ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
{{DC2014|Wikisource-bot}
ഒമ്പതാം സർഗം
________
ജന്തുവ്രജങ്ങളെയേറ്റം ഹനിച്ചു തൻ
കുന്തങ്ങളിൽ കോൎത്തുയൎത്തിപ്പിടിച്ചഹോ
ഗംഭീരഹുംകാരനാദമോടാദൈത്യ -
വമ്പൻ തദാ ഭൂകുലുങ്ങുമാറെത്തിനാൻ.
ധൂതരോമജ്വാലയോടും വസാഗന്ധ -
ഭൂതിയോടും കണപാശനൌഘത്തൊടും
ദൈതേയവംശാധിപനവൻ ജംഗമ -
പ്രേതാഗ്നിപോലടുത്താൻ പുരഗോപുരേ.
അന്നേരമന്തകതുല്യനാം ശത്രുഘ്ന -
മന്നവനങ്ങു നിൽക്കുന്നതു കണ്ടവൻ
വന്നകോപേന ചൊല്ലീടിനാനെന്തിനു
വന്നു നീ യായുധമായിങ്ങു ദുർമ്മതേ.
ഇത്തരം ശസ്ത്രങ്ങളുള്ളോരു കൂട്ടരെ -
പ്പത്തുനൂറായിരത്തിൽ കുറയാതെ ഞാൻ
സത്വരം കൊന്നുതിന്നിട്ടുണ്ടതുമട്ടു
ചത്തീടുവാനിങ്ങു വന്നിതോ മൂഢ നീ.
ഇന്നെനിക്കിങ്ങു വേണ്ടുന്നൊരാഹാരങ്ങൾ
നന്നായ് ലഭിച്ചിരിക്കുന്നുവെന്നാകിലും
എന്നെബ്ഭയന്നു ധാതാവുതാൻ തന്നപോൽ
വന്ന നിന്നെ ത്യജിച്ചീടരുതേതുമേ.20
ഇത്തരമോരോന്നു തൎജ്ജനം ചെയ്തുകൊ -
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |