അഞ്ചാംസർഗ്ഗം. 39
വന്നു വന്ദിച്ചു ഭദ്രൻ ചാരസത്തമൻ
മന്നവശ്രേഷ്ഠനുമപ്പോളവനോടു
മന്ദസ്മിതം ചെയ്തു ചൊല്ലിനാനിത്തരം.
എന്തുള്ളു വാർത്താവിശേഷങ്ങൾ നാട്ടിലു-
മെന്തു വൃത്താന്തമിപ്പട്ടണം തന്നിലും
എന്നെക്കുറിച്ചെന്തുരയ്ക്കുന്നുവെന്നതു-
മൊന്നൊഴിയാതെ ചൊല്ലീടുക ഭദ്ര നീ.
എന്നതു കേട്ടവനേറ്റം വിനീതനാ-
യഞ്ജലി ബന്ധിച്ചുണർത്തിച്ചു മെല്ലവേ.
പത്തനത്തിങ്കലും നാട്ടിലുമുള്ളോരു
വൃത്താന്തമോർത്തോളമേറ്റം സുമംഗളം.
രാവണനെക്കൊന്നു നേടിയ സൽകീർത്തി-
യാവിർമ്മുദാ പുരവാസികളേവരും
നാനാവിഷയങ്ങൾതോറും വസിക്കുന്ന
മാനുഷരും പുകൾത്തീടുന്നിതേറ്റവും.
ഇത്ഥം പറയുന്ന ഭദ്രന്റെ ഭാവങ്ങ-
ളത്രയും സൂക്ഷിച്ചരുൾചെയ്തു മന്നവൻ
ഭദ്ര നീ ചൊൽകെടോ നമ്മെക്കുറിച്ചിഹ
മർത്ത്യരോതും ഗുണദോഷങ്ങളൊക്കയും
സത്യമായെന്നും വിടാതെകണ്ടനോടു
നിസ്സംശയം പറഞ്ഞീടുക സന്മതേ.
എന്നാലതുകേട്ടു നന്മകൾ ചെയ്തിടാം
പിന്നീടശുഭങ്ങൾ ചെയ്യാതിരുന്നിടാം.
രാജ്യം പരമോത്തമെന്നിരിക്കിലും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |