ക്രൂരഹൃദയനാം കൂട്ടുകാരൻ റോട്ടിൽ
ദൂരത്തുചെന്നാറെ കാണിച്ചപ്പോൾ; 76
മൗനസ്ഥിതനായി, കമ്പിതചിത്തനായ്
മെല്ലെത്താൻ മെല്ലേ നടന്നുപിന്നെ; 77
ചേർച്ച പിരിയുവാൻ ചിന്തിച്ചുവെങ്കിലും
ചേർച്ച പിരിയുവാൻ വാക്കൊന്നും തോന്നിയില്ല, 78
ഓരോന്നുതന്നത്താനോരുവാൻ കൺപൊക്കി
“പാരമൊരുത്തന്നുപകാരത്തിൽ 79
ദുസ്തരകർമ്മം പ്രതിഫലമാവുകിൽ
നിസ്തർക്കം ക്രൂരമെന്നോതിപോലും!” 80
ആയവരിങ്ങനെ പോകുന്നനേരത്ത-
ങ്ങാദിത്യരശ്മി മറഞ്ഞുപോയി, 81
മാറിമാറിക്കേറിവാനിലതുകാലം
കാറിൻഗണമേറെത്തൂങ്ങിക്കണ്ടു; 82
മാരുതൻതന്റെയിരച്ചിലുരച്ചഹോ!
മാരിയടുത്തു ചൊരിയും കാര്യം; 83
മാറിയൊളിക്കുവാൻതന്നെ പശുഗണം
മൈതാനത്തിങ്കൽ കുറുക്കെപ്പാഞ്ഞു; 84
ഇങ്ങിനെയുള്ളൊരടയാളം കണ്ടപ്പോ-
ളങ്ങടനംചെയ്യും രണ്ടുപേരും, 85
സങ്കേതംപ്രാപിപ്പാൻ ഓടികിതച്ചവർ
ശങ്കിക്കാതെചെന്നടുത്തവീട്ടിൽ. 86
പൊക്കംകുറഞ്ഞുള്ള മേടയാകുന്നതോ
പൊക്കമേറീടിന ഭൂമിതന്നിൽ; 87