എന്നിലിരിക്കുന്നൊരുവൈഷ്ണവമതേജസ്സും
തന്നുകൃതാർത്ഥനായേനിന്നുനിന്നനുഗ്രഹാൽ
ഒട്ടുമറിവില്ലാതെ കഷ്ടാഞാൻചൊല്ലിയൊരു
ദുഷ്ടവാക്കുകളെന്നിൽതുഷ്ട്യാക്ഷമിച്ചീടേണം
എപ്പോഴുമിളകാത്തഭക്തിഭവല്പാദത്തി
ലുല്പലനേത്ര! നമുക്കുൾപ്പുവിലുണ്ടാകേണം
പുണ്യതീർത്ഥങ്ങൾതോറുമർണ്ണോജവിലോചന!
നിന്നെനിനച്ചുകൊണ്ടുസന്തതംസഞ്ചരിപ്പാൻ
ഇന്നുഭവൽക്കൃപയാലെൻറെ ഗതിവിഘാതം
നന്ദ്യാചെയുരുതെന്നുനന്നായർത്ഥിച്ചീടുന്നേൻ
സ്വർഗ്ഗതിവിഘ്നംചെയ്താലൊട്ടംദുർഘടമില്ല
മാർഗ്ഗണമവിടെക്കുചിക്കുന്നയച്ചുകൊൾക
മറ്റൊരുപേക്ഷമമനാസ്തിഭവാനെങ്കലി
ന്നേറ്റം കനിഞ്ഞെന്നാർത്തിതീർത്തുരക്ഷിക്കപോ
ഇത്ഥാഭാർഗ്ഗവരാമൻഭക്തിപരവശനായ്
കീർത്തിച്ചനമുച്ചൊരുനേരം ശ്രീരാമദേവൻ
ചിത്തംതെളിഞ്ഞുശരമദ്ദേഹംചൊന്നവണ്ണ-
മാർത്തിവെടിഞ്ഞയച്ചുസ്വർഗ്ഗതിവിഘ്നംചെയ്തു
കീർത്തിവർദ്ധനൻപിന്നെഭാർഗ്ഗവനിഷ്ടവരം
സത്വരമേകിച്ചിരിച്ചിത്ഥമരുളിച്ചെയ്തു
ഭക്തികൊണ്ടേറ്റംപ്രസാദിച്ചേൻഭവാനെന്നേ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |