വമ്പനാം ദൈത്യനെറിഞ്ഞാനുടനുടൻ.
ഗംഭീരനാദമെത്തും മുമ്പിലൊക്കയു-
മമ്പെയ്തറുത്തു തള്ളീടിനാൻ ഭൂപനും
പൃഥ്വിയുമാകാശവും മുഴങ്ങും മട്ടി-
ലത്യുഗ്രമാം ബാണവർഷമനന്തരം
ഉദ്രിക്തദൈത്യാചലേ മഹാഘോഷേണ
ശത്രുഘ്നപുഷ്കലാവർത്തം ചൊരിഞ്ഞുതേ.
ക്രുദ്ധനായുച്ചത്തിലാർത്തു നിശാചര-
നത്യുന്നതവൃക്ഷമൊന്നു പറിച്ചഹോ
പൃഥ്വീശനും ഹയവും നശിച്ചീടുകെ-
ന്നുൽക്കടാടോപാലാഞ്ഞടിച്ചാൻ തദാ.
വീരവീരൻ ഹയത്തോടു മത്തല്ലൊഴി-
ച്ചാരാലെതിർത്തുവരുന്നതുകണ്ടുടൻ
പാരമായട്ടഹാസംചെയ്തു നിർജ്ജര-
വൈരീശ്വരൻ ചിരിച്ചേവമോതീടിനാൻ.
നില്ലുനില്ലൽപ്പമാത്രം നേരമിങ്ങു നീ
മല്ലിട്ടിടാമിനിയൊട്ടു നിന്നോടു ഞാൻ
വില്ലാളിയാം നിനക്കെൻ വീര്യമിന്നിഹ
തെല്ലൊന്നു കാട്ടിത്തരുന്നുണ്ടു നിർണ്ണയം.
രാവണനെപ്പൊലെയല്ലിവനെന്നതും
കേവലം ലോകർക്കറിയിപ്പനദ്യഞാൻ
നിൽക്ക നീയേകക്ഷണമാത്രമായുധാ-
മിക്ഷണം താനിങ്ങെടുത്തു വന്നീടുവൻ.
എന്നതുകേട്ടു മന്ദസ്മിതം ചെയ്തുകൊ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |