താൾ:Sanyasi 1933.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-8-



ക്രൂരഹൃദയനാം കൂട്ടുകാരൻ റോട്ടിൽ
ദൂരത്തുചെന്നാറെ കാണിച്ചപ്പോൾ;        76
മൗനസ്ഥിതനായി, കമ്പിതചിത്തനായ്
മെല്ലെത്താൻ മെല്ലേ നടന്നുപിന്നെ;        77
ചേർച്ച പിരിയുവാൻ ചിന്തിച്ചുവെങ്കിലും
ചേർച്ച പിരിയുവാൻ വാക്കൊന്നും തോന്നിയില്ല,        78
ഓരോന്നുതന്നത്താനോരുവാൻ കൺപൊക്കി
“പാരമൊരുത്തന്നുപകാരത്തിൽ        79
ദുസ്തരകർമ്മം പ്രതിഫലമാവുകിൽ
നിസ്തർക്കം ക്രൂരമെന്നോതിപോലും!”        80

ആയവരിങ്ങനെ പോകുന്നനേരത്ത-
ങ്ങാദിത്യരശ്മി മറഞ്ഞുപോയി,        81
മാറിമാറിക്കേറിവാനിലതുകാലം
കാറിൻഗണമേറെത്തൂങ്ങിക്കണ്ടു;        82
മാരുതൻതന്റെയിരച്ചിലുരച്ചഹോ!
മാരിയടുത്തു ചൊരിയും കാര്യം;        83
മാറിയൊളിക്കുവാൻതന്നെ പശുഗണം
മൈതാനത്തിങ്കൽ കുറുക്കെപ്പാഞ്ഞു;        84
ഇങ്ങിനെയുള്ളൊരടയാളം കണ്ടപ്പോ-
ളങ്ങടനംചെയ്യും രണ്ടുപേരും,        85
സങ്കേതംപ്രാപിപ്പാൻ ഓടികിതച്ചവർ
ശങ്കിക്കാതെചെന്നടുത്തവീട്ടിൽ.        86
പൊക്കംകുറഞ്ഞുള്ള മേടയാകുന്നതോ
പൊക്കമേറീടിന ഭൂമിതന്നിൽ;        87

"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/18&oldid=169699" എന്ന താളിൽനിന്ന് ശേഖരിച്ചത്