താൾ:Sanyasi 1933.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-10-

<poem> തുള്ളിവിറക്കുമിരുജനത്തിന്നവൻ ചൊല്ലിനാൻ സ്വാഗതമർദ്ധചിത്തൻ.        100

ഉള്ളിലൊരുകൊള്ളി കത്തുന്നലങ്കാര- മില്ലാതിരിക്കും ചുമരുകാൺമു,        101

അക്കാലഭേദത്തിൻക്ഷോഭം പ്രത്യക്ഷമായ് നില്ക്കുന്നതിഥി ശരീരങ്ങളിൽ;        102

മുറ്റുംപരുക്കനാമപ്പക്കഷണവു- മേററം ചുരുക്കമായുള്ള വീഞ്ഞും.        103

ഓരോരുത്തർക്കും കഴിച്ചുകൊണ്ടീടുവാൻ നേരേയെടുത്തവർ നൽകിയത്രെ.        104

പിന്നീടുടൻ കാറ്റും മാരിയും മാറിയെ- ന്നൊന്നുകണ്ടക്ഷണം ലുബ്ധപ്രഭു,        105

“മാറിമഴയിപ്പോൾ മന്ദം നടന്നീടാം മാന്യജനങ്ങളെ നിങ്ങൾക്കെന്നായ്.”        106

മാനസം വീണ്ടുമഭിപ്രായത്തെചൊല്ലി. മാമുനി ചിന്താലയനിറങ്ങി,        107

ദ്രവ്യവൃദ്ധൻതന്നിൽ ലോഭപ്രവാസവും ഭവ്യഹീനത്വവും മേവിടുന്നു;        108

(ചിന്തിച്ചു സന്യാസി താനകതാരിങ്കൽ.) “എന്തൊരു കഷ്ടമിതോർത്തുകണ്ടാൽ,        109

എത്രയുമാവിശ്യക്കാർ ബുദ്ധിമുട്ടുമ്പോ ളെത്രയും ദ്രവ്യമിവൻ സൂക്ഷിപ്പൂ!        110

അത്രമാത്രമല്ല, നൂതനാശ്ചര്യത്തിൻ ചിത്രങ്ങളുണ്ടായ് നിമിഷംതോറും.        111






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/20&oldid=169702" എന്ന താളിൽനിന്ന് ശേഖരിച്ചത്