സുന്ദരീരത്നാമവമെല്ലാമേപറഞ്ഞിട്ടും
മന്നവൻതദ്വാക്യത്തെയേതുമേകയ്ക്കൊണ്ടീലാ.
പിന്നെയുംനൃപവരനവളെസ്സാമോക്തിയാൽ
നന്നായാശ്വസിപ്പിച്ചുചൊല്ലിനാൻനയത്തോടെ.
തന്വിമാർമൌലേബാലശീതംശുഫാലേബാലേ
ഖിന്നതവേണ്ടാലവലേശവുംമനക്കാമ്പിൽ.
എന്നോടുകൂടിപ്പോന്നുകൊണ്ടാലുംതവതാതൻ
തന്നുടെസവിധത്തിലേതുമേമടിയാതെ.
ധന്യനാംവിശാലനെക്കണ്ടുടൻവേണ്ടപോലെ
യിന്നുഞാനാചരിച്ചുകൊള്ളുവൻമനോഹരേ.
എന്നുരചെയ്തുഭൂപൻചന്ദ്രികയോടുംകൂടി-
ച്ചെന്നുകണ്ടിതുവിശാലാഖ്യനാംനൃപേന്ദ്രനെ.
തന്നുടെരാജധാനിതന്നിലാഗതനായ
ചന്ദ്രവംശോശനായസുപർവ്വാവിനെക്കണ്ടു.
വന്നോരുമോദത്തോടുംപൂജിച്ചുവിധിപോലെ
യുന്നതസിംഹാസനംതന്നിലങ്ങിരുത്തിനാൻ.
പിന്നെയസ്സുപർവ്വാവാംഭൂപതിവീരനോടു
നന്ദിപൂണ്ടുരചെയ്താനന്നേരംവിശാലനും.
ചന്ദ്രവംശാലങ്കാരഭൂതനാകിയഭവാൻ
തന്നാൽഞാൻസനാഥനായ്പന്നിതിന്നറിഞ്ഞാലും.
എന്നുനിന്നിപ്പോളിവിടെക്കുവന്നതുംപിന്നെ
സ്സംഗതിയെന്തെന്നതുമരുളിച്ചെയ്തീടേണം.
ഇങ്ങിനെവിശാലരാജൻതന്റെവാക്കുകേട്ടു
തിങ്ങിനമുദാപറഞ്ഞീടിനാൻസുപർവ്വാവും.
ഞാനൊരുദിനംനായാട്ടിങ്കലുള്ളോരുമോഹാൽ
കാനനദേശത്തിങ്കൽസഞ്ചരിച്ചീടുന്നേരം.
മാനസതുല്യമായീടുന്നോരുസരോവര-
സ്ഥാനത്തുവെച്ചുഭവൽപുത്രിയെക്കണ്ടീടിനേൻ.
മാനസംതന്നിലേറ്റംകൌതുകംമുഴുക്കയാൽ
മാനിനീരത്നമായിവിളങ്ങുംചന്ദ്രികയെ.
മാനനീയനാംഭവാൻതന്നോടുയാചിപ്പാനായ്
ഞാനിഹവന്നീടിനേനിപ്പോളെന്നറിയുക.
മേദിനീപതേപുത്രീതന്നെനീവിധിപോലെ
മോദമോടിനിക്കുനൽകീടുകമടിയാതേ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |