താൾ:Sanyasi 1933.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-18-


<poem> വിശ്വസൃഷ്ഠി ലോകം സൃഷ്ടിച്ചു ന്യായമായ് വിശ്വാവകാശം താൻ കൈക്കൊള്ളുന്നു:        196

മന്നിലെങ്ങുമീശൻ സത്യഭരണത്തെ തന്നെത്താൻവെച്ചു പരിലസ്സിപ്പൂ.        197

എല്ലാംനിറഞ്ഞു നിഗുഢനായിത്തന്നെ കല്യാണവാരിധി വർത്തിക്കുന്നു;        198

നേരിട്ടു കാര്യം നടത്താതെ ഭൌതിക പ്പേരെഴും കൈകളാൽ കർമ്മം ചെയ് വോൻ.        199

അപ്രകാരം തത്വം മർത്ത്യനേത്രങ്ങളി ലപ്രമാഭാരം ഗ്രഹിച്ചുകൂടാ,        200

പാലകശക്തിമഹത്വം ലസിപ്പതു, സ്ഥൂലത്തിൽനിന്നതി ദൂരത്തല്ലോ!        201

നിങ്ങളുടെ മനഃസാക്ഷി സ്വതന്ത്രമാം. നിങ്ങളുടെ കർമ്മം സ്വീകാര്യവും.        202

ആസ്തിക്യം സംശയിപ്പോരോടെല്ലാമീശൻ നിസ്തർക്കം മേവുവാൻ കല്പിക്കുന്നു.       203

ഏതേതു സംഭവജാലങ്ങൾ നിന്നുടെ ചേതസ്സിലാശ്ചര്യം പെയ്യുംവണ്ണം,        204

കാണിച്ചതിലുംപരം ശങ്കചേർന്നേറെ കാണുവാനെങ്ങാനുമുണ്ടാകുമോ?        205

ഈ കർമ്മതത്വങ്ങളെന്നാൽ ഗ്രഹിച്ചുകൊ-- ണ്ടീശ്വരനീതിതൻ രീതിയോർക്ക;       206

സംശയം നിങ്ങൾക്കു തീരാത്തദിക്കിലും സത്യമുണ്ടെന്നു ധരിച്ചുകൊൾക.        207






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/28&oldid=169710" എന്ന താളിൽനിന്ന് ശേഖരിച്ചത്