ധന്യാഹം=ഞാൻ ധന്യയാകുന്നു. മറ്റുള്ളവരെ പോലെ ചാപല്യം കാണിക്കുന്നവളല്ല എന്നു താൽപയ്യംൎ.
കേട്ടിടാമായഭീഷ്ടം=അങ്ങു പുറപ്പെട്ടുകഴിഞ്ഞാൽ ഞാൻ ജീവഹാനിയെ ചെയ്തു എന്നുള്ള വത്തൎമാനം കേൾക്കാം എന്നു താൽപയ്യംൎ.
ലഗ്നാ നാംശുകപല്ലവേ ഭൂജലതാ നോ ദ്വാരദേശേ സ്ഥിതം
നോ വാ പാഡയുഗേ മുഹുന്നിൎപതിതം തിഷ്ഠ്യേതി നോക്തം വചഃ
കാലേ കേവലമംബുദാളിമലിനേ ഗന്തും പ്രവൃത്തശ്ശഠ-
സ്തമ്പ്യാ ബാഷ്പജലൗഘകല്പിതനദീപൂരേണ രുദ്ധഃ പ്രിയഃ (൫൩)
പ്രസ്ഥാനപ്രവൃത്തനായ നായകനെ നായിക തടുത്ത പ്രകാരത്തെ കവി പറയുന്നു.
നീലാംഭോജാക്ഷി നിന്നില്ലവൾ നടയെ മുട-
ക്കിപ്പിടിച്ചില്ല കയ്യാൽ
ചേലാന്തത്തെപ്പതിച്ചില്ലടിയിണയിലുര-
ച്ചില്ല നില്ക്കെന്നവാക്കും
കാളാംഭോദാളി മേളിച്ചിളകിയ സമയേ
പോകുവാനായ് തുനിഞ്ഞോ-
രാളാമ് കാന്തന്റെ യാനം നയനജലനദീ-
നിർജ്ധരത്താൽ തടുത്താൾ
ചേലാന്തം=ചേലത്തിന്റെ (വസ്ത്രത്തിന്റെ) അറ്റം.
കാളാംഭോദാളി=നീലങ്ങളായ മേഘങ്ങളുടെ ആളി (സമൂഹം)
നയനജലനദീനിർജ്ധാരം=നയനജലംകൊണ്ടുണ്ടായ നദിയുടെ നിർജ്ധരം (പ്രവാഹം)
വിരഹവിഷമഃ കാമഃ കാമം തനും കുരുതേ തനും
ദിവസഗണനാദക്ഷസ്സ്വൈരം വ്യപേതഘൃണോ യമഃ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |