18 ഉത്തരരാമചരിതം.
മോദാംബുധൗ മുഴുകുംമാറു കണ്ടുടൻ
ആദരഹർഷസംഭ്രാന്തയായൂർമ്മിള
പാദാന്തികേ വന്നു കുമ്പിട്ടുകൂപ്പിനാൾ.
സന്തോഷശോകാശ്രുവേന്തിയേന്തി ക്ഷണം
ചിന്താജഡീഭൂതയായ്നിന്ന സീതയെ
അന്തരാനന്ദം വരുമാറരുന്ധതി
സാന്ത്വനം ചെയ്തനുമോദിച്ചിതേറ്റവും.
പാവനശീലേ! നിനക്കു ചേർന്നുള്ളൊരീ-
ത്താവകയാതാവിനെക്കണ്ടുകൊൾകെടോ.
ദേവനാം രാമനിൽ ഭക്തയാമിപ്പതി-
ദേവതയെപ്പാർത്തനുഗ്രഹിച്ചീടു നീ.
ഇത്തരം സാക്ഷാലരുന്ധതി താൻ ചൊൽകെ
ഹൃത്തടം തിങ്ങി നിറഞ്ഞ ഹർഷത്തൊടും
ഉത്തമയാകുമസ്സാധ്വിയെ വൈദേഹി
ചിത്തേന വന്ദിച്ചു മാനിച്ചു പുൽകിനാൾ. 180
പിന്നെപ്പലതും കനിഞ്ഞുപറഞ്ഞവർ
നന്ദിച്ചുകൊണ്ടഥ രാഘവാനുജ്ഞയാ
അന്തഃപുരം പുക്കനേരമങ്ങുണ്ടായ
സന്തോഷഘോഷം പറയാവതല്ല മേ
രാഘവന്മാരുമാദിത്യവംശാചാര്യ-
നാകുമാ മാമുനിയൊന്നിച്ചനന്തരം
ലോകേശനൊത്തമരന്മാർ സുധർമ്മയിൽ
പൂകുംവിധം ചെന്നിതാസ്ഥാനമണ്ഡപേ
വിശ്വവിഖ്യാതനാം താതൻ വസിച്ചോരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Keral8 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |