താൾ:SreeHalasya mahathmyam 1922.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪0-ാം അദ്ധ്യായം - മുപ്പത്തിനാലാം ലീല ൩0൧

                   ശിച്ചുകൊടുത്ത അത്ഭുതകരമായ ലീല . ഈ പരിപാവനമായ ലീലയെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്കു മംഗ
                   ല്യസൌഖ്യാർത്ഥങ്ങൾ സിദ്ധിക്കുമെന്നു മാത്രമല്ല അന്ത്യകാലത്തിൽ മോക്ഷപ്രാപ്തിയുംഉണ്ടാകും . 
                                                           യക്ഷികൾക്കു  അഷ്ടസിദ്ധ്യുപദേശം  ചെയ്ത
                                                                   മുപ്പത്തിമൂന്നാം ലീല സമാപ്തം. 
                                      ______
                                                                  ഹാ   ലാ   സ്യ   മാ   ഹാ   ത്മ്യം  .
                                                                      കേ  ര  ള  ഭാ  ഷാ  ഗ  ദ്യം  .
                                          
                                                                          ൪0-ാം അദ്ധ്യായം .

                                                 കാന്താരഛദിയെന്ന ചോളരാജാവിനുവേണ്ടി സുന്ദരേശ്വരൻ
                                                                     വാതിൽ തുറന്നു കൊടുത്ത
                                                                         മുത്തിനാലാം ലീല.
                                        _____
                            അല്ലയോ മാമുനശ്രേഷ്ഠന്മാരേ! ഇനി ഞാൻ നിങ്ങളെ ഹാലസ്യനാഥനായ   സുന്ദരേശ്വരൻ,  ശിവഭക്താഗ്ര
                   ഗണ്യനും, കാന്താരഛേദിയെന്നുള്ള നാമധേയത്തോടു കൂടിയവനും ആയ ചോളരാജാവിനു്  വാതിൽ  തുറന്നുകൊടു
                   ത്തതായ ലിലകേൾപ്പിക്കാം.
                            അല്ലയോ മുനിപുംഗവന്മാരേ! ഈ ചോളരാജാവിനു കാന്തരഛേദിയെന്നുള്ള   പേരുണ്ടായതു്  അദ്ദേഹം ചോ
                   ളരാജധാനിയായ കാഞ്ചീപുരത്തിൽ ഉണ്ടായിരുന്ന മീനാക്ഷിക്ഷേത്രം പണ്ടു   കല്പാന്തകാലത്തിൽ   ജീർണ്ണമായിപ്പോ 
                   യതിനെ ഉദ്ധരിക്കുന്നതിനുവേണ്ടി, കാന്താരമെല്ലാം ഛേദിച്ചതുകൊണ്ടാണു് . മഹാപ്രഭുവും    സർവശാസ്ത്രാർത്ഥകോ 
                   പിദനും ആയ ആ ചോളഭൂപൻ,  രാജചിഹ്നങ്ങളായ ഹാരകേയൂരമകുടകുണ്ഡലാദിവിഭൂഷണങ്ങളേയും  ചന്ദനം, കസ്തൂ
                   രി, കുംകുമം മുതലായ സുഗന്ധലോപനങ്ങളേയും മറ്റും ഉപേക്ഷിച്ചു് ശരീരം മുഴുവൻ ഭസ്മവും പൂശി സന്ധികൾതോറും ത്രി 
                   പുണ്ഡ്രങ്ങളും രുദ്രാക്ഷമാല്യങ്ങളുമണിഞ്ഞു് , സാംബനായ സദാശിവനെ സർവോപചാരങ്ങൾകൊണ്ടും പൂജിച്ചു ശ്രദ്ധ
                   യോടുകൂടെ ശ്രീപഞ്ചാക്ഷരമഹാമന്ത്രവും ജപിച്ചു് , ശിവഭക്താഗ്രഗണ്യനായി വാവുന്നകാലത്തിൽ ഒരിക്കൽ കമ്പാനദി
                   യിൽ സ്നാനം ചെയ്തു് കാമാക്ഷീദേവിയുടെ പാദപൂജ ചെയ്യുന്നതിനായി ചോളരാജാവു് കാന്താരഛേദം ചെയ്ത ജീർണ്ണോ

ദ്ധാരണം സാധിച്ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/279&oldid=170659" എന്ന താളിൽനിന്ന് ശേഖരിച്ചത്