<poem> സന്യാസിതൻ മുഖപ്പൂതന്നിൽതന്നെ ദു- ർദ്ധന്യമാം കാഴ്ച പിന്നീടുകാൺകേ; 112
ബാലിശൻകൂട്ടുകാരൻതാൻകളവായി കാലേയെടുത്ത,തൌദാൎര്യമേറും. 113
അഞ്ചിതശീലന്റെകാഞ്ചനപാത്രമുൾ- ക്കഞ്ചുകംതന്നിൽനിന്നുദ്ധരിച്ചു, 114
പാരം വിലയേറുമാഭാജനം പിന്നെ ക്രൂരഹൃദയനായ്‌തന്നെ മേവും; 115
ഭാരിച്ചലുബ്ധന്നു ധാരാളിയായവൻ ഭൂഷണമായിക്കൊടുത്തു പോലും! 116
എന്നാലങ്ങക്കാലം മേഘങ്ങൾ വായുവി-
ലെന്നേ! വിറച്ചുപറന്നിരുന്നു; 117
ആകാശദേശത്തെക്കാശിപ്പിച്ചുംകൊണ്ടി- ട്ടാദിത്യദേവൻ പുറത്തുവന്നു; 118
സൌരഭ്യപാത്രങ്ങൾ പച്ചനിറമാകും സൌന്ദര്യമേറ്റം പ്രകാശിപ്പിച്ചു, 119
ഇമ്മട്ടെഴും ദളം മിന്നിക്കളിച്ചേറ്റം ഉന്മേഷമദ്ദിനം തന്നിലേറ്റി 120
ഒക്കാത്ത നിസ്സാരസങ്കേതത്തിൽനിന്നി ട്ടക്കാലഭംഗിക്ഷണിച്ചവരെ; 121
അപ്രഭു ശങ്കിതൻ തുഷ്ടനായിത്തന്നെ ക്ഷിപ്രമാവാതിലടച്ചുകൊണ്ടാൻ. 122
ആയവർ വീണ്ടുംനടന്നുതുടങ്ങവേ
ആയമി സ്വാന്തം കലങ്ങി പാരം, 123
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |