58
ഉത്തരരാമചരിതം
ഇമ്മട്ടു വൻപാപിയായ ഞാൻ പെറ്റതിൽ
പിന്നെക്കഠോരതപസ്സു ചെയ്തീടുവൻ
ജന്മജന്മങ്ങളിലും മൽപതി ഭവാൻ
തന്നെയാകേണം വിയോഗം വരായ്കണം.
വർണ്ണാശ്രമങ്ങളെക്കാത്തുരക്ഷിക്ക താൻ
മന്നവന്നുള്ള ധർമ്മം പരമാകയാൽ
ഇമ്മട്ടു തള്ളീടിലും താപസിമാരി-
ലൊന്നെന്നമട്ടിൽ നോക്കേണമെന്നെബ്ഭവാൻ. 220
എന്നിവണ്ണം ചൊൽക പോക രഘൂത്തമ-
സന്നിധൗ മാർഗ്ഗം ശിവമായ്വരികതേ.
എന്നെയങ്ങോർമ്മയുണ്ടാം നേരമൊക്കെയു-
മെന്നിൽ കൃപവേണമേ തവ രാഘവ!.
ഇത്ഥമാവൈദേഹി ചൊല്ലുന്ന നേരത്തി-
ലെത്രയും ദീനാന്തരംഗനാം ലക്ഷ്മണൻ
പൃഥ്വിയിൽ വീണു വന്ദിച്ചൊന്നുമോതുവാൻ
ശക്തിയില്ലാതെക്കിടന്നു തേങ്ങീ തുലോം.
വാവിട്ടു രോദനം ചെയ്തുകൊണ്ടായവൻ
ദേവിയെക്കൂപ്പി പ്രദക്ഷിണം വെച്ചുടൻ
സ്വാമിനി! ഞാനുണർത്തിപ്പനെല്ലാമങ്ങു
വാൽമീകിതന്നാശ്രമമടുത്താണിഹ.
എന്നേവമങ്ങിടനെഞ്ഞു മുട്ടി സ്വരം
മങ്ങവേ കഷ്ടിച്ചുരച്ചുക്കുമാരകൻ
പിന്നെയും പിന്നെയും സാഷ്ടാംഗമായ്‌വീണു
വന്ദിച്ചു കൂപ്പിഗ്ഗമിപ്പാൻ തുനിഞ്ഞുതേ. 236
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
