താൾ:Uthara rama charitham Bhashakavyam 1913.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉത്തരരാമചരിതം തേരോടു നിൽക്കുന്ന സാരഥിയെപ്പാർത്തു നീറുന്നശോകമടക്കിസ്സഗൽഗദം പോകയെന്നും പിന്നെ നാവികനെപ്പാർത്തു നൌക നീക്കീടുകെന്നും പറഞ്ഞാനവൻ 120 പിന്നെയജ്ജാഹ്നവിയെക്കടന്നുഗ്രമാം വന്യപ്രദേശത്തു ചെന്നൊരനന്തരം കണ്ണീർൽ മുങ്ങിത്തൊഴുതഹോ സൌമിത്രി മന്നിന്മക്കളെ നോക്കിക്കരഞ്ഞീടിനാൻ എന്തുപാപം ചെയ്തു ഞാൻ മഹാദു:ഖമി- തന്തരംഗം പിളർക്കുന്നിതു ഹന്തമേ- പുണ്യമില്ലാത്ത നരാധമനാമെനി- ക്കിന്നിമേലെന്തു ഗതിയുള്ളു ദൈവമേ. ഇന്നിതിനേക്കാൾ മരിക്കയാണുത്തമം. വന്നിടുന്നില്ലഹോ മ്രുത്യുവുമിങ്ങുമേ ഇങ്ങിനെയുള്ളോരു നിന്ദ്യകർമ്മത്തിനാ- യെന്നുമേ സംഗതിയാകരുതാർക്കുമേ. ദേവി പ്രസീദ പ്രസീദമേ പാപിയെ- നോവമെന്നശ്ശപിച്ചീടരുതേ ശുഭേ ഇത്തരം ചൊല്ലിത്തൊഴുതു കൂപ്പിക്കൊണ്ടൂ പ്രുഥ്വിയിൽ വീണീടിനാൻ സുമിത്രാത്മജൻ മ്രുത്യുവെക്കാംക്ഷിച്ചുകൊണ്ടതിഖിന്നനായ് ധാത്രിയിൽ വീണു കേഴുന്ന സൌമിത്രിയെ സ്വാധീകലോത്തമയാം സീത കണ്ടേറ്റ- മാർത്തയായ് വീർത്തുവീർത്തേവമോതീടീനാൾ 140




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/59&oldid=171971" എന്ന താളിൽനിന്ന് ശേഖരിച്ചത്