കൎമ്മം പുരാ പലതും ചെയ്ത പുണ്യവാൻ
വന്ദ്യൻ തപോധനൻ വന്നോരു നേരത്തു
മന്നവന്നേറ്റം തെളിഞ്ഞിതു മാനസം.
ധാതാവെഴുന്നള്ളി വാഴും സുധൎമ്മതൻ
ശോഭ തേടീടുന്നൊരാസ്ഥാനമണ്ഡപേ
താപസേന്ദ്രാജ്ഞയാ ശക്രോപമൻ രാമ-
ഭൂപതി ധർമ്മാസനേ മരുവീടിനാൻ.
പിന്നെയത്യന്തം വിനീതനായ് മാമുനി-
തന്നോടു ചൊന്നാനിവണ്ണം നരോത്തമൻ.
ധന്യനായേനധുനാ നിന്തിരുവടി-
യിങ്ങെഴുന്നെള്ളുവാൻ ഭാഗ്യമുണ്ടാകയാൽ.
എന്നുടെ രാജ്യവും മിത്രവർഗ്ഗങ്ങളു-
മെന്നനുജന്മാരുമെൻജീവനുമിതാ
ഇന്നിവയാൽ ഭവദൎത്ഥമെന്തൊന്നു ഞാൻ
നന്ദിച്ചു ചെയ്യേണ്ടതെന്നരുൾ ചെയ്യണം. 180
ഇത്ഥം ദശകണ്ഠവൈരിതൻ ഭാഷിതം
ചിത്തമോദാൽ കേട്ടു മാമുനിശ്രേഷ്ഠനും
യുക്തരൂപം രഘുവംശേന്ദ്രനിത്തര-
മുക്തിയെന്നോതിപ്പറഞ്ഞാനനന്തരം.
മുന്നം മധുവെന്നു നീളവേ പേർകൊണ്ട
സന്മതിമാൻ ജനിച്ചാനൊരു ദാനവൻ
വെണ്മതി ചൂടുന്ന ദേവനെസ്സേവിച്ചു
തന്നുടെ വാഞ്ഛപോലുള്ള വരങ്ങളും
കാളിടും തീജ്വാലപോലെ മിന്നുന്നൊരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |