞബാലന്മാരെ- യുത്ത്മന്മാരാം പ്രാചേതസനും വസിഷ്ഠനും സൽകാലങ്ങളിലുപനിച്ചഥ വിസ്തീർണ്ണമാം വിദ്യാസാഗരം തരിപ്പിച്ചിതു യത്നം വിനാ.
ശസ്ത്രാസ്തവിദ്യാദിയിൽ കുശലന്മാരയ്ത്തീർന്ന മിത്രഗോത്രജകുമാരന്മാരിൽ ദിനംതോറും ക്ഷത്രതേജസ്സു മേന്മേൽ വർദ്ധിച്ചു ത്ദ്രൂപങ്ങ- ളത്യന്തം ഭീമകാന്തോജ്വലമായ് ഭവിച്ചുതേ.
കുല്യത ചേരും വൃഷഭങ്ങൾ പോലെയും പര-
മുല്ലാസമേറും കളഭങ്ങൾ പോലെയും തദാ
ഫുല്ലമാം കൗമാരഭാവം പൂണ്ടോരവരേറ്റ-
മുല്ലസിച്ചിതു പുരത്തിങ്കലും വനത്തിലും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |