66 മനമതിലിതിചിന്തിച്ചങ്ങുവേഗേനപോയ-
മ്മുനിവസതിയതാകുന്നോരുമന്ധാതൃശൈലേ
ഘനതതിതടയുന്നാപ്പൊക്കമോടങ്ങുകണ്ടാ-
രനവധിഫലവൃക്ഷം പൂത്തുകാച്ചുംതളിർത്തും.
67 പടയടവിസമാനംനാലുപാടുംവളഞ്ഞാ- രടിയതിൽമലമേലായ്നൊമ്മളുംകഷ്ടമയ്യോ മടുമൊഴിമണിയാകുംനാരിസൈന്യാധിപത്യം പടുതയൊടുവഹിക്കുന്നാരുവാനീസമർത്ഥാ.
68 ബലമതുകുറവാകുംശിഷ്യസംഘങ്ങൾചന്ദ്ര- ക്കലധരനുടെഭക്തൻതന്നൊടിത്ഥംപറഞ്ഞാർ മലമുകളിലിരുന്നാൽ ചാകുമേനമ്മളൊക്കെ ഖലപടനടുവിട്ടങ്ങെങ്ങിനേപോവതുംഭോ!
69 മുനികളുടെവിഷാദംകേട്ടനേരംയതീന്ദ്രൻ മനമതിലതിദുഃഖംതിങ്ങിവിങ്ങിക്കവിഞ്ഞു കിനിവതുനയനത്തിൽക്കൂടിയായപ്പൊളോർത്താ- നിനിമമമതിഖേദാൽകാര്യമെന്തന്നതപ്പോൾ.
70 പിണയുമെമരണംമേയുദ്ധമേൽക്കായ്കിലിന്ന- ങ്ങണയുമൊജയമെന്നുംശങ്കയുദ്ധത്തിനേറ്റാൽ ഗുണമതുരണമെന്നാംനീതിയിത്ഥംവരുമ്പോൾ തുണമമശിവലിംഗംകാത്തിടുംനിത്യവുംമേ.
71 കരളതിലിതിചിന്താക്രാന്തനായ്ശിഷ്യരോടാ- യരുളിരണമതേല്പാനൊത്തുപോവിൻവരുന്നേൻ മരവിരിവശറീയുംയോഗദണ്ഡുംധരിപ്പിൻ വരകുശകടയെല്ലാമിങ്ങെടുപ്പിൻനടപ്പിൻ.