<poem>
വങ്കത്തിൻ ധാതു രസവാദിധാതുവിൻ
പങ്കമകുറ്റിയുരുക്കികൊൾവാൻ. 220
കല്ക്കരിതീയിട്ടതിന്റെ മുകളിലായ് കത്തിച്ചുതാൻ പൂടംവെക്കുന്നേരം, 221
ആർദ്രതയുണ്ടാക്കും ചൂടിനാലാലോഹം അത്യന്തം ശോഭിച്ചുകൊണ്ടീടുന്നു, 222
വെള്ളമായ് സങ്കലിതാകാരം വിട്ടതു വെള്ളിപോൽ കീഴോട്ടൊലിച്ചീടുന്നു." 223
'നമ്മുടെ ശാന്തൻ സുഹൃത്തേറെക്കാലമായ്
നന്മയിൽതന്നെ വളർന്നുപോന്നു; 224
തല്പരംതൻ ചിത്തം ദൈവത്തിൽ നിന്നിട്ടു കെല്പോടും കൂട്ടി ഹരിച്ചിതൎദ്ധം; 225
വൃദ്ധദശതന്നിൽ പാഴിലാകുട്ടിക്കായ് ബുദ്ധിമുട്ടിത്തന്നെ ജീവിക്കയായ്; 226
ഇങ്ങിനെ പിന്നോക്കംപോന്നു വീണ്ടുമവൻ സംഗിപ്പിച്ചു പാദം ഭൂതലത്തിൻ. 227
എന്തുമാത്രം ദൂരം വാർദ്ധക്യാജ്ഞാനങ്ങൾ ചിന്തിക്ക, കഷ്ടം! വളർന്നുപോയി! 228
എന്നാലോ, സർവ്വേശൻ താതനെ രക്ഷിപ്പാൻ തന്നെ കുമാരനെത്താനെടുത്തും. 229
ഇപ്പോൾ നീയററന്യരെല്ലാമിളക്കത്താ- ലപ്പുത്രൻപോയെന്നുറച്ചിരിപ്പൂ 230
എന്നല്ലെനിക്കൊരു കല്പനയുമുണ്ടു ചെന്നുതൽകാരണശിക്ഷചെയ്യാൻ. 231
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nighil1990 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |