64 ഉത്തരരാമചരിതം.
സാവധാനം വരും വൈദേഹിയെത്തദാ
ജീവനെപ്പിന്തുടർന്നീടുന്നൊരശ്വനി-
ദേവിയെപ്പോലെകണ്ടാർ വനവാസികൾ.
അർഘ്യപാദ്യാദികൽ കയ്ക്കൊണ്ടെതിരേറ്റു
സൽകരിച്ചാർ ശിഷ്യവർഗ്ഗങ്ങളക്ഷണം.
ഉൾക്കനിവോടുമോരോന്നുരച്ചാശ്രമം
പൂക്കാൻ വിദേഹജയൊത്തമ്മുനീന്ദ്രനും.
ശോകാർത്തയാം സീതതന്നുടെ വൃത്താന്ത
മാകവേ താപസിമാരോടു ചൊല്ലിനാൻ
ആകുലമെന്നിയെ സർവ്വദാ സംരക്ഷ
ചെയ്കെന്നവരെയേല്പിച്ചാനനന്തരം.
ശ്രീമാൻ ദശരഥൻതൻ വധൂവൈദേഹ-
ഭുമീന്ദ്രപുത്രി സാധ്വീകുലമൗലിയാൾ
നിർദ്ദോഷയാമിവളെ ത്യജിച്ചാൻ പതി
ശ്രദ്ധയാ രക്ഷിച്ചിടേണം സദാപി ഞാൻ.
നിങ്ങളെല്ലാവരുമെത്രയും സ്നേഹത്തോ-
ടിങ്ങിവളെപ്പരം പാലിച്ചുകൊള്ളണം.
ഇത്തരം പിന്നെയും പിന്നെയും ചൊല്ലിയ
പ്പ്യഥ്വീസുതയെയർപ്പിച്ചാൻ മുനീശ്വരൻ.
സീതയെക്കണ്ടനുകമ്പകൊണ്ടേറ്റവും
ചേതസ്സലിഞ്ഞുള്ള താപസീവൃന്ദവും
ഖേദം കുറയുമാറസ്സതീരത്നത്തെ-
യാദരപൂർവകം സൽകരിച്ചീടിനാർ.
ഇംഗുദീതൈലപ്രസൃതമാം ദീപവും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |