യാഗകാണ്ഡം
വിനെ ദാനം ചെയ്പാനാണോ ഭാവിക്കുന്നത് ? അങ്ങിനെയാണെങ്കിൽ എനിക്കതുകൊണ്ടു തൃപ്തിയുണ്ടാകയില്ല. എനിക്കു ദാനം ചെയ്യുമെങ്കിൽ സീതയെത്തന്നെ ആഭരണാലംകൃതയായി ദാനം ചെയ്യണം . സീതയെക്കൊണ്ടല്ലാതെ മറ്റുള്ള നാരീശതങ്ങളെക്കൊണ്ടും എനിക്കു തൃപ്തി വരികയില്ല.? ഇങ്ങിനെ വസിഷ്ഠൻ വാക്കു കേട്ടിട്ടു ജനങ്ങളെല്ലാം "ഹാ! ഹാ!" എന്ന് ഉച്ചത്തിൽ പറഞ്ഞു.മഹാജനങ്ങൾ പലതും പറഞ്ഞുതുടങ്ങി .
എന്തു കഷ്ടമിത്തന്തക്കിഴവച്ചാർ ഭ്രാന്തനെന്നോ വസിഷ്ഠനെന്നാർ ചിലർ ദാന്തനായമുനി വിനോദത്തിനായ് ഭ്രാന്തനെപ്പോലെ പൊയ്ക്കയെന്നായ് ചിലർ മാമുനീന്ദ്രൻ പരീക്ഷിക്കയാണിന്നു രാമചന്ദ്രന്റെ ധൈർയ്യമെന്നും ചിലർ നില്ക്കനില്ക്കിതിൽ ശ്രീമന:ക്കാമ്പിങ്കൽ തക്കപോലൊന്നു കാണുമെന്നും ചിലർ മാമുനീന്ദ്രനോടിപ്പോൾ രഘുത്തമ- സ്വാമിചെയ്പതു കാണാമെന്നും ചിലർ.
ശ്രീരാമൻ സീതയെ ദാനംചെയ്തത്
ഇങ്ങിനെ പലരും പലതും പറഞ്ഞുകൊണ്ടു നില്ക്കുമ്പോൾ , ശ്രീരാമൻ മഹർഷിയുടെ വാക്കുകേട്ട് ഒന്നു മന്ദഹസിച്ചു സീതയെ നേത്രസംജ്ഞകൊണ്ടു ഗുരുവിന്റെ സന്നിധിയിലേയ്ക്കു വിളിച്ചു. എന്നിട്ടു തന്റെ കൈകൊണ്ടുതന്നെ സീതയുടെ എടഞ്ഞ കൈപിടിച്ചു സന്തോഷത്തോടുകൂടി സഭയിൽ വെച്ചു വസിഷ്ഠനോട് അരുളിച്ചെയ്തു . "ഗുരോ! സ്ത്രീദാനത്തിന്റെ മന്ത്രം പറഞ്ഞാലും . അങ്ങയ്ക്കു ഞാൻ സീതയെ ദാനം ചെയ്യുന്നുണ്ട് ". 'അങ്ങിനെയാകട്ടെ ' എന്നു മുനിശ്രേഷ്ഠന്മാർ പറഞ്ഞപ്പോൾ വസിഷ്ഠൻ ശ്രീരാമനാൽ സമർപ്പിതമായ സ്ത്രീ ദാനത്തെ യഥാവിധിയാകംവണ്ണം അംഗീകരിച്ചു. ഇതുകണ്ടു സ്ഥാവരജംഗമങ്ങളായ സകലഭൂത ഗ്രാമങ്ങളും ഭയപങ്കിതങ്ങ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.