താൾ:Sanyasi 1933.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-12-

<poem> ഒട്ടും കുറിയേതുമില്ലാത്ത ചിന്തകൾ മുട്ടി മനസ്സിന്നു ദുഃഖമേറ്റി:        124

തന്നുടെ കൂട്ടുകാരൻതന്റെ കർമ്മങ്ങൾ തൻേറടമില്ലാത്ത മട്ടിലല്ലോ!        125

നിർമ്മര്യാദമായീതാദ്യം പ്രവർത്തിച്ച-- തുന്മാദകർമ്മംതാൻ പിന്നത്തേതും :        126

ഒന്നാമത്തെക്കർമ്മം തീരെചെറുത്തവൻ, പിന്നത്തതോർവൻ "കഷ്ടംവെച്ചു"        127

വ്യത്യസ്ഥകാഴ്ചകൾ കണ്ടവൻപോകവേ ചിത്തംഭൂമിച്ചു വിനഷ്ടമായി!        128


അക്കാലം രാത്രിയായാകാശമാർഗ്ഗത്തിൽ തിക്കിക്കുഴക്കുമിരുട്ടിറങ്ങി;        129

വീണ്ടുമീ പാന്ഥർക്കുചെന്നുശയിക്കുവാൻ വേണ്ടിവന്നു സ്ഥലമൊന്നുെന്നായ്:        130

തൽക്ഷണമെങ്ങും തിരഞ്ഞുനോക്കീടുമ്പോൾ വീക്ഷിച്ച വീടൊന്നരികിൽ തന്നെ:        131

നാലുപുറം മുറ്റം ചേലുപൂണ്ടേലുന്നു. മാലിന്യം ഹർമ്മ്യത്തിന്നേതുമില്ല,        132

സംഭാരമില്ലാത്തമട്ടു ചെറുതല്ല, പ്രാഭവംതോന്നിക്കും മട്ടുമല്ല;        133

ആയതു കാണുമ്പോൾ തൽസ്വാമിതന്നുടെ മായമാകുന്നു മനസ്സറിയാം,        134

തൃപ്തിപ്രദംതാൻ, സ്തുതി ലഭിപ്പാനല്ല, പ്രത്യേകം സൽക്കർമ്മം ദീനാലംബം        135






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/22&oldid=169704" എന്ന താളിൽനിന്ന് ശേഖരിച്ചത്