താൾ:Sringara thilakam Kalidasakavi praneetham 1925.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

      ___ 18___
ട്ടോടിപ്പോയിട്ടുള്ളതുകൊണ്ട് ഏറ്റവും ധന്യന്മാരായിട്ടു ഭവിച്ചിരിക്കുന്നു. ആ സ്ത്രീകളുടെ തന്നെ സ്തനയുഗത്താൽ പരാജിതങ്ങളായിത്തീർന്നിട്ടുള്ള ആനകൾ മദിച്ചുകൊണ്ടു നടക്കുന്നു. മൂർഖന്മാർ സാധാരണയായി തനിക്കു പരിഭവം നേരിട്ടാലും കൂടി അവരുടെ അഭിമാനത്തെ കൈവിടുന്നതല്ല.
 വേശ്യാസ്ത്രീകളുടെ സംഭോഗസുഖത്തെ അനുഭവിച്ചറിഞ്ഞ ഒരു വിടൻ അതിനെപ്പറ്റി പ്രശംസിക്കുന്നു__

 ഗാഢാലിംഗനപീഡിതസ്തനതടം
   സ്വിദ്യൽകപോലസ്ഥലം
 സന്ദഷ്ടാധരമുക്തസീൽകൃതമഭി-
  ഭ്രാന്തഭ്രു നൃത്യൽകരം
  ചാടുപ്രായവചോവിചിത്രമണിതൈ
  ഭാതം രുതൈശ്ചാങ്കിതം
 വേശ്യാനാം ധൃതിധാമ പുഷ്പധനുഷഃ
  പ്രാപ്നോതി ധന്യോരതം.  21

സാ__സ്തനതടങ്ങൾകൊണ്ടു സമ്മർദ്ദനം ചെയ്തു ഗാഢമായി പുണർന്നും വിയർപ്പുതുള്ളികൾ പൊടിഞ്ഞ കവിൽത്തടങ്ങളോടുകൂടിയും, ദന്തങ്ങൾകൊണ്ടമർത്തിയ അധരപുടങ്ങളിൽ നിന്നു പുറപ്പെടുന്ന സീൽക്കാരത്തോടുകൂടിയും, ചില്ലീലതകളെ ഭ്രമിപ്പിച്ചും കൈകളെ അങ്ങുമിങ്ങും ചലിപ്പിച്ചും ചാടുവചനങ്ങൾ ഇടകലർന്നു വിചിത്രമായ രതികൂജി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/22&oldid=171419" എന്ന താളിൽനിന്ന് ശേഖരിച്ചത്