താൾ:Sree Aananda Ramayanam 1926.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം ഈ രാമതീർത്ഥം പാപങ്ങൾ ദൂരെപ്പോക്കുന്നതാകണം നേരായ് ഞാൻ പണ്ടുനിർമ്മിച്ച സാരതീർത്ഥങ്ങളുംതഥാ ഞാനെൻനാമത്തിൽനിർമ്മിച്ചനാനാലിംഗങ്ങളുംവിഭോ! സ്നാനാർച്ചനാദിയാൽ മുക്തിദാനദക്ഷങ്ങളാകണം. ചൈത്രമാസത്തിലീരാമതീർത്ഥത്തിൽ സർവ്വ മർത്ത്യരും പ്രത്യബ്ദം വിധിപോൽ സ്നാനകൃത്യം മുട്ടാതെ ചെയ്യണം അശ്വമേധം സോമയാഗം പശുമേധമിവറ്റിനാൽ ഉളവാംഫലമിങൊറ്റകുളിയാൽ സിദ്ധമാകണം. എന്നുതന്നെയല്ല,

                              (പാന)
     ഭാനുതന്നുപരാഗേ കുരുക്ഷേത്രേ-
   സ്നാനദാനങ്ങൾചെയ്താലുളാം ഫലം
   ഇങ്ങു ചൈത്രത്തിലീ രാമതീർത്ഥത്തിൽ
   മുങ്ങിയെന്നാലുളവായ്പ:രണമേ.
   ഇയ്യയോദ്ധ്യയിൽ ചൈത്രമാസസ്നാനം
  ചെയ്യും ലോകർക്കു മുക്തിസിദ്ധിക്കണം.
   മാഘമാസത്തിൽ ശ്രീ പ്രയാഗത്തിങ്കൽ
  സ്നാനം ചെയ്യണം സൽഫലമിച്ഛിപ്പോർ,
  കാശിയിൽത്തഥാ കാർത്തികമാസത്തിൽ,
  വൈശാഖത്തിലോ ദ്വാരകാതീർത്ഥത്തിൽ,
  ആമട്ടിൽത്താനയോദ്ധ്യയിൽ ചൈത്രത്തിൽ,
   രാമതീർത്ഥത്തിൽ സ്നാനം ശൂഭപ്രദം.
  ഇന്നോളം നരർ മാർഗ്ഗശീക്ഷം മാസം 
   ഇന്നിമേല്പട്ടു മാസങ്ങൾക്കൊക്കയും 
 മുന്നിലിച്ചൈത്രമായി വന്നീടണം.
  ദേവകൾക്കൊക്കെമുമ്പനീശൻ ഭവാ-
 നാവിധംതന്നെ മാസങ്ങൾക്കൊക്കയും
 മുമ്പിൽ നില്ക്കുന്നതാകണമിച്ചൈത്രം

തമ്പുരാനേ ! പുരികൾക്കയോദ്ധ്യയും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/396&oldid=170985" എന്ന താളിൽനിന്ന് ശേഖരിച്ചത്