താൾ:Sanyasi 1933.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-2-


യുവാവ് ഈ തപസ്വിയെ പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു ശിഷ്യനായി പിന്നാലെ കൂടുന്നു. ഈ രണ്ടുപേരും സന്ധ്യാസമയം ഒരു ധനികന്റെ കൊട്ടാരത്തിൽ അഭയം പ്രാപിക്കുന്നു. അതിഥികളെ വേണ്ടവിധം ആ ധനികൻ സല്കരിച്ചു. തന്റെ പ്രാഭവം കാണിപ്പാൻ ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ പീഠത്തിന്മേൽ ഒരു കാഞ്ചനമദ്യപാത്രം അതിഥിസല്കാരത്തിനായി വെച്ചിരുന്നു. പിറ്റേന്ന് തപസ്വിയും ശിഷ്യനും മടങ്ങിപോകുമ്പോൾ, ശിഷ്യൻ ഈ കാഞ്ചനപ്പാത്രം കട്ടെടുത്തു വസ്ത്രത്തിനുള്ളിൽ ഒളിച്ചുവെച്ചു. തപസ്വി ഈ സ്വഭാവം കണ്ടെങ്കിലും കോപം കൊണ്ട് ഒന്നും മിണ്ടാതെ നടന്നു. അന്നു മദ്ധ്യാഹ്നത്തിനു വേറെയൊരു ദിക്കിൽ ഒരു ധനികന്റെ അരമനയിലാണ് ഇവർ അഭയം പ്രാപിച്ചത്. വലിയ കാറ്റും മഴയും, ഇടിയും മിന്നലുമൊക്കെ ഉണ്ടായിരുന്നിട്ടും ഈ ഭിക്ഷക്കാൎക്കു ലോഭിയായ ധനികന്റെ വീട്ടിനുള്ളിൽ കടന്നു കിട്ടുവാൻ പ്രയാസപ്പെട്ടു. അതിഥികളെ മനസ്സല്ലാമനസ്സോടെ സല്കരിച്ച് മഴ മാറിയപ്പോൾ തന്നെ അവരോട് പുറത്തേക്കു പോകുവാൻ ആ ധനികൻ കല്പിക്കുകയും ചെയ്തു. ഇതു കേട്ടപ്പോൾ തന്റെ വശമുണ്ടായിരുന്ന കളവുമുതൽ_കാഞ്ചനപാത്രം_ആ പിശു ക്കന്നു സമ്മാനിക്കുകയാണു ശിഷ്യൻ ചെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Piousekl എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/5&oldid=169725" എന്ന താളിൽനിന്ന് ശേഖരിച്ചത്