ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാലാംസർഗ്ഗം
----------------
വാനരനിശാചരപുംഗവന്മാരെയെല്ലാം
മാനിച്ചു പറഞ്ഞയച്ചീടിനോരനന്തരം
മാനവേശ്വരൻ നിജസോദരന്മാരുമായി
ക്ഷൊണിയെക്കാത്തുംകൊണ്ടു സസുഖം വാണീടിനാൻ.
രാമരാജേന്ദ്രൻ രാജ്യം രക്ഷിച്ചു വാഴുംകാല-
മാമയമകന്നിതു ജീവികൾക്കെല്ലാം ദ്രുതം
ഭൂമിയും ജാമാതാവിൽ പ്രീതികൊണ്ടെന്നപോലെ
സീമയില്ലാതെ വർദ്ധിപ്പിച്ചിതു ഫലോദയം.
മാരുതിസേവ്യനെന്നു ചിന്തിച്ചിട്ടെന്നപോലെ
മാരുതൻതാനും സദാ സുഖമായ് വീയീടിനാൻ.
സൂരനും പുത്രസ്നേഹമോർത്തു തൻകരം വഴി-
ക്കാരാലേകിനാൻ വർഷതോയവും വഴിപൊലെ.
ചോരന്മാരെന്ന വാർത്തപോലുമേ കേൾപ്പാനില്ല
നാരിമാർക്കില്ല പാതിവ്രത്യഭംഗവും തദാ.
വൈരവുമില്ല തമ്മിലാർക്കുമന്നൊരേടത്തു-
മീതികളില്ല ബാലമൃത്യുവുമില്ലെങ്ങുമേ.
ദുർഗുണതമോവൃന്ദമൊക്കവേ നക്തംചര-
വർഗ്ഗവൈരിയാം മിത്രവംശ്യന്റെ മഹോദയേ
തൽക്ഷണം നശിച്ചിതു സൽഗുണം നവപദം
സിദ്ധിച്ചപോലെ മേന്മേൽ വർദ്ധിച്ചു തദന്തരേ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |