ഇഹപരമശിവപുരിയതിങ്കൽസ്വധർമ്മിയാ-
മേതൊരുജന്തുവെന്നാലുംമരിച്ചാകിൽ.
അതുസമയമതിമഹിതമാംബ്രഹ്മഭാവത്തെ-
യാശൂഗമിച്ചീടുമെന്നറിഞ്ഞീടുക.
ക്ഷിതിരമണനിർഗ്ഗുണംനിർവ്വികാരംനിത്യം
ക്ഷേത്രരൂപേണബ്രഹ്മൈവവിളങ്ങുന്നൂ.
പരമശിവനഖിലജഗലീശനുംസന്തതം
പാരാതെതദ്രൂപമായതത്രവാഴുന്നൂ.
ക്ഷിതിധരജയുടെപതിസ്വഭൂതിയെക്കാണിപ്പാൻ
ക്ഷേത്രതീർത്ഥാകൃതിയേയുംഗമിച്ചിതു.
പുരമഥനപദവിമുഖമായ്‌മലമൂത്രേണ
പൂരിതമായസൈന്യത്തോടുമക്ഷേത്രം.
ഇനിയുമനുദിവസമിഹസേവാർത്ഥമിച്ശിക്കി-
ലെങ്ങിനേയുണ്ടാംസമൃദ്ധിനിനക്കെടൊ.
ഇതിമുനികൾകുലതിലകനായഭരദ്വാജ-
നീശ്വരക്ഷേത്രമാഹാത്മ്യമുരച്ചതു.
സകലമപികനിവിനൊടുകേട്ടോരനന്തരം
സന്ത്യജിച്ചാനംത്മദുഃഖംദിവോദാസൻ.
മതിശകലധരവസതിയായവാരാണസീ
മാഹാത്മ്യമേവമറിഞ്ഞോരനന്തരം.
നിജമനസിഗുരുകുതുകമൊടുമവിടെവാഴുവാൻ
നിശ്ചയിച്ചമ്പോടുഭൂപതിനായകൻ.
വിനയമൊടുമുനിതിലകനെപ്രസാദിപ്പിച്ചു
വീണുവന്ദിച്ചുചൊല്ലീടിനാൽപിന്നെയും.
ഇരുകരുണയൊടുമിഹഭവാനരുൾചെയ്കയാൽ
ഗൗരീശവാസമാംകാശിതൻമാഹാത്മ്യം.
സരസതരമഖിലമപികേട്ടുമന്മാനസെ
സന്താപമെല്ലാമകന്നൂദയാനിധേ.
തദനുമമഹൃദിപെർതുകുതുകമുളവാകുന്നൂ
തത്രവാരാണസീതന്നിൽവാണീടുവാൻ.
സ്ഥിരവസതികരവിധിയെന്മരുളുകവിശേഷേണ
തീവ്രബുദ്ധേതത്വമെന്നോടുസാദരം.
മനുജപതിവൃഢവചനമിതിനിശമനംചെയ്തു
മാമുനീശൻതാനുമേവമരുൾചെയ്തു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |